Image

ബിയര്‍ കുടിക്കാന്‍ പണം ഇല്ലാതെ വന്നപ്പോള്‍ ലോകത്തിനു കിട്ടിയത് കൃാഷ് മിഷൃന്‍ (ടോം ജോസ് തടിയംപാട്)

ടോം ജോസ് തടിയംപാട് Published on 13 June, 2018
 ബിയര്‍ കുടിക്കാന്‍ പണം ഇല്ലാതെ വന്നപ്പോള്‍ ലോകത്തിനു കിട്ടിയത് കൃാഷ് മിഷൃന്‍ (ടോം ജോസ് തടിയംപാട്)
ഇന്ത്യയില്‍ ജനിച്ച ഒരാള്‍ക്ക്ബിയര്‍ കുടിക്കാന്‍ പണം ഇല്ലാതെ വന്നപ്പോള്‍ ലോകത്തിനു കിട്ടിയത്കൃാഷ് മെഷീന്‍.

ന്യൂകാസിലെ േേവയിലം എന്ന സ്ഥലത്തെ അക്ഷരാഭ്യാസം ഇല്ലാത്തകല്‍ക്കരി ഖനി തൊഴിലാളിയായ ഒരു ചെറുപ്പക്കാരന്റെ മുന്‍പിലൂടെ കല്‍ക്കരി നിറച്ച വാഗണുകള്‍ വലിച്ചു കൊണ്ടുപോകുന്ന കുതിരകളുടെ വേദനഅദ്ധേഹത്തെ വേദനപ്പിച്ചു. അതില്‍നിന്നും കുതിരകള്‍ക്ക് പകരം ഒരു ചലനശക്തിയുള്ള യന്ത്രം കണ്ടുപിടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആ ശ്രമത്തിലാണ് ട്രെയിന്‍ കണ്ടുപിടിക്കാന്‍ ജോര്‍ജ് സ്റ്റിവന്‍സണ്‍ എന്ന മഹാനായ മനുഷൃനു കഴിഞ്ഞത്.

ഇംഗ്ലണ്ടിനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ എന്‍.എച്ച്.എസ്. എന്ന ബ്രഹദ് പ്രസ്ഥാനം നടപ്പിലാക്കിയത്സൗത്ത് വെയില്‍സിലെഹൈസ്‌കൂള്‍ വിദ്യാഭ്യമില്ലാത്തകല്‍ക്കരിഖനി തൊഴിലാളിയായ മറ്റൊരുചെറുപ്പക്കാരനായ അനൂറിന്‍ ബെവന്‍ ആയിരന്നു .അദേഹത്തെ അതിനു പ്രേരിപ്പിച്ചത് കല്‍ക്കരി ഖനിയില്‍ ജോലി ചെയ്തു ശ്വാസകോശ രോഗം ബാധിച്ചു ചികിത്സിക്കാന്‍ പണമില്ലാതെ മരിച്ച പിതാവും സഹോദരനും പിതാവിന്റെ സഹതോഴിലാളികളുമായിരുന്നു .
എന്നാല്‍ ബിയര്‍ കുടിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ പണം ബാങ്കില്‍ ഉണ്ടായിട്ടും ബിയര്‍ കുടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചിന്തയുമായി കുളിമുറിയില്‍ കയറിയജോണ്‍ ഷെപ്പേര്‍ഡ് ബാരന്റെ ചിന്ത കൊണ്ടെത്തിച്ചത് ലോകത്ത് എവിടെ നിന്നുകൊണ്ടും ആര്‍ക്കും പണം ഉപയോഗിക്കാവുന്ന കൃാഷ് മെഷീന്റെ കണ്ടെത്തലിലാണ്.

1965 ല്‍ ഒരു പ്രിന്റിംഗ് കമ്പനിയിലെ എഞ്ചിനീയര്‍ ആയി ജോലി നോക്കിയിരുന്ന അദ്ദേഹം എല്ല ശനിയാഴ്ചയും കുറച്ചു പണം ബാങ്കില്‍ നിന്നും എടുക്കാറുണ്ടായിരുന്നു. ഒരു ശനിയാഴ്ച ചെന്നപോള്‍ ഒരു മിനിട്ട് താമസിച്ചതുകൊണ്ടു ബാങ്ക് അടച്ചുപോയി. ഒരിക്കലും അടക്കാത്ത ബാങ്കിനെപറ്റിയുള്ള ചിന്തയാണ്ഇന്നു ലോകം മുഴുവന്‍ ഉപയോഗിക്കുന്ന 1.7 മില്യണ്‍ കൃാഷ് മിഷൃന്റെ ജനയിതാവായി ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ മാറ്റിയത് .
ആദൃമായി അദ്ദേഹം സ്ഥാപിച്ച മിഷൃനില്‍ നിന്നും പത്തു പൗണ്ട് വരെയുള്ള ചെക്ക് കൃാഷ് ചെയ്യുന്നതിനു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ അതിനു വേണ്ടി ഒരു പ്ലാസ്റ്റിക്ക് കാര്‍ഡും കാര്‍ബണ്‍ പൊതിഞ്ഞ ചെക്കും പിന്‍ നമ്പരും കണ്ടെത്തി .
ആറ്അക്കമുള്ള തന്റെ ബ്രിട്ടീഷ് ആര്‍മി സര്‍വിസ് കാലത്തെ നമ്പര്‍പിന്‍ നമ്പരാണ് അദ്ദേഹം കണ്ടെത്തിയത്. എന്നാല്‍ ഭാര്യകാരോളിനുമായി സംസാരിച്ചിരുന്നപ്പോള്‍ ഭാരൃ പറഞ്ഞു, എനിക്ക് 6 ഡിജിറ്റ് ഓര്‍ത്തെടുക്കാന്‍ കഴിയില്ല എന്ന് . അതില്‍നിന്നും മനുഷൃനു ഓര്‍ത്തെടുക്കാന്‍ എളുപ്പമുള്ള
4 ഡിജിറ്റ്പിന്‍നമ്പരായി അദ്ദേഹം കണ്ടെത്തുകയായിരുന്നു .
.
പണം കൊടുത്തു ചോക്കളേറ്റ് എടുക്കാവുന്നചോക്കളേറ്റ്ഡിസ്‌പെന്‍സര്‍ എന്ന ചിന്തയില്‍ നിന്നുമാണ് ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ കൃാഷ് മിഷൃന്റെ കണ്ടെത്തലിലേക്ക് എത്തിച്ചത്.തന്റെ ആശയം ബര്‍ക്ക്‌ലെയ്‌സ് ബാങ്ക് മാനേജരുമായിപങ്കുവയ്ക്കുകയും അദേഹം കൃാഷ് മിഷൃന്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ലണ്ടനിലെ എന്‍ഫില്‍ഡ് എന്ന സ്ഥലത്തെ ബര്‍ക്ക്ലെയ്‌സ് ബാങ്കിന്റെ ശാഖയില്‍ ലോകത്തെ ആദൃത്തെ കൃാഷ് മിഷൃന്‍ 1967ജൂണ്‍ 27 നു സ്ഥാപിച്ചു.
അന്നു സ്ഥാപിച്ച ക്യാഷ് മിഷൃന്റെ സ്ഥാനത്തു ഗോള്‍ഡന്‍ കളറിലുള്ള പുതിയ ക്യാഷ് മിഷൃനാണു ഇപ്പോള്‍സ്ഥാപിച്ചിട്ടുള്ളത്

രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി സേവനം ബാരന്‍ സേവനംഅനുഷ്ഠിച്ചിട്ടുണ്ട് .

2007 ല്‍ കൃാഷ് മിഷൃന്‍സ്ഥാപിച്ചതിന്റെ നാല്‍പതാംവാര്‍ഷികം ആഘോഷിച്ചു ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ ക്യാഷ് മിഷൃനില്‍ നിന്നും പണം എടുക്കുന്നത് ബി ബി സി വലിയ വര്‍ത്തയാക്കിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് അഞ്ചു, പത്തുവര്‍ഷത്തിനകം ക്യാഷ് ലോകത്തുനിന്നുതന്നെ അസ്തമിക്കും എന്നാണ്. ആ വാക്കുകള്‍ ഇന്നു ഏകദേശംപൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്നു .

ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ 1925 ജൂണ്‍ 23 നുബ്രിട്ടീഷ് ഇന്ത്യയിലെ ഇന്നത്തെ ആസ്സാം സംസ്ഥാനത്തെ ഷില്ലോങ്ങിലാണ് ജനിച്ചത്. 2010 മെയ് 15 ല്‍ 84 വയസില്‍ സ്‌കോട്ട്‌ലണ്ടില്‍ വച്ച്ബാരന്‍ ഈ ലോകത്തോട് വിടപറഞ്ഞുഒരു പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒട്ടും മോശമല്ലാത്ത സ്ഥാനമാണ് ബാരനുള്ളത് .

ടോം ജോസ് തടിയംപാട് .
 ബിയര്‍ കുടിക്കാന്‍ പണം ഇല്ലാതെ വന്നപ്പോള്‍ ലോകത്തിനു കിട്ടിയത് കൃാഷ് മിഷൃന്‍ (ടോം ജോസ് തടിയംപാട്) ബിയര്‍ കുടിക്കാന്‍ പണം ഇല്ലാതെ വന്നപ്പോള്‍ ലോകത്തിനു കിട്ടിയത് കൃാഷ് മിഷൃന്‍ (ടോം ജോസ് തടിയംപാട്) ബിയര്‍ കുടിക്കാന്‍ പണം ഇല്ലാതെ വന്നപ്പോള്‍ ലോകത്തിനു കിട്ടിയത് കൃാഷ് മിഷൃന്‍ (ടോം ജോസ് തടിയംപാട്) ബിയര്‍ കുടിക്കാന്‍ പണം ഇല്ലാതെ വന്നപ്പോള്‍ ലോകത്തിനു കിട്ടിയത് കൃാഷ് മിഷൃന്‍ (ടോം ജോസ് തടിയംപാട്) ബിയര്‍ കുടിക്കാന്‍ പണം ഇല്ലാതെ വന്നപ്പോള്‍ ലോകത്തിനു കിട്ടിയത് കൃാഷ് മിഷൃന്‍ (ടോം ജോസ് തടിയംപാട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക