Image

ഗര്‍ഭിണിയെ ചുട്ടുകൊന്ന കേസ്‌: വിധി ചൊവ്വാഴ്‌ച

Published on 21 June, 2018
 ഗര്‍ഭിണിയെ ചുട്ടുകൊന്ന കേസ്‌: വിധി ചൊവ്വാഴ്‌ച


കാസര്‍കോട്‌: ഭര്‍ത്താവിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴുമാസം ഗര്‍ഭിണിയായ രണ്ടാംഭാര്യയെ ചുട്ടുകൊന്ന കേസിന്റെ വിചാരണ ജില്ലാ അഡീ. സെഷന്‍സ്‌ കോടതി(ഒന്ന്‌)ല്‍ പൂര്‍ത്തിയായി. കേസില്‍ 26ന്‌ വിധിപറയും. ഉപ്പള ഹിദായത്ത്‌ നഗര്‍ കണ്ണമ്പട്ടി ന്യൂ ബദ്രിയ നഗറിലെ അബ്ദുള്‍ റഹ്മാന്റെ രണ്ടാം ഭാര്യ നഫീസത്ത്‌ മിസ്രിയ (21) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ്‌ പൂര്‍ത്തിയായത്‌.

ഭര്‍ത്താവ്‌ അബ്ദുള്‍ റഹ്മാന്‌ സാരമായി പൊള്ളലേല്‍ക്കുകയും ചെയ്‌തിരുന്നു. ഇയാളുടെ ആദ്യ ഭാര്യ ഗോവയില്‍ താമസക്കാരിയും എരിയാല്‍ കൂഡ്‌ലു സ്വദേശിനിയുമായ മിസ്രിയ റഹ്മാനാ(36)ണ്‌ പ്രതി. 2011 ഓഗസ്റ്റ്‌ ഏഴിനാണ്‌ കേസിനാസ്‌പദമായ സംഭവം. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച്‌ രണ്ടാംഭാര്യയുമായി താമസിച്ചുവരികയായിരുന്നുവെന്നും ഇതില്‍ പ്രകോപിതയായാണ്‌ ആദ്യ ഭാര്യ കൃത്യം നിര്‍വഹിച്ചതെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക