Image

വടക്കന്‍ തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ എല്ലാവരേയും രക്ഷപ്പെടുത്തി

Published on 10 July, 2018
വടക്കന്‍ തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ എല്ലാവരേയും രക്ഷപ്പെടുത്തി
വടക്കന്‍ തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ എല്ലാവരേയും രക്ഷപ്പെടുത്തി. അവസാനത്തെ കുട്ടിയേയും പുറത്തെത്തിച്ചു.12 കുട്ടികളും പരിശീലകനുമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയിരുന്നത്. ആയിരത്തിലധികം പേര്‍ പങ്കെടുത്ത 9 ദിവസം നീണ്ട തെരച്ചിലിന് ശേഷമാണ് ഗുഹയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കഴിഞ്ഞത്. മൂന്ന് ദിവസം കൊണ്ടാണ് ഓരോരുത്തരെയായി പുറത്തെത്തിച്ചത്. 90 മുങ്ങല്‍ വിദഗ്ധരടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു മുങ്ങല്‍ വിദഗ്ധന്‍ മരിച്ചിരുന്നു.

ജൂണ്‍ 23 നാണ് 11 മുതല്‍ 16 വരെ പ്രായമുളള 12 ആണ്‍കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും അടങ്ങുന്ന ഫുട്‌ബോള്‍ സംഘം ചിയാങ് റായില്‍ ഗുഹ കാണാന്‍ കയറിയത്. മഴ പെയ്ത് ഗുഹയില്‍ വെള്ളം കയറിയതോടെ പുറത്തുവരാന്‍ കഴിയാതെയായി. ഗുഹയ്ക്ക് പുറത്തുണ്ടായിരുന്ന ഇവരുടെ ബാഗുകളും ഷൂസുകളും കണ്ട വനപാലകരാണ് ഗുഹയില്‍ ആളുണ്ടെന്ന വിവരം പുറംലോകത്തെയറിയിച്ചത്.

പിന്നീട് കണ്ടത് ലോകം തന്നെ ഉറ്റ് നോക്കിയ രക്ഷാ പ്രവര്‍ത്തനത്തെയാണ്. ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും വിദഗ്ധരായ രക്ഷാപ്രവര്‍ത്തകരെത്തി. റോബോട്ടുകളും ഡ്രോണുകളും വിവര ശേഖരണത്തിനായി ഉപയോഗിച്ച ആയിരത്തോളം പേര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെ ലോകമൊന്നാകെ കുട്ടികള്‍ക്കായിപ്രാര്‍ത്ഥനയില്‍ മുഴുകി.ഒടുവില്‍ ഒന്‍പത് ദിവസത്തെ തെരച്ചിലിന് ശേഷം പ്രതീക്ഷയുടെ പുതുവെളിച്ചമെത്തി

ഭക്ഷണവും വൈദ്യ സഹായവും എത്തിക്കുന്നതിനായി പിന്നീടുള്ള ശ്രമം. ഇതിനിടെയാണ് മുങ്ങല്‍ വിദഗ്ധനും മുന്‍ തായ്‌ലാന്റ് നാവിക ഉദ്യോഗസ്ഥനുമായ സമന്‍ ഗുനാന്‍ ശ്വാസം കിട്ടാതെ മരിച്ചത്.എങ്ങിലും രക്ഷാ പ്രവര്‍ത്തകര്‍ തളര്‍ന്നില്ല. ഏറെ അറകളും വഴികളുമുള്ള ഗുഹയ്ക്കകത്ത് അസാമാന ലക്ഷ്യ ബോധത്തോടെ അവര്‍ നീങ്ങി.കുട്ടികള്‍ക്ക് കുടുംബവുമായി സംസാരിക്കാന്‍ ടെലിഫോണ്‍ സൗകര്യമൊരുക്കാനുള്ളശ്ര ഫലിച്ചില്ല. ഗുഹയ്ക്കകത്തെ ഓക്‌സിജന്‍ കുറഞ്ഞത് ആശങ്ക സൃഷ്ടിച്ചു.

സ്‌കൂബാ ഡൈവിംഗിലൂടെ കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമനം ആദ്യം ശ്രമം കമന്ടില്ല. ഏറെ തളര്‍ന്ന കുട്ടികളെ ഡൈവിംഗ് പഠി്പ്പിക്കാന്‍ പോലുപമായില്ല. ഗുഹയുടെ മുകള്‍ ഭാഗം പൊളിച്ച് എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമവും സൈന്യം ഉപേക്ഷിച്ചു. ആകെയുള്ള പോംവഴി വെള്ളം വറ്റുന്നതു വരെം കാത്തിരിക്കലായിരുന്നു. എന്നാല്‍ പേമാരി വരുന്നുവെന്ന കാലാവസ്ഥാ പ്രവചനം കൂടി വന്നതോടെ നിര്‍ണ്ണായക ദൗത്യം നടപ്പിലാക്കാന്‍ സൈന്യം തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച ആരംഭിച്ച രക്ഷാ പ്രവര്‍ത്തനെ പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഫലം കണ്ടത്. ഒരിക്കലും ഇനി കാണില്ലെന്ന് കരുതിയ ഉറ്റവര്‍ക്കിടയിലേക്ക് വീണ്ടും അവര്‍ തിരിച്ചെത്തുന്നത് തായ്‌ലാന്റിന്റ മാത്രം കുട്ടികളായല്ല.ലോകത്തിന്റെയാകെ പ്രതീക്ഷയായാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക