Image

മാര്‍ക്കറ്റിലെ മാലിന്യം നീക്കാന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് സബ് ജഡ്ജി,മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കിയ ശേഷമേ പോകൂ എന്ന് ജഡ്ജി

Published on 12 June, 2018
മാര്‍ക്കറ്റിലെ മാലിന്യം നീക്കാന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് സബ് ജഡ്ജി,മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കിയ ശേഷമേ  പോകൂ എന്ന് ജഡ്ജി
എറണാകുളം പഴംപച്ചക്കറി മാര്‍ക്കറ്റില്‍ കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സബ് ജഡ്ജിയുടെ പ്രതിഷേധം.
സബ് ജഡ്ജിയും എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എ.എം.ബഷീര്‍ മാലിന്യക്കൂമ്ബാരത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മാലിന്യം നീക്കാനുള്ള നടപടികള്‍ നഗരസഭ വേഗത്തില്‍ എടുക്കുകയും ചെയ്തു. എന്നാല്‍, മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കിയ ശേഷമേ ഇവിടെ നിന്ന് പോകൂ എന്ന് വ്യക്തമാക്കി മാര്‍ക്കറ്റില്‍ തന്നെ തുടരുകയാണ് സബ് ജഡ്ജി.

ജനങ്ങള്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റിലെത്തിയതെന്നും മനുഷ്യര്‍ക്ക് കഴിയാനാകാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്നും എ.എം.ബഷീര്‍ പറഞ്ഞു. സമീപവാസികളുടെ പിന്തുണയോടെയാണ് പ്രതിഷേധം.
കൊച്ചി കോര്‍പ്പറേഷന്റെ അലംഭാവമാണ് മാലന്യക്കൂമ്ബാരത്തിന് കാരണം. ദിവസം പത്തു ലോഡെങ്കിലും മാലിന്യം ഇവിടെ നിക്ഷേപിക്കപ്പെടുന്നുണ്ട്. എറണാകുളം നഗരത്തിന്റെ പല ഭാഗത്തും ഈ പ്രശ്‌നമുണ്ട്. എറണാകുളം നഗരത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്ന 30 സ്ഥലങ്ങള്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്നും മാലിന്യം നീക്കം ചെയ്യുമെന്ന് ഉറപ്പിക്കാനായി സമീപവാസികളെയും മാര്‍ക്കറ്റിലെ വ്യാപാരികളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക