Image

വേള്‍ഡ്കപ്പും നമ്പൂതിരി ബീജവും (സാം നിലമ്പള്ളില്‍)

Published on 19 July, 2018
വേള്‍ഡ്കപ്പും നമ്പൂതിരി ബീജവും (സാം നിലമ്പള്ളില്‍)
റഷ്യയില്‍ പോയി വേള്‍ഡുകപ്പ് ഫുട്ട്‌ബോള്‍ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തികം അനുവദിക്കാഞ്ഞതു കൊണ്ട് വീട്ടിലിരുന്ന് ഫ്രീയായി കാണാമെന്ന് നിനച്ചു. കേബിള്‍ കമ്പനിക്ക് റൊമ്പ താങ്ക്‌സ്. ചേര്‍ത്തലയില്‍നിന്ന് ഒരു സാഹസിക യുവാവ് സൈക്കിള്‍ചവിട്ടി റഷ്യയില്‍പോയി കളി കണ്ടെന്ന് പത്രവാര്‍ത്ത. മലയാളി യുവാക്കള്‍ ഇതുപോലുള്ള സാഹസികതകള്‍ക്ക് മുതിരുന്നത് അഭിനന്ദനീയമാണ്. രാഷ്ടീയപാര്‍ട്ടികളുടെ ചട്ടുകങ്ങളായി മുദ്രാവാക്യം വിളിച്ചും ഹര്‍ത്താല്‍ നടത്തിയും ജീവിതം പാഴാക്കുന്നതിനു പകരം ഇങ്ങനെയുള്ള സാഹസികകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് എത്രയോ നല്ലതാണ്. ബസ്സിനും കടകള്‍ക്കും കല്ലെറിയുന്നതിനുപകരം ഏതെങ്കിലും മൈതാനത്തുപോയി ഷോട്ട്പുട്ട് എറിഞ്ഞു പരിശീലിച്ചാല്‍ നിനക്കും നാടിനും ഗുണകരമായിരിക്കും.

റഷ്യയിലെ ഫുട്ട്‌ബോള്‍ മാമാങ്കം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാനാലോചിച്ചത് ഇന്‍ഡ്യക്ക് എന്നെങ്കിലും ഫൈനല്‍ റൗണ്ടില്‍ കളിക്കാനാകുമോ എന്നാണ്. ആയിരം വര്‍ഷംകഴിഞ്ഞാലും സാധ്യമാകുമെന്ന് തോന്നുന്നില്ല. നൂറ്റിമുപ്പത്തഞ്ചുകോടി ജനങ്ങള്‍ ഉണ്ടെന്നുപറഞ്ഞിട്ട് എന്തുകാര്യം? ക്വാളിറ്റിയുള്ള ഒരെണ്ണമെങ്കിലുമുണ്ടോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടാന്‍? അരിയും ഗോതമ്പും തിന്നു തീര്‍ക്കാനല്ലാതെ ഈ നൂറ്റിമുപ്പത്തഞ്ചുകോടിയെക്കൊണ്ട് എന്തുപ്രയോജനം?

നമ്മുടെ യുവാക്കള്‍ക്ക് മെസ്സിയുടേയും റൊണാള്‍ഡോയുടേയും ഫോട്ടോവച്ച് പൂജിക്കാനല്ലാതെ ആഘോഷിക്കാന്‍ മറ്റൊന്നുമില്ലല്ലോ. സന്തോഷിക്കാന്‍ ഒന്നുമില്ലാത്തതു കൊണ്ടാണ് അവര്‍ വല്ലവരുടേയും വിജയം ആഘോഷിക്കുന്നത്. അര്‍ജന്റീന തോറ്റതിന്റെ സങ്കടത്തില്‍ ഒരു മാന്യന്‍ കോട്ടയത്ത് ആത്മഹത്യ ചെയ്തതായി വായിച്ചു.

കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പവും ജനസംഖ്യയുമുള്ള ക്രൊയേഷ്യയാണ് ഫൈനലില്‍ കളിച്ചത്. അവര്‍ ജയിച്ചോ തോറ്റോ എന്നുള്ളത് വിഷയമല്ല. അവര്‍ ഫൈനല്‍വരെ എത്തിയെന്നുള്ളതാണ് അഭിനന്ദനീയം. അപ്പോള്‍ ജനങ്ങളുടെ എണ്ണത്തിലല്ല ക്വാളിറ്റിയിലാണ് കാര്യം.

അതുപറഞ്ഞപ്പോളാണ് ഗോപാലകൃഷ്ണനെ ഓര്‍മ്മവന്നത്. വെറും ഗോപാലകൃഷ്ണനല്ല, ഡോക്ടര്‍ ഗോപാലകൃഷ്ണന്‍. എന്തിന്റെ ഡോക്ടറാണെന്ന് അറിയില്ല. മെഡിക്കലാണോ അതോ ഏതെങ്കിലും യൂണിവേഴ്‌സിറ്റി സമ്മാനിച്ച ഡോക്ടറേറ്റാണോ? രണ്ടായാലും അദ്ദേഹത്തിന്റെ ആശയങ്ങളും സംസാരവും ഡിഗ്രി നല്‍കിയ യൂണിവേഴ്‌സിറ്റിയുടെ അന്തസ്സിന് ചേര്‍ന്നതല്ല. സാംസ്കാരിക കേരളമെന്ന് അഭിമാനിക്കുന്ന നാട്ടില്‍ വര്‍ഗീയം പരസ്യമായി പറയാന്‍ പലരും മടിക്കും, നമ്മുടെയെല്ലാം മനസില്‍ അത് കുടികൊള്ളുന്നുണ്ടെങ്കിലും. എന്നാല്‍ നമ്മുടെ ഡോക്ടര്‍ക്ക് അങ്ങനെയുള്ള ഉളുപ്പൊന്നുമില്ല. അദ്ദേഹം യൂട്യൂബില്‍കൂടി വര്‍ഗീയത വച്ചുകാച്ചുകയാണ്.

കേരളത്തിലെ ചില ക്രിസ്ത്യാനികള്‍ക്ക് ചില്ലറ കുഴപ്പങ്ങളുണ്ടെന്നുള്ളത് സത്യമാണ്. പെണ്‍മക്കളുടെ കല്ല്യാണാലോചന വരുമ്പോഴും നാലുപേരു കൂടുന്ന സദസിലും പൊങ്ങച്ചത്തിനു വേണ്ടി തങ്ങളുടെ കുടുംബ മഹത്വം എഴുന്നെള്ളിക്കുകയെന്നുള്ളത്. അതായത് തോമാ ശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ കൃസ്തുമതം സ്വീകരിച്ച നമ്പൂതിരിമാരുടെ പരമ്പരയാണ് തങ്ങളുടെത് എന്നൊക്കെ. ചിലതൊക്കെ സത്യവുമായിരിക്കാം. ഇന്‍ഡ്യയിലെ ക്രിസ്ത്യാനികളും മുസ്ലീമുകളും ഹിന്ദുക്കളില്‍നിന്ന് മാര്‍ഗ്ഗം കൂടിയവരാണ്, അല്ലതെ റോമായില്‍നിന്നോ അറേബ്യയില്‍നിന്നോ കുടിയേറിയവരല്ല. ഇത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്.

പക്ഷേ, ഗോപാലകൃഷ്ണന്‍ പറയുന്നത് മറ്റൊന്നാണ്. നമ്പൂതിരിമാര്‍ ക്രിസ്ത്യാനികളില്‍ ബീജം പാകിയതു കൊണ്ടാണ്!
Join WhatsApp News
Jack Daniel 2018-07-19 23:37:36
നൂറ്റി മുപ്പത്തി അഞ്ചു കോടിയിൽ കുറെ അമേരിക്കയിൽ വന്നു പെട്ടിട്ടുണ്ട് .  ഫൊക്കാന ഫോമ മലയാളി അസോസിയേഷൻ, ജില്ലാ, താലൂക്ക്, വില്ലേജ് അങ്ങനെ അണു സംഘടനകൾ ഉണ്ടാക്കി,നാട്ടിൽ നിന്ന് മന്ത്രിമാർ, എം ലെ മാർ, പഞ്ചായത്തു പ്രസിഡൻഡ്, അഡ്വേക്കേറ്റ്‌മാർ, അജിത, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവരെ കൊണ്ടുവന്നു സ്വീകരണം കൊടുക്കാലാണ് ഹോബി. (വീട്ടുകാരേം നാട്ടുകാരേം ഇത്രയും ഉപദ്രവിക്കുന്ന ഒരു വർഗ്ഗത്തെ കണ്ടിട്ടില്ല)  അമേരിക്കയിൽ എത്തിപെട്ടിട്ടുള്ള മലയാളികളെ മുഴുവൻ ഇവന്മാരുടെ നിലവാരത്തിൽ കൊണ്ടുവന്ന് ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യം .  അത് വച്ച് നോക്കുമ്പോൾ ചേർത്തലക്കാരൻ നിരുപദ്രവിയാണ് .   സൈക്കിൾ ചവുട്ടി റഷ്യക്കൊ ചൈനക്കോ പോക്കൊള്ളട്ടെ .  അല്ലങ്കിൽ ആർക്കും ഒരുപദ്രവം ചെയ്യാത്ത സോക്കർ പന്ത് തട്ടി കളിക്കട്ടെ.  അല്ലങ്കിൽ വട്ടത്തിൽ നിന്ന് ചെണ്ട കൊട്ടട്ടെ.  പൊങ്ങച്ചം ! അതില്ലെങ്കിൽ എന്ത് മലയാളി .  സാം നല്ല പേര്. കേട്ടിട്ട് സോമശേഖരൻ നമ്പൂതിരി ചുരുങ്ങി സാം ആയതുപോലെ ഉണ്ട് . എന്തായാലും നമ്പൂതിരിയുടെ ബീജത്തിൽ നിന്ന് ഒരു  കേരള ക്രിസ്ത്യാനിക്കും രക്ഷയില്ല .   ഡോക്റ്റർ ഗോപാലകൃഷ്ണൻ - അരാചകത്തിന്റെ ഗുരു.  വായിൽ നിന്ന് വരുന്നത് കേട്ടാൽ വർഗ്ഗീയതയിൽ പി എച്ച് ഡി എടുത്തിട്ടുള്ള ആളാണെന്നു തോന്നും .  ഇവനെ ഒക്കെ മുളയിലേ നുള്ളിയില്ലെങ്കിൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കപ്പെടും എന്നതിന് സംശയം ഇല്ല .  എല്ലാം തല തിരിയുകയാണ് സാമേ -  അടുത്ത തവണ ട്രംപിന് വോട്ട് ചെയ്യാൻ മടിക്കരുത്.   മൂന്നു ഭാര്യമാർ , പതിനാറ് വെപ്പാട്ടികൾ, ഒരു സ്റ്റോമി ഡാനിയേൽ . പൂട്ടിന്റെ അടിമ -പുരുഷത്വത്തിന്റെ ആൾ രൂപം . ഇവനെ വച്ചാരാധിക്കുന്ന മലയാളികൾ ഉണ്ട് . ബോബി കുട്ടനും കുന്തം ചേട്ടനും .  പണ്ടാരം - കള്ളും തീർന്നു .
Johnny Walker 2018-07-20 12:48:09
ജാക്ക് ഡാനിയേൽ പറഞ്ഞതിൽ കാര്യം ഉണ്ട് . ഫോമാ ഫൊക്കാന നേതാക്കൾ സൈക്കൾ ചവുട്ടി കേരളത്തിലേക്ക് പോകട്ടെ , മുന്നിൽ താലം ഏന്തിയ തരുണിമണികളും മുത്തുക്കുട പിടിച്ച കൂലി പടയും ചെണ്ടമേളവും ആയിക്കൊള്ളട്ടെ . സംഗതി കൊഴുപ്പിക്കാൻ ഞാൻ എപ്പോഴും കൂടെ ഉണ്ടായിരിക്കും  
സൈക്കിള്‍ വാല 2018-07-20 15:51:15
എന്താ ജാക്ക് ഡാനിയേല്‍ ഇങ്ങനെ ഒക്കെ പറയുന്നത്. സൈക്കിള്‍ ചവുട്ടി വന്ന ഞാന്‍ തിരികെ പോകണം എന്നോ. വാ നമുക്ക് 2 എണ്ണം ഫിറ്റ്‌ ചെയ്യാം. 2020-2026 വരെ യുള്ള പാനല്‍ ഉണ്ടാക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക