Image

കോടികളുടെ വായ്പാ തട്ടിപ്പ് : ഫാ. പീലിയാനിക്കലിന് ചതിച്ചു പണം ഉണ്ടാക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നു, റിമാന്‍ഡ് റിപ്പോര്‍ട്ട്

Published on 20 June, 2018
കോടികളുടെ വായ്പാ തട്ടിപ്പ് : ഫാ. പീലിയാനിക്കലിന് ചതിച്ചു പണം ഉണ്ടാക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നു, റിമാന്‍ഡ് റിപ്പോര്‍ട്ട്
കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ചതിച്ച് പണം ഉണ്ടാക്കണമെന്ന ഉദ്ദേശം പീലിയാനിക്കലിനുണ്ടായിരുന്നുവെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് ആണ് ഒരു പ്രമുഖ ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ആറ് അംഗങ്ങള്‍ അടങ്ങുന്ന വ്യാജ സംഘങ്ങളുണ്ടാക്കിയാണ് വായ്പാ തട്ടിപ്പ് നടത്തിയതെന്നും വായ്പയെടുത്ത് കിട്ടിയ തുക പീലിയാനിക്കല്‍ കൈവശപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പരാതിക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ രേഖ ചമച്ച് വ്യാജ ഒപ്പിട്ടാണ് ഫാ. തോമസ് പീലിയാനിക്കല്‍ അടക്കമുള്ള പ്രതികള്‍ വായ്പയെടുത്തുതെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്യായ ലാഭം ഉണ്ടാക്കി വായ്പ യഥാസമയം തിരിച്ചടച്ചില്ലെന്നും ബാങ്കുകളില്‍ പരാതിക്കാര്‍ക്ക് അവരറിയാതെ ബാധ്യതയുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഫാദര്‍ തോമസ് പീലിയാനിക്കലിനെ ഇന്ന് റിമാന്‍ഡ് ചെയ്തിരുന്നു.
14 ദിവസത്തേക്ക് രാമങ്കരി കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഇന്നലെയാണ് ഫാദര്‍ പീലിയാനിക്കലിനെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത 14 കേസുകളില്‍ ഇതുവരെ നാല് കേസുകളിലാണ് പീലിയാനിക്കലെ അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക