Image

ഗൗരി ലങ്കേഷിനെ നായയെന്ന് വിളിച്ച് പ്രമോദ് മുത്തലിക്

Published on 17 June, 2018
ഗൗരി ലങ്കേഷിനെ നായയെന്ന് വിളിച്ച് പ്രമോദ് മുത്തലിക്
വീണ്ടും വര്‍ഗീയ വിഷം തുപ്പി ഇന്ത്യന്‍ സംസ്കാരത്തെ വെല്ലുവിളിച്ചിരിക്കുന്നു ഹീന്ദു തീവ്രവാദി നേതാവ് പ്രമോദ് മുത്തലിക്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയെന്ന് വിളിച്ചാണ് ഇത്തവണ ശ്രീരാമസേന അധ്യക്ഷനായ പ്രമോദ് മുത്തലിക് രംഗത്ത് വന്നിരിക്കുന്നത്. ബാംഗ്ലൂരില്‍ പൊതുയോഗത്തില്‍ വെച്ചാണ് മുത്തലിക്കിന്‍റെ വിവാദ പ്രസ്താവന. 
എല്ലാവരും ചോദിക്കുന്നത് മോദിയുടെ മൗനത്തെക്കുറിച്ചാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ണാടകയിലും മഹാരാഷ്ട്രയിലും കൊലപാതകങ്ങള്‍ നടന്നു. ആരും ഒന്നും ചോദിച്ചില്ല. എന്നാല്‍ ഗൗരിലങ്കേഷിന്‍റെ മരണത്തില്‍ മോദി പ്രതികരിക്കണം എന്നാണ് ചിലരുടെ ആവശ്യം. കര്‍ണാടകയില്‍ ചില നായ്ക്കള്‍ മരിക്കുന്നതില്‍ മോദി പ്രതികരിക്കുന്നതെന്തിന് ... ഇങ്ങനെ പോകുന്ന മുത്തലിക്കിന്‍റെ പ്രസംഗം. ദേശിയ മാധ്യമങ്ങള്‍ മുത്തലിക്കിന്‍റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
എന്നാല്‍ താന്‍ ഗൗരി ലങ്കേഷിനെ നായയെന്ന് വിളിച്ചില്ലെന്നും എല്ലാത്തിനും മോദി മറുപടി പറയണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞതാണെന്നും മുത്തലിക് പിന്നീട് വിശദീകരിച്ചു. 
നിലവില്‍ ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ സംശയിക്കുന്നതായി ആരോപണം നേരിടുന്ന സംഘടനയാണ് മുത്തലിക്കിന്‍റെ ശ്രീരാമസേന. ശ്രീരാമസേനയിലെ അംഗമായ പരശുറാം വാഗ്മറിനെ ഗൗരിയുടെ കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം എസ്.ഐ.ടി സംഘം അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഗൗരി വധക്കേസില്‍ ആറുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ എല്ലാവരും തീവ്രഹിന്ദു സംഘടനകളുമായി ബന്ധമുള്ളവരാണ്. 

Join WhatsApp News
Ninan Mathulla 2018-06-17 14:38:23
Just like Modi the 'comment thozilalikal' in this column that comment for anything and everything is quiet to such news. Yesterday there was the news in emalayalee that CIA listed 'Viswa Hindu Parishath; as a 'matha theevravadi' organization. Nobody noticed it and commented on it. Complacency is the most serious sin. Please listen to this video: https://www.youtube.com/watch?v=GZWq_xMsHgc&feature=share
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക