Image

യുവാവിന്റെ മരണംകൊലപാതകം; അമ്മയും സഹോദരിയും ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

Published on 23 June, 2018
യുവാവിന്റെ മരണംകൊലപാതകം; അമ്മയും സഹോദരിയും ഉള്‍പ്പെടെ ഏഴുപേര്‍  അറസ്റ്റില്‍

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറ ജൂബിലി നഗറില്‍ പുറമ്‌ബോക്കു പുരയിടത്തില്‍ വിനുവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌ കൊലപാതകമെന്നു തെളിഞ്ഞു .
സംഭവത്തില്‍ അമ്മയും സഹോദരിയും ഉള്‍പ്പെടെ ഏഴുപേരെ പോലീസ്‌ അറസ്റ്റുചെയ്‌തു. കഴിഞ്ഞ നാലിനാണ്‌ വിനുവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. അന്ന്‌ മരണം ഹൃദയാഘാതം കൊണ്ടെന്നാണ്‌ ധരിച്ചത്‌. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഒരാളെ പിടികൂടി പോലീസിന്‌ നല്‍കി.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ മരണം കൊലപാതകമാണെന്ന്‌ കണ്ടെത്തിയത്‌. സംഭവത്തില്‍ വിനുവിന്റെ അമ്മ നിര്‍മല(44), സഹോദരി വിനിത(24), സഹോദരീ ഭര്‍ത്താവ്‌ അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം ജോയി(31), പിറവിളാകം സ്വദേശി കൊഞ്ചല്‍ എന്നു വിളിക്കുന്ന ജിജിന്‍(20), പുന്നക്കുളം കുഴിവിളാകം സ്വദേശി ഫ്‌ളക്‌സിന്‍(24), തെന്നൂര്‍ക്കോണം കരയടിവിളാകം സ്വദേശി ജിജിന്‍(20) ചൊവ്വര സ്വദേശികളായ കൃഷ്‌ണ എന്ന ഹരീഷ്‌ (21), സജീവ്‌ (24), എന്നിവരെയാണ്‌ പോലീസ്‌ ഇന്‍സ്‌പെക്ടര്‍ എന്‍.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിടികൂടിയത്‌. വിനു അമ്മയെയും സഹോദരിയെയും വീട്ടില്‍നിന്ന്‌ ഇറക്കിവിട്ടിരുന്നു.

ഈ വൈരാഗ്യമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. പിടിയിലായവര്‍ ഗൂഢാലോചന നടത്തി. രാത്രിയില്‍ യുവാവ്‌ ഒറ്റയ്‌ക്ക്‌ കിടന്ന വീട്ടില്‍ എത്തി തലയ്‌ക്കടിച്ചു പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന്‌ കഴുത്തില്‍ തോര്‍ത്ത്‌ മുറുക്കി കൊലപ്പെടുത്തിയതായാണു പോലീസ്‌ പറയുന്നത്‌. നാലു ദിവസത്തിനു ശേഷമാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

അന്ന്‌ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ ഫോറന്‍സിക്‌ വിഭാഗം വിരലടയാള വിദഗ്‌ദ്ധര്‍ എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. മൃതദേഹത്തിന്‌ പഴക്കമുള്ളതിനാല്‍ കൂടുതല്‍ ശാസ്‌ത്രീയ തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്ന്‌ പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക