Image

മോളിറ്റിബിറ്റിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 200000 ഡോളറായി വര്‍ധിപ്പിച്ചു

പി.പി. ചെറിയാന്‍ Published on 04 August, 2018
മോളിറ്റിബിറ്റിനെ കുറിച്ച് വിവരം  നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 200000 ഡോളറായി വര്‍ധിപ്പിച്ചു
ബ്രൂക്ക്‌ലിന്‍ (അയോവ): ജൂലായ് 19 രാത്രി ജോഗിങ്  കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിപത്തു മണിക് ശേഷം കാണാതായ അയോവാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി മോളി റ്റിബിറ്റിനെ (20)ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ .അപ്രത്യക്ഷമായതിനെ കുറിച്ചു വിവരങ്ങള്‍  നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 200000 ഡോളറായിഉയര്‍ത്തി മോളിയെ  ആരെങ്കിലും തട്ടിക്കൊണ്ടു പോയിട്ടുണ്ടെങ്കില്‍ ദയവ് ചെയ്ത് സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കണമെന്ന് കുടുബാംഗങ്ങള്‍  ഇന്ന് വീണ്ടും നടത്തിയ പത്ര സമ്മേളനത്തില്‍  അഭ്യര്‍ത്ഥിച്ചു. മോളി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.ബ്രൂക്ക്‌ലിനില്‍ താമസിക്കുന്ന 1400 പേര്‍ ഒരേ സ്വരത്തിലാണ് മോളിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്നും മാതാവ് ലോറ പറഞ്ഞു.

മോളിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല . സുരക്ഷിതമായ പ്രദേശമാണ് ബ്രൂക്കലിന്‍ എന്നും, ഇതിന് മുമ്പ് അനിഷ്ട സംഭവങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്നും, ജൂലായ് 18 ന് രാത്രി ഓട്ടം കഴിഞ്ഞ് തിരിച്ചെത്തിയ മോളി വാതില്‍ ലോക്ക് ചെയ്യാതെയായിരിക്കും പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മോളിയുടെ അടുത്ത സുഹൃത്ത് ഡാള്‍ട്ടണ്‍ ജാക്ക് പറഞ്ഞു. 

ജോലിയുമായുള്ള  ബന്ധത്തില്‍ മറ്റൊരു ടൗണിലേക്ക് പോയ സമയത്ത്ജാക്കിന്റെ  വീട്ടില്‍ ഡോഗ് സിറ്റിങ്ങ് നടത്തുന്നതിനിടെയാണ് മോളി അപ്രത്യക്ഷയാകുന്നത് 

മോളിറ്റിബിറ്റിനെ കുറിച്ച് വിവരം  നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 200000 ഡോളറായി വര്‍ധിപ്പിച്ചു മോളിറ്റിബിറ്റിനെ കുറിച്ച് വിവരം  നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 200000 ഡോളറായി വര്‍ധിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക