അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍
കൊണ്ടുവന്ന സംഘടന, ഫൊക്കാനയുടെ എക്കാലത്തെയും സ്വര്‍ണ്ണതിളക്കമാണ് ലീലാ
മാരേട്ട്എന്ന് ഫൊക്കാന വനിതാ ഫോറം അറിയിച്ചു .വാക്കുകളിലെ വീര്യവും
ആത്മാര്‍ത്ഥതയും പ്രവര്‍ത്തിയിലും ഫലിപ്പിച്ചു ഫൊക്കാനയുടെ നെടുംതൂണായി
നിന്ന പ്രവര്‍ത്തക. ഫൊക്കാനയുടെ പിറവി തൊട്ട് ഇന്നുവരെ അമേരിക്കന്‍
മലയാളികളുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചു സംഘടനയുടെ
ജീവനും ജീവത്തുടിപ്പുമായി മാറിയ വ്യക്തി.
ഇന്ന് ഫൊക്കാനയുടെ വനിതാ വിഭാഗം ദേശീയ അധ്യക്ഷസ്ഥാനം അലങ്കരിച്ചു
സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ലീല മാരേട്ട് ഉന്നതങ്ങളിലേക്ക്
പടികയറുകയാണ്.ഫൊക്കാന ദേശീയ ചെയര്‍ പേഴ്‌സണ്‍ ആയി രണ്ടു തവണ
പ്രവര്‍ത്തിച്ചപ്പോള്‍ മികച്ച പ്രവര്‍ത്തനമാണ് വനിതാ ഫോറം കാഴ്ച വച്ചത്
.അതിനു നേതൃത്വം നല്‍കിയ ലീലാ മാരേട്ട് ഇനിയും ഫൊക്കാനയുടെ ഉന്നത
സ്ഥാനങ്ങളില്‍ എത്തേണ്ടതുണ്ട് .
1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്
അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച
വ്യക്തിത്വമാണ്. അമേരിക്കന്‍ മലയാളികളുടെ സ്‌നേഹത്തിന്റെയും
ഐക്യത്തിന്റെയും കൂട്ടായ്മയായ ഫൊക്കാന നിലവില്‍ വന്ന സമയം തൊട്ട് സംഘടനയുടെ
പദവികള്‍ ഏറ്റെടുത്തും പ്രവര്‍ത്തനത്തിലൂടെ ആ പദവിയില്‍ നീതി
പുലര്‍ത്തിയും അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവാന്‍ ലീല മാരേട്ട്
ശ്രമിച്ചിരുന്നു.
ലാഭനഷ്ടങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനം കൊടുക്കാതെ നിസ്സഹായന്
കൈത്താങ്ങാവുന്ന ഈ പ്രവത്തകയുടെ നാമം അമേരിക്കന്‍ മലയാളികളുടെ നാവിന്‍
തുമ്പില്‍ എന്നുമുണ്ടാവുമെന്നതില്‍ സംശയമില്ല. 1988ല്‍ ആരംഭിച്ച
പൊതുപ്രവര്‍ത്തനം കൊണ്ട് ലീല മാരേട്ട് നേടിയ അനുഭവസമ്പത്ത് അളന്നു
തിട്ടപ്പെടുത്താന്‍ ഒരു മനുഷ്യായുസ്സ് മതിയായെന്ന് വരില്ല. ഫൊക്കാനയുടെ
അംഗമായത് മുതല്‍ക്കുള്ള ലീല മാരേട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്
ചെറുപ്പത്തിന്റെ ആവേശവും ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നു. ഇന്നും ആ
ചെറുപ്പത്തില്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് ലീല മാരേട്ട്.
രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ
രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ലീല മാരേട്ട് താല്‍പ്പര്യം കാണിച്ചിരുന്നു.
അമേരിക്കന്‍ മലയാളികളില്‍ രാഷ്ട്രീയബോധം കൊണ്ടുവരാന്‍ അവര്‍
ശ്രമിച്ചിരുന്നു. പുതുതലമുറയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരണമെന്ന്
ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ അമേരിക്കന്‍ മലയാളികള്‍ക്ക്
രാഷ്ട്രീയത്തോടുള്ള മനോഭാവം മറ്റൊന്നാണ്. രാഷ്ട്രീയം വെറും
നേരമ്പോക്കാണെന്നാണ് അവരുടെ വാദം. ഫൊക്കാനയില്‍ ഇപ്പോഴുള്ളവര്‍
പുതുതലമുറക്ക് വഴിമാറിക്കൊടുത്ത്, അവര്‍ക്ക് അവസരങ്ങള്‍ നീട്ടിക്കൊടുത്തു
സംഘടനയുടെ ഭാഗമായി മാറ്റാനാണ് ലീല മാരേട്ട് ശ്രമിക്കുന്നത്.
ഫൊക്കാനയിലെ വിമെന്‍സ് ഫോറം ദേശീയ രക്ഷാധികാരിയായി പ്രവര്‍ത്തനമാരംഭിച്ച
ശേഷം സ്ത്രീകളുടെ ഉന്നമനത്തിനായി പല പദ്ധതികളും ലീല മാരേട്ട് കൊണ്ടുവന്നു.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മുഖ്യവിഷയമാക്കി സെമിനാറുകളും സി.പി ആര്‍
ട്രെയിനിങ്ങുകളും പൂക്കളമത്സരം പാചകമത്സരം തുടങ്ങിയവയും നടത്തി.
ഫൊക്കാനയുടെ പ്രസിഡന്റ് പദവിയില്‍ എത്തിയാല്‍ സ്ത്രീകളെ സമൂഹത്തിന്റെ
മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ലീല മാരേട്ട്.
2006 ല്‍ ഫ്‌ലോറിഡയില്‍ വെച്ച് നടന്ന ഇലക്ഷനോടുകൂടി ഫൊക്കാന രണ്ട്
സംഘടനകളായി പിളരുകയും പിന്നീട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മങ്ങിയ
വെളിച്ചം പോലെയായിത്തീരുകയും ചെയ്ത സമയത്തു പോലും ഫൊക്കാന ഔദ്യോഗിക
പക്ഷത്ത് നിലയുറപ്പിച്ച ആല്‍ബനി ,ന്യൂയോര്‍ക്ക് കണ്വന്ഷനുകളുടെ മുഖ്യ
സംഘാടകരില്‍ ഒരാളായി മാറി .അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെയും
സ്‌നേഹത്തിന്റെയും മുന്നില്‍ ഒരു ചോദ്യചിഹ്നമായി മാറിയ ഫൊക്കാനയുടെ
പിളര്‍പ്പിന്റെ പ്രവര്‍ത്തന നൈപുണ്യം കൊണ്ട് അമേരിക്കന്‍ മലയാളിളുടെ ഒന്നാം
സംഘടനയാക്കി മാറ്റുവാന്‍ ലീല മാരേട്ട് വഹിച്ച പങ്ക് ചെറുതല്ല .
പദവികളും അധികാരങ്ങളും മോഹിച്ചു ഫൊക്കാനയില്‍ പിളര്‍പ്പ്
കൊണ്ടുവന്നെങ്കിലും പിന്നീടുണ്ടായ പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം നേരിട്ട്
ഫൊക്കാനയെ ഇന്ന് കാണുന്ന രീതിയില്‍ ലോകമറിയുന്ന മാമാങ്കമായി മാറ്റിയതിനു
പിന്നില്‍ ലീല മാരേട്ട് എന്ന വ്യക്തിയുടെ വിയര്‍പ്പും അധ്വാനവും ഒന്ന് വേറെ
തന്നെയാണ്. ഫോമ എന്ന പുതിയ സംഘടന രൂപപ്പെട്ടപ്പോഴും ഫൊക്കാനയില്‍
പ്രവര്‍ത്തിച്ചു എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ ധൈര്യം കാണിച്ച
വ്യക്തിയാണ് ലീല മാരേട്ട്. അന്നും ഇന്നും എന്നും ഫൊക്കാനക്കൊപ്പം നിന്ന
ആത്മാര്‍ത്ഥ സുഹൃത്തായ ലീലാ മാരേട്ടിനു ഫൊക്കാന വനിതാ ഫോറത്തിന്റെ എല്ലാ
പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്ന് ഫൊക്കാന വനിതാഫോറം ഭാരവാഹികള്‍
ഒന്നടങ്കം അറിയിച്ചു .
ഇങ്ങൾക്ക് എതിരായി മത്സരിക്കുന്നത് ആരാണെന്നു
ഇങ്ങൾക് നല്ലതാണ് സാഹിബാ.
ഇങ്ങടെ തിരഞ്ഞെടുപ്പ് പ്രവർത്തകർ കാര്യമായി
അവരുടെ ജോലി നിർവഹിക്കുന്നുണ്ട്. അപ്പോൾ
അസ്സലാമു അലൈക്കും. പടച്ചോൻ കാക്കട്ടെ.