Image

നവജാത ശിശുവിനെ ഉപേക്ഷിച്ചത് നാണക്കേടു കൊണ്ടെന്ന് പിതാവ്

Published on 02 June, 2018
നവജാത ശിശുവിനെ ഉപേക്ഷിച്ചത് നാണക്കേടു കൊണ്ടെന്ന് പിതാവ്
 കൊച്ചി നവജാത ശിശുവിനെ ഉപേക്ഷിച്ചത് നാണക്കേടു കൊണ്ടെന്ന് പിതാവ്. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളിനു സമീപമാണ് വെള്ളി രാത്രി എട്ടോടെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. കുഞ്ഞിന്റെ പിതാവ് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ബിറ്റൊയെ എളമക്കര പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രസവിച്ച കുഞ്ഞിനെ ഡിസ്ചാര്‍ജ് പോലും ചെയ്യാതെയാണു മാതാപിതാക്കള്‍ ഇടപ്പള്ളിയില്‍ ഉപേക്ഷിച്ചത്. പള്ളിയിലെ രണ്ടു നിരീക്ഷണ ക്യാമറകളില്‍ മാതാപിതാക്കളുടെ ദൃശ്യം പതിഞ്ഞിരുന്നു.

മൂന്ന് ആണ്‍കുട്ടികളുള്ള ഇവര്‍ക്കു തുടര്‍ച്ചയായി കുട്ടികളുണ്ടായതിനെ തുടര്‍ന്നു നാട്ടില്‍ നേരിടേണ്ടി വന്ന പരിഹാസമാണ് നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ആദ്യ മൊഴികള്‍. 

നാലാമതായി പിറന്ന പെണ്‍കുട്ടിയെയാണ് ഇടപ്പള്ളിയില്‍ ഉപേക്ഷിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് പിറന്ന കുഞ്ഞിനെ അന്നു രാത്രിതന്നെ കൊച്ചിയിലെത്തി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പേരു വെട്ടാതെയാണ് ഇവര്‍ കടന്നതെന്നും പോലീസ് പറഞ്ഞു. 

അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുക്കും. പ്രസവിച്ച് ഒരു ദിവസം പോലും തികയാത്ത സാഹചര്യത്തിലാണ് ഇവരെ അറസ്റ്റു ചെയ്യാത്തതെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന്റെ അമ്മത്തൊട്ടിലിനു കൈമാറും.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പള്ളിയിലുള്ളവര്‍ തിരച്ചില്‍ നടത്തിയതും കുഞ്ഞിനെ കണ്ടതും. അവര്‍ ഉടന്‍ പോലീസില്‍ അറിയിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് തിരച്ചില്‍ വ്യാപിപ്പിച്ചു. ഒടുവില്‍ വടക്കാഞ്ചേരിയിലെ ദമ്പതികളാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. രാവിലെ തന്നെ ഇവരെ പിടികൂടുകയായിരുന്നു. നവജാത ശിശുവിനെ ഉപേക്ഷിക്കാനെത്തിയ വേളയില്‍ മറ്റൊരു കുട്ടിയും ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ദമ്പതികള്‍ എത്തിയത്. പ്രസവത്തിന്റെ അവശതകള്‍ യുവതിക്ക് വിട്ടുമാറിയിരുന്നില്ല. വേഗത്തില്‍ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവര്‍.

ദമ്പതികളുടെ മുഖം സിസിടിവിയില്‍ തെളിഞ്ഞു കണ്ടു. യുവതിയാണ് കുഞ്ഞിനെ എടുത്തിരുന്നത്. യുവാവ് മറ്റൊരു കുട്ടിയുടെ കൈ പിടിച്ചിരുന്നു. 

ചുംബനം നല്‍കിയ ശേഷം പള്ളിയിലെ പാരിഷ് ഹാളില്‍ പ്രവേശിച്ച യുവാവ് പിന്നീട് കുഞ്ഞിനെ ഒരു മറഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ചുംബനം നല്‍കിയ ശേഷമാണ് കുഞ്ഞിനെ ഇയാള്‍ നിലത്ത് വയ്ക്കുന്നത്. ഈ സമയം ചുറ്റുപാടും ഇയാള്‍ നോക്കുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. കുഞ്ഞിനെ കിടത്തിയ ശേഷം ഇയാള്‍ വേഗത്തില്‍ നടന്നുപോയി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധിതൃതര്‍ അറിയിച്ചു. 

ഇളമക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിനുശേഷമേ ബിറ്റോയുടെ വാദങ്ങള്‍ എത്രമാത്രം ശരിയാണെന്ന് പറയാനാകൂ എന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചത് ബിറ്റോയും ഭാര്യയുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി.ഷംസ് പറഞ്ഞു.

see video below

നവജാത ശിശുവിനെ ഉപേക്ഷിച്ചത് നാണക്കേടു കൊണ്ടെന്ന് പിതാവ്
നവജാത ശിശുവിനെ ഉപേക്ഷിച്ചത് നാണക്കേടു കൊണ്ടെന്ന് പിതാവ്
Join WhatsApp News
keraleeyan 2018-06-02 13:18:18
എത്രയോ ദുഖത്തോടെയാണു അവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. അവരെ തേടിപ്പിടിച്ചതെന്തിന്? കൂടുതല്‍ അപമാനിച്ചതെന്തിന്? പോലീസ് അറസ്റ്റ് ചെയ്തതെന്തിന്‌ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക