Image

കേരളത്തില്‍ വീണ്ടും പോലീസ് ഭീകരത; പോലീസിന്‍റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തു.

Published on 04 July, 2018
കേരളത്തില്‍ വീണ്ടും പോലീസ് ഭീകരത; പോലീസിന്‍റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തു.
സ്വര്‍ണമോഷണം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത യുവദമ്പതികള്‍ ജീവനൊടുക്കി. ചങ്ങനാശേരി പുഴവാത് സുനില്‍കുമാര്‍, രമേഷ്മ എന്നിവരാണ് ജീവനൊടുക്കിയത്. സിപിഎം കൗണ്‍സിലര്‍ കൂടിയായ സജികുമാര്‍ എന്ന വ്യക്തിയുടെ ആഭരണ നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്തിരുന്നയാളാണ് സുനില്‍കുമാര്‍. ഇവിടെ നിന്നും സ്വര്‍ണം മോഷണം പോയി എന്ന പരാതി കിട്ടിയതിനെ തുടര്‍ന്നാണ് സുനിലിനെ പോലീസ് വിളിപ്പിക്കുന്നത്. ഭാര്യയോടൊപ്പമാണ് സുനില്‍ സ്റ്റേഷനില്‍ ചെന്നത്. പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ബന്ധുവിനോട് സുനില്‍ പറഞ്ഞു. യാതൊരു വിധ അന്വേഷണങ്ങളും നടത്താതെ 12 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്നാണ് പറയപ്പെടുന്നത്. കാണാതായ സ്വര്‍ണ്ണത്തിന്‍റെ കണക്ക് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു എന്ന് സുനില്‍ ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നു. സിപിഎം നേതാവിന്‍റെ ഒത്താശയോടെയാണ് പോലീസ് ഈ ക്രൂരകൃത്യം ചെയ്തത്.  
സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി പോലീസ് പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പുക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലവിലുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക