Image

ഇതരമതത്തില്‍ പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയ ശേഷം ഗുണ്ടകളില്‍ നിന്ന്‌ തന്നെ രക്ഷിക്കണമെന്ന ആവശ്യവുമായി യുവാവ്‌

Published on 15 June, 2018
 ഇതരമതത്തില്‍ പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയ ശേഷം ഗുണ്ടകളില്‍ നിന്ന്‌ തന്നെ രക്ഷിക്കണമെന്ന ആവശ്യവുമായി യുവാവ്‌


തൊടുപുഴ: ഇതരമതത്തില്‍ പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയ ശേഷം ഗുണ്ടകളില്‍ നിന്ന്‌ രക്ഷിക്കണമെന്നും ഒരുമിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ യുവാവിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.നാടുവിട്ട ശേഷം വിവാഹിതരാകാനായി ഇരുവരും പാലക്കാട്‌ ജില്ലയിലെ ബന്ധു വീട്ടിലെത്തിയിരുന്നു.
ബന്ധു ഇരുവരെയും സമീപത്തെ പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാക്കി. സ്റ്റേഷനിലിരുന്നാണ്‌ യുവാവ്‌ ഫേസ്‌ ബുക്കില്‍ പോസ്റ്റിട്ടത്‌. തന്നെ രക്ഷിക്കണമെന്നും ഗുണ്ടകള്‍ തന്റെ വീട്‌ വളഞ്ഞിരിക്കുകയാണെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ഇല്ലങ്കില്‍ അവര്‍ തന്നെ കൊല്ലുമെന്നും കെവിന്റെ അവസ്ഥയാകും തനിക്കെന്നും യുവാവ്‌ വ്യക്തമാക്കുന്നു.

ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയ സുഹൃത്തുക്കളെ
ഇനിയുള്ള മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്ക്‌ ഉള്ളിലോ ഒരു പക്ഷെ നിമിഷങ്ങള്‍ക്കകമോ എന്താണെനിക്‌ സംഭവിക്കുക എന്ന്‌ വെക്തമല്ലാത്തതിനാലാണ്‌ ഞാന്‍ ഇ പോസ്റ്റ്‌ എഴുതുന്നത്‌
ദുരഭിമാന കൊലപാതങ്ങളുടെ ഇരകളില്‍ എത്രമാതാവും എന്റെ പേരെന്നും എനിക്ക്‌ അറിയില്ല. ഞാനും ചിലവ്‌ സ്വദേശിയായ ഭീമ നാസറും തമ്മില്‍ ഒരു വര്‌ഷത്തിലേറെയായ്‌ പ്രെണയത്തിലാണ്‌ അന്യമതസ്ഥര്‍ ആയതിനാലും സാമ്‌ബത്തിക ചുറ്റുപാടില്‍ ഏറെ വ്യത്യാസവും.. ഞളുടെ പ്രെണയത്തെ വീട്ടുകാര്‍ എതിര്‍ക്കുകയും ഭീമയെ മറ്റൊരു വിവാഹത്തിന്‌ മാസങ്ങള്‍ ഏറെയായി വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നു..

സമ്മര്‍ദ്ദങ്ങളും വീട്ടിലെ ദേഹിബദ്രവാങ്ങും സഹിക്കാതെ വന്നപ്പോള്‍ ഇന്നലെ അവള്‍വിളിക്കുകയും ഈ നാട്ടില്‍ നിന്ന്‌ രേക്ഷപെടാന്‍ ഞങ്ങള്‍ ഇരുവരും തീരുമാനിച്ചു..
നിലവില്‍ ഞാനും ഭീമായും ചെറുപ്പളശ്ശേരി പോലീസ്‌ സ്റ്റേഷനിലാണ്‌ ഉള്ളത്‌.. എന്റെ വീടും സുഹൃത്തുക്കളെയും ഭീമയുടെ വീട്ടുകാരും ഗുണ്ടകളും ചേര്‍ന്ന്‌ വളഞ്ഞിരിക്കുന്നു.. ഈ സ്റ്റേഷനില്‍ ഉള്‍പ്പെടെ അവര്‍ വലിയ സ്വാധിനം ചെലുത്തിയതായാണ്‌ അറിയുന്നത്‌.. എന്നെയും അവളെയും വധിക്കുമെന്ന്‌ ഉറപ്പാണ്‌ എന്ന്‌ പോലീസ്‌ ഉദയഗസ്ഥര്‍ തന്നെ പറയുന്നു..
മരിക്കാന്‍ ഞങ്ങള്‍ക്ക്‌ ഭയമില്ലെന്ന്‌ പറയുന്നില്ല..


ഭയമാണ്‌ എന്ത്‌ സംഭവിക്കുമെന്ന്‌, ഭയമാണ്‌ ഇനി ജീവിക്കാന്‍ ആകുമോ എന്ന്‌..
മരണ മൊഴി നല്‍കാന്‍ സാധിക്കില്ല എന്ന്‌ പോലീസ്‌ സ്റ്റേഷനിലെ അവസ്ഥ കൊണ്ട്‌ തന്നെ ബോധ്യപ്പെട്ടിട്‌ ഒണ്ട്‌.. ആയതിനാല്‍ എനിക്കൊ,ഭീമക്കോ,എന്റെ സുഹൃത്തുക്കള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ഇത്‌ ഞങ്ങളുടെ മരണ മൊഴിയായ്‌ കണക്കാക്കണം..
രെക്ഷപെടാനാകുമോ എന്ന്‌ അറിയില്ല രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ എന്നും തീര്‍ച്ചയില്ല സഹായിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ രക്ഷിക്കണം എന്ന്‌ അപേക്ഷിക്കുകയാണ്‌..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക