Image

യുവതിയെ പീഡിപ്പിച്ച കേസ്‌: ഒരു വൈദികന്‍ കീഴടങ്ങി, രണ്ടു വൈദികര്‍ സുപ്രീംകോടതിയിലേക്ക്‌

Published on 12 July, 2018
 യുവതിയെ പീഡിപ്പിച്ച കേസ്‌: ഒരു വൈദികന്‍ കീഴടങ്ങി, രണ്ടു വൈദികര്‍ സുപ്രീംകോടതിയിലേക്ക്‌

കൊല്ലം: കുമ്‌ബസാരരഹസ്യം വെളിപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പീഡിപ്പിച്ച കേസില്‍ ഒരു ഓര്‍ത്തഡോക്‌സ്‌ വൈദികന്‍ കീഴടങ്ങി. ഫാ. ജോബ്‌ മാത്യുവാണ്‌ കൊല്ലത്തെ ഡിവൈഎസ്‌.
പി ഓഫിസില്‍ കീഴടങ്ങിയത്‌.
 കേസിലെ രണ്ടാം പ്രതിയായ ഫാ. ജോബ്‌ മാത്യൂവിനെ ഇന്ന്‌ വൈകീട്ട്‌ തിരുവല്ല കോടതിയില്‍ ഹാജരാക്കും. വൈദികനെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയനാക്കി. അതേസമയം കേസിലെ ഒന്നും നാലും പ്രതികളായ ഫാ. എബ്രഹാം വര്‍ഗീസും ഫാ ജെയ്‌സ്‌ കെ ജോര്‍ജ്‌ എന്നിവര്‍ കീഴടങ്ങില്ല.

ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ വൈദികരുടെ അഭിഭാഷകന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ലൈംഗീക പീഡന ആരോപണത്തില്‍ മൂന്ന്‌ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. തുടര്‍ന്ന്‌ ഇവരെ അറസ്റ്റ്‌ ചെയ്യുന്നതിനുളള നടപടികള്‍ പൊലീസ്‌ ആരംഭിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഫാ ജോബ്‌ മാത്യൂ കീഴടങ്ങിയത്‌.

കുമ്‌ബസാരരഹസ്യം വെളിപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിച്ചത്‌ ഫാം ജോബ്‌ മാത്യൂവാണെന്ന്‌ യുവതി മൊഴി നല്‍കിയിരുന്നു.കീഴടങ്ങാന്‍ താന്‍ തയ്യാറെന്ന്‌ ജോബ്‌ മാത്യൂ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തുവരുകയാണ്‌.

വൈദികരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമായ മൊഴിയുളളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യേണ്ടത്‌ അത്യാവശ്യമാണെന്നും ്രൈകംബ്രാഞ്ച്‌ ആവശ്യപ്പെട്ടിരുന്നു. ഇത്‌ കോടതി അംഗീകരിക്കുകായിരുന്നു.
Join WhatsApp News
നാരദന്‍ 2018-07-12 05:21:32
കീഴു അടങ്ങി- ഒരു രാജ്യം അക്രമിച്ചോ 
ട്രെയിന്‍ പോയി , സിഗ്നല്‍  താഴേക്ക്  
ഇപ്പോള്‍ വൈദ്യ പരിശോധിന കൊണ്ട് എന്ത് കാണാന്‍?
പീഡിപ്പിച്ച സൂത്രം ഉണ്ടോ എന്ന് നോക്കാന്‍ ആവാം 
Osho 2018-07-12 09:53:13
സെക്സ് തെറ്റാണ് എന്ന ചിന്തയാണ് വിശ്വാസികൾ ആദ്യം മാറ്റേണ്ടത്.
പങ്കാളികൾ പൂർണ സമ്മതത്തോടെ ചെയ്യുന്ന ഒന്നും കുറ്റകരമല്ല, തെറ്റുകളല്ല. 
തെറ്റുകളല്ലേ ഏറ്റ് പറഞ്ഞു പാപമോക്ഷം യാചിക്കേണ്ടത്?

ഭർത്താക്കന്മാരാണ് അടുത്ത കാരണക്കാർ
പകുതി സമയം പാട്ടും പ്രാർത്ഥനയുമായി നടക്കും
ബാക്കി സമയം കള്ളും കുടിച്ചു വെളിവില്ലാതെ കിടക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക