Image

യൂദായുടെ വിലാപം(കവിത: ചാക്കോ ഇട്ടിച്ചെറിയ)

ചാക്കോ ഇട്ടിച്ചെറിയ Published on 03 August, 2018
യൂദായുടെ വിലാപം(കവിത:  ചാക്കോ ഇട്ടിച്ചെറിയ)
 പന്ത്രണ്ടുശിഷ്യരെ ചേര്‍ത്തൊരീശോനിന്റെ   
ശിഷ്യരില്‍ ഞാനാണ് യൂദാ 
പന്ത്രണ്ടുപേരിലുംശപ്തനാണിന്നുഞാന്‍ 
ദൈവരാജ്യത്തിന്നൊരന്യന്‍
 
ആദിമധ്യാന്തങ്ങളില്ലാത്തൊരെന്‍ ജീവ     
കാരുണ്ണ്യപൂരാക്കടലെ
ആരിലുംസാക്ഷാല്‍ കനിവുള്ള നിന്‍ കൃപാ
ദാനങ്ങളെങ്ങള്‍ക്കുനല്‍കാന്‍
 
അന്നുമിന്നുംകാലമൊക്കെയും സന്നിധി 
ചേര്‍ന്നുവരും നിന്റെമക്കള്‍  
എന്നേഅപരാധിയായ്ക്കണ്ടിടായ്വാന്‍ ! 
എനിക്കുംകൃപാവരം നല്‍കൂ !

എന്നോഒരുദിനംഎന്നേ വിളിച്ചു നിന്‍
ചാരേഅടുപ്പിച്ഛതില്ലേ
കൂട്ടുകെട്ടെല്ലാമുപേക്ഷിച്ചുശിഷ്യനായ്     
പെട്ടെന്നു ചേര്ന്നുവന്നില്ലേ 

എന്തെന്തുനന്‍മകള്‍ വന്നുചേര്‍ന്നീടുവാ
നന്തരംഗത്തില്‍ കൊതികൊ  
ണ്ടെന്‍നാഥ നിന്‍വാക്കിലാശ്രയംവച്ചു ഞാന്‍   !
കണ്ടെന്റെ സൌഭാഗ്യമെല്ലാം 

നീവന്നതെന്തിനായീഭൂവിലെന്നു നീ
ആവോളമന്നുചൊന്നില്ലേ
ആരത് കേട്ടെന്നുചോദിച്ചിടട്ടെഞാന്‍ 
ആരോട് ചോദിച്ചിടാനായ് ?

നിന്നെയൊറ്റിക്കൊടുത്തെന്നന്നുമിന്നു 
മെന്നെന്നുമീലോകര്‍പറഞ്ഞീ     
ടുന്നെന്റെനാഥ ഞാന്‍ ചെയ്‌തോരപരാധ
മെന്നോടു ചൊല്ലിടൂവേഗം
 
ഞാന്‍ചെയ്തപാതകമാണോ പറയൂ 
എനിയ്ക്കുള്ള  കര്‍ത്തവ്യമല്ലേ  
ഞാനതുചെയ്യാതിരുന്നെങ്കില്‍ മറ്റൊരാള്‍
ചെയ്യാതെപറ്റുമോ ചൊല്ലൂ
 
സര്‍വസൃഷ്ടിക്കുംവരാനുള്ള സൌഭാഗ്യ
മന്നുകൈവന്നതാല്‍ മര്‍ത്യന്‍ 
നിന്നുയര്‍പ്പിന്‍ശക്തി പ്രാപിച്ചു നിത്യ 
രക്ഷക്കവകാശിയായില്ലേ

അങ്ങു മരിക്കതുയിര്‍ക്കാതെയീവക 
എങ്ങനെപൂര്‍ണ്ണമായ്ത്തീരും ?
ഞാനതുചെയ്യാതിരുന്നെങ്കില്‍ മറ്റൊരാള്‍ 
ചെയ്യാതെപറ്റുമോ ചൊല്ലൂ!

ആരോഅപരാധമന്നറിയാതെ 
പറഞ്ഞതു പാട്ടായിമാറി
ഇന്നുംവിചിന്തനം ചെയ്യാതെ മാലോകര്‍ 
എന്നേപ്പഴിചൊല്ലിടുന്നു

അങ്ങെന്റെജീവിതംസംശുദ്ധമായ്ത്തീര്‍ത്ത
താരുമറിഞ്ഞില്ലപോലും
എന്‍ പാപവുംപേറിഅങ്ങ് കുരിശില്‍ 
മരിച്ചെന്നസത്യവുമൊപ്പം

പത്രോസിനെ അങ്ങുശാസിച്ചു,സാത്താനെ 
വിട്ടുപോ എന്നെ,യെന്നോതി !
അങ്ങെയ്ക്കിതൊന്നുംഭവിക്കാതിരിക്കട്ടെ 
എന്നവന്‍ചൊന്നതാലല്ലോ

വന്നൂമരിച്ചുയര്‍ത്തെങ്ങള്‍ക്ക് ജീവനെ 
തന്നീടുവാന് നിന്റെലക്ഷ്യം
എന്നോടുരച്ചതാല്‍ ഞാനതില്‍പങ്കാളി
എന്നതല്ലേപരമാര്ത്ഥം !


ചാക്കോ ഇട്ടിച്ചെറിയ. 

യൂദായുടെ വിലാപം(കവിത:  ചാക്കോ ഇട്ടിച്ചെറിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക