Image

അലീഷയ്ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റുന്നില്ല, കാരണം ജസ്‌നയോടു രൂപസാദൃശ്യം

Published on 05 July, 2018
അലീഷയ്ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റുന്നില്ല, കാരണം ജസ്‌നയോടു രൂപസാദൃശ്യം
ജസ്‌നയോടു രൂപസാദൃശ്യമുളള അലീഷയ്ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ മേലാത്ത അവസ്ഥയായി. മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്‌ന മുണ്ടക്കയം മേഖലയില്‍ ഉണ്ടന്ന പ്രചരണം വ്യാപകമാവുമ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നത് മുണ്ടക്കയം വെള്ളനാടി സ്വദേശി അലീഷയാണ്. 

ജെസ്‌നയുടെ തിരോധാനമുണ്ടായ അന്നുമുതല്‍ അലീഷയ്ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ജെസ്‌നയുടെ രൂപം തനിക്കുണ്ടെന്നു കൂട്ടുകാരികളാണ് ആദ്യം പറഞ്ഞത്. ഇതോടെ ജെസ്‌നയുടെ ഫോട്ടോ നോക്കിയ അലീഷയ്ക്കും സംശയം തോന്നി താന്‍ ജെസ്‌നയാണോയെന്ന്. മുണ്ടക്കയം, ചാച്ചിക്കവലയില്‍ സൈനുലാബ്ദീന്റംലത്ത് ദമ്പതികളുടെ മകളാണ് അലീഷ. 

മൂന്നാഴ്ച മുമ്പ് മാതാവു റംലത്തും കൂട്ടുകാര്‍ക്കുമൊപ്പം വരുന്നതിനിടയിലാണ് പോലീസ് ജീപ്പ് തങ്ങളുടെയടുത്തു നിര്‍ത്തുന്നത്. വാഹനത്തില്‍ നിന്നിറങ്ങിയ പോലീസുകാര്‍ കൂട്ടുകാരികളോട് ഏരുമേലിയിലേക്കുളള വഴി ചോദിച്ചു. പിന്നീട് തന്റെയടുത്തെത്തി തന്റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആദ്യമൊന്നു ഭയന്നു. അവര്‍ പോയപ്പോഴാണ് കൂട്ടുകാര്‍ കാര്യങ്ങള്‍ പറയുന്നത്. രൂപ സാദൃശ്യത്തിനൊപ്പം ജെസ്‌ന ധരിക്കുന്ന കണ്ണടയും പല്ലില്‍ കന്പിയിട്ടതുമെല്ലാം അലീഷയ്ക്കു വിനയായിരിക്കുകയാണ്. 

മുണ്ടക്കയം ടൗണില്‍ തട്ടമിട്ട ജെസ്‌നയെ സിസിടിവി ദൃശ്യത്തില്‍ കണ്ടെന്നു പത്ര വാര്‍ത്തകൂടി വന്നതോടെ അലീഷ അവിടെയും ബുദ്ധിമുട്ടിലായി. കോരുത്തോട് സികഐം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു പ്ലസ്ടു പാസായി ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ് അലീഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക