Image

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Published on 22 June, 2018
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാംപ്രതി തമ്മനം മണപ്പാട്ടിപ്പറമ്ബില്‍ ബി. മണികണ്ഠന്റെ (29) ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.പ്രതിക്ക് കുറ്റകൃത്യത്തിലുള്ള പങ്ക്, ഇരയായ നടിയുടെ മൊഴിയില്‍നിന്നും അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിരസിച്ചത്.
തിരിച്ചറിയല്‍ പരേഡില്‍ ഇരയാക്കപ്പെട്ട നടി പ്രതിയെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുമുണ്ട്. പ്രതികളുടെത് മുന്‍കൂട്ടി തീരുമാനിച്ച ക്രൂര പ്രവൃത്തിയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ മണികണ്ഠന്‍ അടക്കമുള്ളവര്‍ ഒളിവില്‍ കഴിഞ്ഞതാണ്. ജാമ്യം നല്‍കിയാല്‍ വീണ്ടും ഒളിവില്‍ പോകുമെന്നാണ് പ്രോസിക്യൂട്ടറുടെ വാദം. ഹൈക്കോടതിയും ഇതേ കോടതിയും പ്രതിയുടെ ജാമ്യപേക്ഷ പലതവണ തള്ളിയതാണ്.
ഇരയായ നടിയുടെ മജിസ്‌ട്രേറ്റ് മുമ്ബാകെ നല്‍കിയ മൊഴിയില്‍ മുഴുവന്‍ പ്രതികള്‍ക്കും കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമായി പറയുന്നുണ്ട്.
പ്രതിയുടെ കോള്‍ഡാറ്റാ റെക്കോഡുകളില്‍ നിന്ന് സംഭവം നടന്ന ദിവസം പ്രതി, ഒന്നാം പ്രതി സുനില്‍കുമാറിനെ പലതവണ വിളിച്ചതായി വ്യക്തമാകുന്നുണ്ട്. കൂടാതെ, ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതിക്കെതിരായുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക