ഒരിക്കല്‍ ഫേസ് ബുക്കില്‍ ആളറിയാതെവന്ന സന്ദേശത്തില്‍ കുടുങ്ങി പൊട്ടിച്ചിരിച്ച പെണ്‍കുട്ടി. ഫേസ് ബുക്കില്‍ എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന സ്വപ്‌നറാണി . ആ ചിരിയിലും വര്‍ത്തമാനത്തിലും കുറേനാളായി കുടുങ്ങിക്കിടക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ .മാനസികമായി വളെരെ അടുത്തതുകൊണ്ട് ഒന്നു കാണാന്‍ ശ്രെമിക്കാത്തതിലും എവിടെയാണന്നന്ന്വേഷിക്കാത്തതിലും ഉണ്ണിക്കു ഒരു കുറ്റബോധം തോന്നി . അവളും അത്ര മോശമൊന്നുമല്ല. എത്ര തവണ പേരുചോദിച്ചിട്ടും അവള്‍ പറയാതിരുന്നത് എന്തുകൊണ്ടാണ് .
ഈ പെണ്‍കുട്ടികളുടെ ഒരു പ്രകൃതം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. പലപ്പോഴായി എത്രയോ തവണ വിളിച്ചിരിക്കുന്നു എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു ഒക്കെ വെറുതെയായി. കുറെ സംസാരിച്ചുകഴിഞ്ഞാല്‍ ഒരടുപ്പം ആരുമാകും ഉണ്ടാകും എന്ന് എല്ലാവര്‍ക്കും അറിയാം . അപ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യത്തില്‍ എന്തുവേണമെങ്കിലും ചോദിക്കാമെന്ന് കരുതിയെങ്കിലും അതിനോന്നുമുള്ള പല അവസരങ്ങളും അവള്‍ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നില്ലേ . പല പെണ്‍കുട്ടികളോടും വളരെ അടുത്ത് ഇടപെട്ടു പരിചയമുള്ള ഉണ്ണിക്ക് ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാത്രം സകല കണക്കുകൂട്ടലും തെറ്റിയതുപോലെ. ആളിത്തിരി തരികിടയാ അല്ലെങ്കില്‍ അല്‍പ്പം ഓവര്‍സ്മാര്‍ട്ടാകാനാണ് കൂടുതല്‍ സാദ്ധ്യത . ഓരോ തവണ ആ കുയില്‍നാദം കേള്‍ക്കുബോഴും ഉണ്ണികൃഷ്ണന്‍ ഒരു സുന്ദരികുട്ടി മനസ്സില്‍ വന്ന് പുഞ്ചിരിക്കുന്നതായി അങ്ങു സങ്കല്‍പ്പിക്കും . സങ്കല്‍പ്പത്തിലെങ്കിലും അവള്‍ ഒരു സുന്ദരി ആയിരിക്കട്ടെ എന്നങ്ങാഗ്രഹിച്ചു .അവളുടെ മധുരമൊഴിയും ഇടെക്കിടെ മൂളുന്ന ആ പാട്ടും കേട്ടാല്‍ ഏതൊരാള്‍ക്കും അങ്ങനെയോക്കെയെ സങ്കല്‍പ്പിക്കാന്‍ പറ്റുകയുള്ളു . എന്നാലും വെറുതെ ഓര്‍ക്കാറുണ്ട് ഈശ്വരാ ഫോണ്‍ നംബറില്‍ പേരുപോലും തെളിയാത്ത ഇവള്‍ തട്ടിപ്പ് കേസാണോ. ഒരുപക്ഷെ വെര്‍ച്ച്വല്‍ ലോകത്തിലെ ഒരപകടമേഖലയിലാവാം തന്റെയീ തീക്കളി എന്നൊക്കെ . എന്നിട്ട് സ്വയം മനസിനെ അങ്ങു സ്വാന്തനപ്പെടുത്തും . ഇല്ല ഒരിക്കലുമില്ല അഥവാ ഇനി അങ്ങനെ ആയിരുന്നെങ്കില്‍പോലും അവളോട് സംസാരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അത്രക്കും അങ്ങടുത്തുപോയതുപോലെ . പഠിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ അവള്‍ എവിടെയോ എയര്‍ ഹൊസ്റ്റെസ് ആകാനുള്ള ട്രെയിനിങ്ങില്‍ ആണെന്നാനാണ് പറഞ്ഞത് . അതും എവിടെയാണെന്നു മാത്രം പറഞ്ഞില്ല . അതുകൂടെ അറിഞ്ഞപ്പോള്‍ ഒരു സൌന്ദര്യദേവതേയെതന്നെ മനസ്സില്‍ ധ്യാനിച്ചു . അങ്ങനെ ഒരു സുന്ദരിയും പാട്ടുകാരിയുമായ കൂട്ടുകാരിയെ കിട്ടിയല്ലോ എന്ന മനസമാധാനത്തിലായായിരുന്നു ഉണ്ണികൃഷ്ണന്‍ എന്നും ഉറങ്ങാറുണ്ടായിരുന്നത്. ഫെയിസ് ബുക്കില്‍ അവള്‍ പറഞ്ഞ സ്രേയാ ജി .
എന്ന പേരുവെച്ചുതന്നെ വെറുതെ ഒന്നുകൂടി ഒന്നു തപ്പിനോക്കി . പ്രൊഫൈലിലെ ഫോട്ടോ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ഒരു വ്യക്തത കിട്ടിയത് .പ്രൊഫൈലില്‍ മൈക്രോഫോണും പടിച്ചുകൊണ്ടുനില്‍ക്കുന്നത് പ്രസിദ്ധ ഗായിക ശ്രേയാ ഘോഷല്‍ തന്നെ. അത് പാട്ടിനോടും ആ പാട്ടുകാരിയോടുമുള്ള അന്ധമായ ആരാധനകൊണ്ടുമാത്രമാനന്നാണ് പറഞ്ഞത്. ഏതായാലും ഇവളും ഒരു പാട്ടുകാരിതന്നെ. അത് അവള്‍ ഫോണിലൂടെ ഇടെക്കിടെ ഈണത്തില്‍ മൂളുന്നതുകൊണ്ട് മാത്രം മനസ്സിലാക്കാവുന്നതേയുള്ളൂ . ക്ലാസ്സിക്കല്‍ സംഗീതം പഠിച്ചിട്ടുണ്ട് എന്ന് എപ്പോഴോ പറഞ്ഞതായി ഓര്‍ക്കുന്നു. അത് നുണയാനെങ്കിലും അതൊന്നും ഒരു പ്രശ്‌നമേയല്ല. ഈണത്തില്‍ ഒന്നു മൂളാന്‍ പോലുമറിയാത്ത എത്രയോ സുന്ദരിമാരുണ്ട് ഈ ലോകത്തില്‍. എന്തായാലും പച്ച മലയാളം പറയുന്നത് സാഷാല്‍ ശ്രയാ ഘോഷ് ആകാന്‍ ഒരു വിദൂര സാദ്ധ്യതപോലുമില്ല.ശ്രേയാ ഘോഷ് പാട്ടു പാടുന്നത് നല്ല ഉച്ഛാരണ സ്പുടതയോടെ ഒക്കെയാണാങ്കിലും. മലയാളത്തില്‍ ഇങ്ങനെ കൊച്ചുവര്‍ത്തമാനം പറയാന്‍ ഇത്തിരി പുളിക്കും.
എന്നാലും അങ്ങനെ കുറെ നാളുകള്‍ ഉരും പേരും പറയാതെ കള്ളപ്പേരില്‍കൂടി സൗഹൃദം മുന്നോട്ടുപോയപ്പോള്‍ ഒരസ്വസ്ഥത .ഈ അന്തരീഷസംഗമം എങ്ങും എത്തുന്ന ഒരു ലക്ഷണവുമില്ല. ഒരുമാതിരി ചുമ്മാ ചുമ്മി ചുമ്മി മടുത്ത ചുമടുപോലെ എത്ര നാളാ . അതുകൊണ്ട് ഒരു ദിവസം രണ്ടും കല്‍പ്പിച്ച് ശ്രയാജിയോട് കാര്യം പറയാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടിലോന്നറിയണം. പക്ഷെ എന്തു പറയും എങ്ങനെ പറയും . ഇത്രയും നാള്‍ എക്‌സ്ട്രാ ഡീസന്റ് ജെന്റില്‍മാന്‍ ആയി നിന്നിട്ട് ഒന്നു ചുവടുമാറ്റി ചവിട്ടുക എന്നൊക്കെ പറഞ്ഞാല്‍ ഈ തരികിട കേസുകെട്ടിന്റെ കാര്യത്തില്‍ അതത്ര എളുപ്പമൊന്നുമല്ല . സംഗതി നിസ്സാരമായി തോന്നുന്നുവെങ്കിലും ഈ സങ്കല്‍പ്പ സുന്ദരിയോട് ഉള്ള ഫ്രെണ്ട്ഷിപ്പുകൂടി ഇല്ലാതാകുന്നത് ഓര്‍ക്കാന്‍പോലും പറ്റുന്നില്ല. ഒരു പ്രയോചനവും ഇല്ലങ്കിലും ഇരിക്കെട്ടെ ഒരു ഒരു സുന്ദരി നാലുപേരു കാണുന്ന മുഖ പുസ്തകമല്ലേ . ശ്രേയാ ഘോഷല്‍ ആണെന്നൊന്നും ആ നിഴലുപോലെയുള്ള പടം കണ്ടാല്‍ ആരും അത്ര പെട്ടന്നൊന്നും ശ്രെദ്ധിക്കുമെന്നു തോന്നുന്നില്ല. ഉണ്ണിക്കുട്ടനു പറ്റിയ അബദ്ധവും അതുതന്നെയാണല്ലോ . അപ്പപ്പിന്നെ വില്ല്യ ലോകവിവരമില്ലാത്ത കൂട്ടുകാരായ പൊകല മോഹനനെയും, ജേക്കബിനെയും ഒക്കെ ഒന്നു പറ്റിക്കാന്‍ ഇതൊക്കെ മതി . എന്നാലും തമ്മില്‍ ഒരിക്കലും കാണരുത് എന്ന് ഇടക്കിടെ കളിയായിട്ടാണങ്കിലും പറയാറുള്ള ഒരു പെണ്ണിനുവേണ്ടി തന്റെ വിലയേറിയ സമയം പാഴാക്കി കളയുക. അതില്‍ എന്തോ ഒരു കല്ലുകടി ഉള്ളതുപോലെ . ഒന്നും നടക്കാതെ വെറും ഒരു മേഘസന്ദേശത്തില്‍ കുടുങ്ങിക്കിടക്കുന്നത് കൂട്ടുകാരറിഞ്ഞാല്‍ ആകെ നാണക്കേടാകും . ഒരിക്കല്‍ കൂടെ പഠിച്ച കൂട്ടുകാരാന്‍ പൊകയിലമോഹനന്‍തന്നെയാണ് ആ അഭിപ്രായം പറഞ്ഞത് .
' എടാ ഉണ്ണി നിനക്കു നാണമില്ലേടാ വെറുതെ ഇങ്ങനെ കൊച്ചുവര്‍ത്തമാനോം പറഞ്ഞു സമയം കളയാന്‍ . കളഞ്ഞിട്ടു പോടെയ് '
ഭാഗ്യത്തിന് അവനു മാത്രമേ ഈ ക്കാര്യം അറിയത്തുള്ളൂ . ആ ജേക്കബ് ജോബ് എങ്ങാനും അറിഞ്ഞാല്‍ ആകെ പുകിലാകും . വേണമെങ്കില്‍ അവളെ വിളിച്ച് പച്ച തെറിവിളിക്കാനും മതി. അവന്റെ വില്ലന്‍ സ്വഭാവം സ്വഭാവം അറിഞ്ഞൊണ്ട് അങ്ങനെ ഒരു കടുകൈ ഒരിക്കലും വേണ്ടാ എന്നുതന്നെ തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളി ട്ടൗണില്‍നിന്ന് അല്‍പ്പം അകലെ മാറി പഴേചന്തയിലാണ് മോഹന്‍ദാസിന്റെ പുകയിലക്കട . അച്ഛന്‍ ഭാസ്‌ക്കരേട്ടനന്റെ സ്ഥാപനമാണ് . എന്നാലും മോഹന്‍ദാസ് സമയം കിട്ടുബോഴുക്കെ അച്ചനെ സഹായിക്കാന്‍ അവിടെ പോയിരിക്കും . അച്ഛന്റെ അനുസരണയുള്ള സീമന്തപുത്രന്‍ .അതുകൊണ്ട് ഞങ്ങള്‍ കൂട്ടുകാരിട്ട പേരാണ് പൊകലമോഹന്‍ . നല്ല പൊക്കവും തടിയും ഒക്കെയുണ്ടെങ്കിലും ആളൊരു പാവമാണ് ഒരു പെണ്ണിന്റെ മുഖത്തുനോക്കാന്‍പോലും പേടിയാ. അങ്ങനെയുള്ളവന് ഈ പെണ്ണുങ്ങളുടെ കാര്യം വല്ലോം പറഞ്ഞാല്‍ പോത്തിന്റെ ചെവിയില്‍ വേദമൂതിയതുപോലെയാ. പണ്ട് പള്ളിക്കുടത്തില്‍ പഠിച്ച കുട നന്നാക്കനുണ്ടോ എന്ന കഥയിലെ അസ്സല്‍ കുടക്കാരന്‍ . ഇതിപ്പം പുകയിലയാണന്ന് ഒരു വിത്യാസം മാത്രമേയുള്ളൂ. പറയുന്നത് ഒന്നും കേട്ടില്ലെങ്കിലും ചുമ്മാതിരുന്നങ്ങു മൂളും. എല്ലാം കേട്ടിട്ട് അവസാനും വെറുതെ ട്യുബ് ലൈററ്റുപോലെ വെളുക്കെ ചിരിക്കും. വല്ലപ്പോഴുമേ വല്ലതും പറയൂ . അറിയാവുന്ന ഒരേ ഒരു വിഷയം കണക്കാണ് . മറ്റെല്ലാ വിഷയത്തിനും പൂജ്യത്തിന്റെ അടുത്തുനില്‍ക്കും മാര്‍ക്ക്. അതുകൊണ്ട് ഭാസ്‌ക്കരേട്ടന് അവന്റെ കോളേജു പഠിത്തം നിര്‍ത്താനുള്ള ഒരാലോചനയിലാണ് എന്നും കേള്‍ക്കുന്നു. അവനോട് ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതില്‍ വലിയ കഴബുണ്ട് എന്നു തോന്നുന്നില്ല . എന്നിട്ടും ഒരു ശനിയാഴ്ച്ച ദിവസം കടയില്‍ പോയി സോറ പറഞ്ഞിരുന്നപ്പോള്‍ അറിയാതെ പറഞ്ഞുപോയി. കേട്ടപ്പോള്‍ ഒന്നും മനസിലായില്ലെങ്കിലും അവന്‍ പറഞ്ഞ ആ വാചകം വീണ്ടും ചെവിക്കകത്തു മുഴങ്ങുന്നതുപോലെ.
' കളഞ്ഞിട്ടു പോടെയ് നിന്റെ ഒരു ഫൈക്ക്ബുക്ക് '
കളഞ്ഞിട്ടു പോടെയ് എന്നത് അതവന്റെ സ്ഥിരം പല്ലവിയാണ് എന്നറിയാം. പക്ഷെ ഫൈക് ബുക്ക് എന്നത് അവന്റെ വായില്‍നിന്ന് ആദ്യം വരുകാ..എന്നാലും ഒരു പെണ്ണിന്റെയും മുഖത്തുപോലും നോക്കാത്ത പൊകലക്കടക്കാരാന്‍ അങ്ങനെ പറയുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചില്ല . മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ല കയിച്ചിട്ട് ഇറക്കാനും പറ്റുന്നില്ല . ഒരിക്കല്‍ അവളോട് യെധാര്‍ഥ പേരു ചോദിച്ചപ്പോള്‍ അവള്‍ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .
' നമ്മള്‍ വെറും വെര്‍ച്ച്വല്‍ ഫ്രെണ്ടല്ലേ ഉണ്ണിക്കുട്ടാ പിന്നെ പേരറിയുന്നത് എന്തിനാണ്'
അവളുടെ ഈ ഉണ്ണിക്കുട്ടാ വിളിയാണ് അതിലും കുഴപ്പം. ആ മധുരസ്വരത്തില്‍ അതു കേള്‍ക്കുബോള്‍ ആകെ മനസിനൊരു കുളിരാണ് . ചിലപ്പോള്‍ അതും അവളുടെ ഒരു നബരല്ലേ എന്നും ഒരു തോന്നല്‍. അപ്പോള്‍ ഉണ്ണി വേറൊരു നബര്‍ സൗമ്മ്യമായി അങ്ങോട്ട് ഇട്ടുകൊടുത്തു ..
' എന്നാലും ഫോണില്‍ ഇന്‍കമിംഗ് കോള്‍ വരുബോള്‍ ഒന്നു തിരിച്ചറിയണ്ടേ '
' അതിനല്ലേ ശ്രെയഘോഷാല്‍ ജി എന്ന മനോഹരമായ പേര് . അല്ലെങ്കില്‍ അതിനല്ലേ ഈ അക്കങ്ങള്‍ ഉള്ളത് ഒന്നേ, രണ്ടേ ,മൂന്നേ എന്നൊക്കെ പറഞ്ഞ് അല്ലെങ്കില്‍ എ.ബി.സി.ഡി. ഓ ഈ മണ്ടൂസിന്റെ ഒരു കാര്യം ' .
ഇടെക്കിടെ അവള്‍ എന്നെ മണ്ടൂസ് എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും അവളുടെ മധുരമൊഴിയില്‍ അതൊക്കെ കേള്‍ക്കാനും ഒരു സുഖമാക്കെയുണ്ട് . അതുകൊണ്ട് അതിനൊന്നും പ്രതികരിക്കാറില്ലായിരുന്നു. ഇതിപ്പം ഈ നബരുകള്‍ , അതില്‍ അന്തോ പന്തികെടുള്ളതുപോലെ . അപ്പോഴാണ് ഉണ്ണികൃഷ്ണന് സംഗതികളുടെ കിടപ്പു മനസിലായത് . അതിപ്പിന്നെ താന്‍ എത്രാമത്തെ നമ്പര്‍ ആണന്നുപോലും ചോദിച്ചിട്ടില്ല. മോഹന്‍ദാസ് കളഞ്ഞിട്ടു പോടെയ് എന്നു ചുമ്മാ പറഞ്ഞതിലും അതില്‍ എന്തോ കാര്യമുണ്ടെന്നു തോന്നി .
പഠിക്കാന്‍ മണ്ടനാനെങ്കിലും പുകയിലക്കട മോഹന്‍ദാസ് ചില കാര്യങ്ങളില്‍ അച്ചട്ടാണ് എടുത്തടിച്ചതുപോലെ കാര്യം പറയും . ചിലപ്പോള്‍ അതില്‍ കാര്യംവും കാണും .അങ്ങനെ അവളെ മുഖ പുസ്തകത്തില്‍നിന്ന് വെട്ടി മാറ്റാന്‍തന്നെ തീരുമാനിച്ചു. എന്നാലും അവള്‍ ആരായിരിക്കും എന്ന് ഒന്നറിയാനുള്ള ഒരാഗ്രഹം ഉണ്ണികൃഷ്ണനെ പിന്തുടര്‍ന്നു . അതുകൊണ്ട് ഒരു ദിവസം ഗൂഗിളിലും ഫേസ്ബുക്കിലും തപ്പി തബാന്‍ ജോസഫ് എന്ന തന്തപ്പടിയുടെ പേരു കണ്ടുപിടിച്ചു. ഫോണ്‍ നബര്‍ വെച്ചുതന്നെ അഡ്രസ് ഒരുതരത്തില്‍ തിരഞ്ഞു . അതുമാത്രം പോകലമോഹനോടു പറഞ്ഞില്ല . ഒരന്ന്വേഷണത്തിനൊക്കെ പറ്റിയ ആള്‍ ഞങ്ങളുടെ സഹപാഠി ജേകബ് തന്നെ. അവനോട് അങ്ങനെയാണ് ചരിത്രങ്ങള്‍ ഒക്കെ പറയേണ്ടി വന്നത് . നേരത്തെ പറയാഞ്ഞതില്‍ ആദ്യം അല്‍പ്പം പരിഭവം പറഞ്ഞെങ്കിലും . സംഗതി കൂളായി ഏറ്റെടുത്തു. പെണ്ണുകേസ്സല്ലേ അവനു പ്രത്യകം താല്‍പ്പര്യം കാണുമെന്നും അറിയാമായിരുന്നു. ആ പോകലക്കടക്കാന്‍ പോത്തിനോട് ഇനി ഒന്നും പറയരുതേ എന്ന് അവന്‍ ഒന്നോര്‍മ്മിപ്പിക്കുകയും ചെയിതു .
പിന്നെ എല്ലാം പെട്ടന്നായിരുന്നു . അങ്ങനെ തീരുമാനിച്ചതുപോലെ ഒരു ദിവസം രാവിലെ അവന്‍ ചേട്ടന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കളില്‍ പറന്നുവന്നു .
' നീ കേറ് വാ പോകാം '
അതവന്റെ സ്ഥിരം പരിപാടിയ അവുധിദിവസങ്ങളില്‍ ചേട്ടന്റെ ബൈക്ക് എടുത്തുള്ള കറക്കം. ഉണ്ണി ഇതിനു മുബും ആ ബൈക്കിന്റെ പിറകില്‍ ഇരുന്ന് ആരും അറിയാതെ കോളേജിനടുത്തുള്ള നിരത്തുകവല ഉപഷാപ്പില്‍ പോയിട്ടുണ്ട്. ഒരു ബന്ധിന്റെ അന്ന് കോളേജില്‍ പോയി വരുന്ന ദിവസം ട്ടൗനില്‍ വെച്ച് ഒരു ഓട്ടോ റിക്ഷായുമായി ഒന്നുമ്മവെച്ചു രണ്ടുപേരും തലേകുത്തി മറിഞ്ഞതാണ് . ഭാഗ്യത്തിന് രക്ഷപെട്ടു എന്നു പറഞ്ഞാ മതിയല്ലോ. പക്ഷെ ഇടികൊണ്ടത് ഒരു നാടോടി ആക്രി കച്ചവടക്കാരനിട്ടാണ്. മുന്‍നിരയില്‍ പല്ലുപോലുമില്ലാത്ത അയാള്‍ ഇല്ലാത്ത പുകിലെല്ലാം ഉണ്ടാക്കി . അവസാനം വീട്ടുകാര്‍ ഇടപെട്ടു കാര്യമായ എന്തോ കൊടുത്ത് ഒതുക്കി തീര്‍ത്തു . അതിപ്പിന്നെ ഉണ്ണിക്കുട്ടന്‍ അവനുമായുള്ള ബൈക്കേലുള്ള പോക്കേ വേണ്ടെന്ന് വെച്ചതാണ്. എന്നാലും ഈ യാത്ര വേണ്ടെന്നുവെക്കാന്‍ രണ്ടുപേര്‍ക്കും തോന്നിയതുമില്ല . അങ്ങനെ അവര്‍ രണ്ടുപേരും ഒരു സിനിമാ സ്‌റ്റൈല്‍ കേസ്സന്ന്വഷണത്തിന് തയാര്‍ എടുക്കുകയായിരുന്നു .
മാത്രമല്ല ഉണ്ണികൃഷ്ണന്റെ ഈ കദനകഥ കേട്ടപ്പോള്‍ ജേകബ് എല്ലാം മറന്നു. A friend indeed is a friend in need ' എന്നല്ലേ
ഉടന്‍തന്നെ ഉണ്ണിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി വഴി നേരെ ഹൈ റേഞ്ചിലേക്ക് തിരിച്ചു . പുല്ലുപാറ എത്തിയപ്പോള്‍ ഒരു ചായ കുടിക്കാനായി ബൈക്ക് ഹൈറേഞ്ച റ്റി ഷോപ്പ് എന്നു പേരുള്ള ഒരു ചായക്കടയുടെ ഓരം ചേര്‍ത്തി നിര്‍ത്തി. അകത്തുകയറിയപ്പോള്‍ ആകെ ഒരു ശുയിന്ന്യത. രണ്ടോ മൂന്നോ മേശകളും കസേരകളും ഒരടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നു. ഒറ്റനോട്ടത്തില്‍ വലിയ കൊക്കയിലേക്ക് തള്ളിനില്‍ക്കുന്ന ഒരു ബാല്‍ക്കണി ആകാശം മുട്ടിനില്‍ക്കുന്നതുപോലെ തോന്നി . ഒന്നെത്തിനോക്കിയാല്‍ ആരും ഒന്നു പേടിക്കും. അത്രക്കും ആഴമുള്ള താഴ്വാരങ്ങള്‍. എന്നാലും ആ പച്ചപ്പു നിറഞ്ഞുനിക്കുന്ന ഭൂപ്രദേശങ്ങള്‍ എത്ര കഠിനഹൃദയമുള്ളവരുടെയും മനസ്സൊന്നു കുളിര്‍പ്പിക്കും. കടയില്‍ ഇരുന്ന് ഫോണില്‍ അഡ്രസ് ഒന്നുകൂടി നോക്കി. രണ്ടുപോരും ചായ കുടിച്ച് ബില്ലു കൊടുത്തപ്പോള്‍ ചായക്കടക്കാരനോട് കുശലം പറഞ്ഞു. വളരെ തന്ത്രപൂര്‍വ്വം തബാന്‍ ജോസഫിനെ അറിയുമോ എന്നു ചോദിച്ചു. അങ്ങോട്ടാണ് യാത്രയെന്നും പറഞ്ഞു. അയാള്‍ ആദ്യം ഒന്നു സൂഷിച്ചു നോക്കി ഒരുമാതിരി ഒരു ചിരി . എന്നിട്ട് അലസമായി പറഞ്ഞു.
' അതുപിന്നെ ആരോട് ചോദിച്ചാലും അറിയാം . പുതുപ്പള്ളിക്കാരന്‍ തമ്പാന്‍ ജോസഫിന്റെ വീടേതാ എന്നു ചോദിച്ചാല്‍ മതി. അവിടെത്തന്നെ നൂറുക്കണക്കിനേക്കര്‍ തേയിലത്തോട്ടംമുണ്ട്. എന്താ വിശേഷിച്ച് '
' കൂട്ടുകാരന്റെ വീടാ ജോസഫ്‌ചേട്ടന്റെ മകന്‍ ഞങ്ങളുടെ കോളേജിലാ '
ജേകബ് അവസരോചിതമായ ഒരു നുണ തട്ടിവിട്ടു. ചായക്കടക്കാരാന്‍ രണ്ടുപേരെയും ഒന്നുകൂടെ ഉഴിഞ്ഞു നോക്കി. എന്തോ മനസിലാകാത്തതുപോലെ . ഇനി അയാള്‍ക്ക് അങ്ങനെ ഒരു മകനില്ലെങ്കിലോ . ആകെ പുകിലാകും. പെട്ടന്നു സ്ഥലം കാലിയാക്കുന്നതാ നല്ലതെന്നു തോന്നി. ഉണ്ണി അയാളറിയാതെ കണ്‌നുകാണിച്ചു ജേകബ് മെല്ലെ ബൈക്ക് സ്റ്റാര്‍ട്ടാക്കി
അയാള്‍ വിടുന്ന ലക്ഷണമില്ല . അവരുടെ പിറകെ മുറ്റത്തേക്ക് ഇറങ്ങിവന്നു പറഞ്ഞു.
' മക്കളെ സൂഷിച്ചോ വലിയ വെടിക്കാരാ '
ഡബിള്‍ ബാരല്‍ തോക്കുകൊണ്ടാ തോട്ടത്തിലൊക്കെ പോകുന്നത്. മിക്കവാറും തൊഴിലാളി പ്രശ്‌നങ്ങളാ . ഒരാളെ കൊല്ലാനൊന്നും ഒരു മടിയുമില്ലാത്ത വര്‍ഗ്ഗമാ '
അതു കേള്‍ക്കാത്ത മട്ടില്‍ ജേകബും ഉണ്ണിയും വീണ്ടും വേഗത്തില്‍ യാത്രയായി. ചായക്കടയില്‍നിന്നു കിട്ടിയ വിവരം അത്ര സുഖകരമല്ല . അതുകൊണ്ട് ഇനി അതുവഴി പോകുന്നത് ചിലപ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ട് . ഉണ്ണിക്ക് ഒന്നും വേണ്ടായിരുന്നു എന്നു തോന്നി. എന്നാലും ജേകബ് വിടുന്ന ലെക്ഷനമില്ല . അവന്‍ അങ്ങനെയാ കാലു മുന്നോട്ടു വെച്ചാല്‍ പിറകോട്ടില്ല. അതും പെണ്ണെന്നു പറഞ്ഞാല്‍ ആവേശം കൂടും. അവനോടു പറയേണ്ടായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.
' എടാ നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറണം. എന്തായാലും ഇറങ്ങിത്തിരിച്ചു വീടെങ്കിലും ഒന്നു കണ്ടില്ലെങ്കില്‍ ശെരിയാവില്ല'
അവന്‍ പറഞ്ഞ ധൈര്യത്തില്‍ പുല്ലുപാറയും കഴിഞ്ഞു ബൈക്ക് നേരെ പാബനാറിലേക്കു വിട്ടു. അപ്പോഴേക്കും അവിടെ പോകുന്നതും അന്ന്വേഷിക്കുന്നതും ഒക്കെ ഒരു റിസ്‌ക്കാണെന്ന് അവര്‍ക്കു മനസിലായികഴിഞ്ഞിരുന്നു. എന്നാലും ഒരാകാംഷ അപ്പോഴും ബാക്കിയായി .
' നമുക്ക് ആദ്യം കുട്ടിക്കാനത്തോന്നിറങ്ങാം . അവിടെ ഏതെങ്കിലും ബാറില്‍ ഇരുന്നു കാര്യങ്ങള്‍ തീരുമാനിക്കാം '
അതവന്റെ സ്ഥിരം നബാരാ എന്ത് കാര്യം പറയണമെങ്കിലും ബാറില്‍ പോകണം.അതും കൂട്ടുകാരന്റെ ചിലവിലാകുബോള്‍ ആവേശം കൂടും. അതത്ര ഇഷ്ടപെട്ടില്ലെങ്കിലും ഇങ്ങനെ ഒരു പ്രത്യക സാഹചര്യത്തില്‍ അതുപറഞ്ഞപ്പോള്‍ ഉണ്‌നികൃഷ്ണനും ഓ.ക്കെ പറഞ്ഞു . ഡബിള്‍ ബാരല്‍ തോക്കിന്റെ മുന്നിലേക്ക് ചെല്ലണമെങ്കില്‍ രണ്ടെണ്ണം വീശാതെ പറ്റില്ലല്ലോ .
അങ്ങേനെ രണ്ടു പേരുടെയും എകപഷീയമായ തീരുമാനത്തിലാണ് അവര്‍ കുട്ടിക്കാനത്തു പോയത്. ടൌണില്‍ കയറുന്നതിനു മുന്‍പ് തന്നെ റോഡ് സൈഡില്‍ പാലസ് അവന്യു ഹില്‍ റിസോര്‍ട്ട് എന്ന ഒരു നെയിം ബോര്‍ഡ് കണ്ടു. ബോര്‍ഡിലെ ആരോ കാണിച്ചിരിക്കുന്നത് ഒരു കുന്നിന്‍ ചെരിവിലേക്കാണ്. മലയിറങ്ങിപോകുന്ന ഒരു വീതികുറഞ്ഞ ടാറിട്ടു എന്നു തോന്നിക്കുന്ന ഒരു റോഡും . ആളനക്കങ്ങളൊന്നുമില്ല. അതുകൊണ്ട് അങ്ങോട്ടുതന്നെ പോകാന്‍ തീരുമാനിച്ചു. പകലായിരുന്നതുകൊണ്ടാവാം ആ പരിസരത്തൊന്നും വലിയ ഒരു തിരക്കും ഒന്നുമില്ലായിരുന്നു. അവര്‍ നേരെ ബാറിലേക്ക് കയറി .അവിടെ വെളിച്ചം കുറഞ്ഞ ഭാഗത്തുള്ള ഒരു ടേബിളില്‍ പോയിരുന്നു. ഉടനെ തന്നെ വെയിറ്റര്‍ വന്നു. ജേക്കബ് ഐസ് ഇട്ട് രണ്ടു പെഗ്ഗ് ബ്രാണ്ടി ഓര്‍ഡര്‍ ചെയിതു. ഒരെണ്ണം കഴിച്ചപ്പോഴേ ജേകബ് പദ്ധതി അവതരിപ്പിച്ചു.
' നീ ബൈക്കുമായി തബാന്‍ ജോസഫിന്റെ ഗൈറ്റിന്റെ വാതിക്കല്‍ നില്‍ക്കുന്നു . ഞാന്‍ നേരെ വാതിക്കല്‍ പോയി ബെല്ലടിക്കുക്കന്നു '
എന്നിട്ട് ഒരെണ്ണം കൂടെ ഓര്‍ഡര്‍ ചെയിതു. ഉണ്ണിക്കുട്ടന്‍ അപ്പോഴും ആദ്യത്തെ പെഗ്ഗ് പതുക്കെ പതുക്കെ നുണയുകയായിരുന്നു.
അതിത്തിരി റിസ്‌ക്ക് അല്ലേടാ ചുമ്മാ വല്ലവരെയും വീട്ടില്‍ചെന്നു വാതിലില്‍ മുട്ടുക . അവരോട് നീ എന്തു പറയും. അല്ല ഈ ഗൈറ്റ് ഉണ്ടെന്ന് നിന്നോടാരുപറഞ്ഞു '
'അതൊക്കെ ഒന്നൂഹിക്കാവുന്ന കാര്യങ്ങളല്ലേ . ഏക്കറുകണക്കിന് എസ്റ്റേറ്റും ഡബിള്‍ ബാരല്‍ തോക്കുള്ളവര്‍ക്ക് ഗൈറ്റില്ലാതിരിക്കുമോ . പറയാനുള്ളതൊക്കെ ഞാന്‍ പറഞ്ഞോളാം . ഉണ്ണി നീ ബൈക്ക് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയാല്‍ മതി . നീയെന്തിനാ പേടിക്കുന്നത് ഞാനല്ലേ കോളേജിലെ ഒന്നാം നബര്‍ ഓട്ടക്കാരന്‍ ' എന്നൊരഹങ്കാരത്തില്‍ തന്നെ പറഞ്ഞു. അങ്ങനെ പറഞ്ഞു പല മണ്ടത്തരങ്ങളും ഞങ്ങള്‍ക്കു പറ്റിയിട്ടുണ്ട് . അതൊന്നും അപ്പോള്‍ പറഞ്ഞവനെ ദേഷ്യപ്പെടുത്തുന്നതില്‍ വലിയ അര്‍ദ്ധമുണ്ടെന്നു തോന്നുന്നില്ല.
' ജോസഫ്‌ചേട്ടന് തോക്കുള്ളതുകൊണ്ട് മിക്കവാറും ഓടണ്ടി വരില്ല അതെതാണ്ടുറപ്പായി ' ഉണ്ണി ഒരു തമാശ പറഞ്ഞതാന് .പക്ഷെ ജേക്കബ് അതൊന്നും കേള്‍ക്കാതെ എന്തൊക്കെയോ ആലോചിച്ചിട്ട് പറഞ്ഞു.
' നീ ഒന്നുകൂടെ പിടിപ്പിക്ക് '
ഉണ്ണികൃഷ്ണന്‍ പിന്നെ കുടിച്ചില്ല ഒരെണ്ണം അകത്തായപ്പോള്‍ ഒരു ധൈര്യം വന്നതുപോലെ .
അധികം താമസിയാതെ അവര്‍ പാലസ് അവന്യു ഹില്‍ റിസോട്ടില്‍നിന്ന് പുറത്തേക്കിറങ്ങി . ജേകബ് അല്‍പ്പം കൂടുതല്‍ കഴിച്ചതുകൊണ്ട് ഉണ്ണിയാണ് ബൈക്ക് ഓടിച്ചത്. പത്തിരുപതു മിനിട്ടു കഴിഞ്ഞപ്പോള്‍ അധികം കടകളും ആള്‍ത്തിരക്കുമില്ലാത്ത പഴെയ പാബനാറില്‍ എത്തി . ആദ്യം കണ്ട ആളിനോടുതന്നെ വഴിചോദിച്ചു . കവലയില്‍നിന്ന് വലത്തോട്ടു തിരിഞ്ഞ് ബൈക്കു നിര്‍ത്തിയപ്പോള്‍ വീതി കുറഞ്ഞ ഒരു ടാറിട്ട വഴി രണ്ടായിട്ട് തിരിയുന്നു. ഒരു വഴിയില്‍ ഉള്ള ചൂണ്ടു പലകയില്‍ കൊടുവാ എസ്റ്റേറ്റ് എന്ന് എഴുതിയിട്ടുണ്ട്. ഒരു വഴിപോക്കനോടു തിരക്കിയപ്പോള്‍ അതുതന്നെ തബാന്‍ ജോസഫിന്റെ എസ്‌ടൈറ്റിലേക്കുള്ള റോഡാനന്നും പറഞ്ഞു. അവിടുന്ന് ഏതാണ്ട് അഞ്ഞൂറു മീറ്റര്‍ തേയില തോട്ടങ്ങള്‍ക്കു നടുവിലൂള്ള ഒരു വീതികുറഞ്ഞ റോഡിലൂടെ കയറ്റം കയറി മുന്നോട്ടു പോയി . മഞ്ഞില്‍ മറഞ്ഞു ഒളിച്ചുകളിക്കുന്ന മനോഹരമായ തേയിലത്തോട്ടങ്ങള്‍. ഏതോ സ്വപ്ന ഭൂമിയിലാണോ ഈ തബാന്‍ ജോസഫ് താമസ്സിക്കുന്നത് എന്നൊരു തോന്നല്‍ . അല്‍പ്പദൂരം പോയപ്പോഴേ അധികം ബുദ്ധിമുട്ടൊന്നുമില്ലതെ തബാന്‍ ജോസഫ് എന്നെഴുതിയ ഒരു ഗൈറ്റ് കണ്ടു. നേരത്തെ തീരുമാനിച്ചുറപ്പിച്ചതുപോലെ ഉണ്ണി ഗൈറ്റിന്റെ വാതുക്കല്‍ തന്നെ ബൈക്കുമായി വെയിറ്റ് ചെയ്യിതു . ബൈക്കിന്റെ ശബ്ദം കേട്ടപ്പോഴേ ഒരു യൂണിഫോമിട്ട കാവല്‍ക്കാരല്‍ വന്നു. അത് ഒട്ടും പ്രതീഷിച്ചില്ല അതുകൊണ്ട് സകല കണക്കുകൂട്ടലും തെറ്റി . ആദ്യം ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്തു. കണ്ടിട്ട് ഒരു തമിഴ് ലൂക്കുണ്ട് . എന്നാലും ഒരു പ്രാഥമികമായ അന്ന്വഷണം ആ തമിള്‍ നാട്ടുകാരനോട് തന്നെ ആകാം എന്നുതന്നെ അവര്‍ കരുതി. അവനോട് എന്തു ചോദിക്കണം എന്നറിയാതെ അല്‍പ്പമൊന്നു പരുങ്ങി . അപ്പോഴേക്കും അവന്‍തന്നെ പറഞ്ഞുതുടങ്ങി.
' നീങ്കയാരാ.. നാന്‍ വാച്ച്മാന്‍ വടിവേലു ആരെ പാക്കതക്കു വന്താച്ചെ '
ജേകബ് അറിയാവുന്ന തമിഴില്‍ വിക്കി വിക്കി ഒരു നുണ കൂടി പറഞ്ഞു.
' നങ്കാ അന്ത മുതലാളി മകളുടെ ക്ലാസ് മേറ്റ് . പാക്കതക്കു വന്തതാ '
' അയ്യോ സാര്‍ നിങ്കളുക്ക് വീടു ശെരിയാവാത് . മുതലാളി മകള്‍ ഒരു ആക്‌സിഡെന്റില്‍ലാ മരിച്ചത് . രണ്ടുവര്‍ഷമായിറുക്കെ . അമ്മ മട്ടും ഇങ്കെ ഇരുക്കെ തബാന്‍സാര്‍ തോട്ടത്തിലേക്ക് പോയാച്ച് എന്തോ തൊഴില്‍ പ്രശ്‌നം '
തീര്‍ത്തും അപ്രതീഷിതമായിരുന്നു ആ പ്രതികരണം. ഉണ്ണികൃഷ്ണനോട് ഇതെങ്ങനെ അവതരിപ്പിക്കും. അവനോട് ഒന്നും പറയാതിരുന്നാലോ എന്നുപോലും ഒരുനിമിഷം ആലോചിച്ചു . അതോ അമ്മയെ കണ്ടിട്ട് അനുശോചനം അറിയിച്ചിട്ട് പോകണോ . എന്നൊക്കെയുള്ള ഒരങ്കലാപ്പിലായി ജേക്കബ് . അപ്പോഴേക്കും തമിഴന്‍ വീണ്ടും പ്രതികരിച്ചു .
' നീങ്കെ ഉള്ളെ വാങ്കെ അമ്മക്ക് ഉടബുക്ക് നല്ല സുഖമില്ലേ . അന്ത ആക്‌സിടെണ്ടില്‍ ഒരു കാല്‍ പോയാച്ച്. അതിനാലെ അന്ത വീല്‍ചെയറിലാ '
അത് രണ്ടാമത്തെ ഷോക്കിംഗ് ന്യുസ് ആയിരുന്നു. അവിടെ നിന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും എന്നുള്ളതിന് ഒരു സംശയവും തോന്നിയില്ല. ഇനിയിപ്പം ഡബിള്‍ തോക്കുമായി തബാന്‍ ജോസഫ് വരുന്നതിനു മുന്‍പ് എങ്ങനെയെങ്കിലും രെക്ഷ പെടണം എന്നൊരു വിചാരമായിരുന്നു ജേക്കബിന് .
'ഞാന്‍ പോയിട്ട് പിന്നാലെ വരാം '
പിന്നീട് അറിയാവുന്ന തമിഴില്‍ എന്തൊക്കെയോ പറഞ്ഞിട്ട് നേരെ തിരിച്ച് ഉണ്ണിയുടെ ബൈക്കിന്റെ അടുത്തേക്ക് നടന്നു. വടിവേലുവും എന്തൊക്കെയോ പുലബിക്കൊണ്ട് അയാളെ അനുഗമിച്ചു .ഉണ്ണി കാര്യം അന്ന്വഷിച്ചു .ജേക്കബ് ബൈക്കിന്റെ പിറകില്‍ കയറി.
' ഇനി നില്‍ക്കണ്ട നമുക്കു പോകാം . കാര്യങ്ങളൊക്കെ വിശദമായിട്ട് പറയാം '
എല്ലാം പെട്ടന്നായിരുന്നു അതുകൊണ്ട് ഒന്നും മനസിലായില്ലെങ്കിലും ഉണ്ണിക്ക് പിന്നീട് അവിടെ നിലക്കുന്നതില്‍ എന്തോ ഒരപാകത തോന്നിയിരുന്നു. അങ്ങനെ അവര്‍ വീണ്ടും ഒരു മടക്കയാത്ര ആരംഭിച്ചു. ജേക്കബിന് വീണ്ടും സംശയങ്ങളുടെ ഒരു ഘോഷയാത്ര .എന്നാലും ഇപ്പോളും ഫേസ് ബോക്കില്‍ ജീവിച്ചിരിക്കുന്ന ആ പേരില്ലാത്ത പെണ്‍കുട്ടി ആരായിരിക്കും അവളുടെ അമ്മയായിരിക്കുമോ ശ്രേയാ ഘോഷിന്റെ ഫൈക് ഐഡി ഇട്ട് ആണ്‍ കുട്ടികളെ പറ്റിക്കുന്ന വില്ലത്തി . അല്ലെങ്കില്‍ അവളുടെ ഏതെങ്കിലും കൂട്ടുകാര്‍ ഒപ്പിച്ച കെണിയില്‍ ഉണ്ണി വീഴുകയായിരുന്നോ. അതോ തന്റെ നഷ്ടമായ മകള്‍ ഈ വെര്‍ച്ച്വല്‍ ലോകത്തെങ്കിലും ആരുടെയെങ്കിലും പേരില്‍ ജീവിച്ചിരിക്കട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും. ആരുടെയെങ്കിലുമൊക്കെ സ്വപ്നങ്ങളിലെങ്കിലും ഒരു കാമുകിയായി . അതായിരിക്കാം അവരെക്കൊണ്ടു അങ്ങനെയൊക്കെ ചെയിക്കുന്നത് . പക്ഷെ ഈ തബാന്‍ ജോസഫ് ഒരിക്കലും ഒരു ഫൈക്ക് ആകാന്‍ വഴിയില്ല .അതുകൊണ്ട് തല്‍ക്കാലം ഇതൊരാപകടമേഖലതന്നെയെന്ന് അവര്‍ക്കു മനസിലായി .ഒരു പക്ഷെ അവള്‍ മനപ്പൂര്‍വം ഞങ്ങളെ ഈ ഇട്ട കുഴലുള്ള തോക്കിന്റെ മുബിലേക്കു എത്തിക്കുകയായിരുന്നിരിക്കണം . എന്തുതന്നെയായാലും അതൊന്നും അന്ന്വഷിക്കാന്‍ പോലും അവര്‍ക്കു തോന്നിയില്ല. കുറെ നേരം രണ്ടുപോരും ഒന്നും സംസാരിച്ചതെയില്ല. ബൈക്ക് നേരെ കുട്ടിക്കാനം വഴി കാഞ്ഞിരപ്പള്ളിയിലേക്ക് യാത്രയായി. വളഞ്ഞാംകാനം വെള്ളച്ചാട്ടവും കഴിഞ്ഞപ്പോള്‍ അല്പം ആശ്വാസം തോന്നി.
' ഇത് വല്ലാത്തൊരു ഷോക്കായിപ്പോയി '
ജേകബ് ആണ് ആദ്യം സംസാരിച്ചു തുടങ്ങിയത് . അപ്പോഴേക്കും അവര്‍ പുല്ലുപാറയില്‍ എത്തിയിരുന്നു. തബാന്‍ ജോസഫിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടായിരുന്നു. ഒരു പക്ഷെ ആ തമിഴന്‍ പറഞ്ഞതുപോലും പച്ച കള്ളമായിരിക്കുമോ. ഇനിയിപ്പം ആരോടു ചോദിക്കും .ആ ചായക്കടയില്‍ ഒന്നുകയറണം എന്ന് വിചാരിച്ചെങ്കിലും ഉണ്ണി ബൈക്ക് അവിടെ നിര്‍ത്തിയില്ല. നേരെ കാഞ്ഞിരപ്പള്ളിയിലേക്ക് വിട്ടു. ടൌണില്‍ ഉള്ള ഹില്‍ടോപ്പ് വ്യു ബാറില്‍ തന്നെ കയറി .അവനങ്ങനാ തുടങ്ങിയാല്‍പ്പിന്നെ പിന്നേം പിന്നേം വീശണം . അവിടിരുന്ന് രണ്ടു പെഗ്ഗ് കൂടി അകത്താക്കി . ഉണ്ണികൃഷ്ണന്‍ ഉത്തരവാദിത്വമുള്ള ഒരു ഡ്രൈവറെപ്പോലെ വെറും അര പെഗ്ഗ് നുണഞ്ഞുകൊണ്ടു ഒന്നും മിണ്ടാതിരുന്നു. സകല ശൗര്യവും പോയ പാണ്ടന്‍നായ പോലെ ജേക്കബ് അവനെ നോക്കി വളരെ മൃദുലമായി പറഞ്ഞു.
' എടാ നമുക്ക് പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട് അതൊന്നും ആരോടും ഇന്നേവരെ പറഞ്ഞിട്ടുമില്ല . ഇതും അതുപോലെ ആ അബദ്ധങ്ങളുടെ ചവിറ്റുകൊട്ടയിലേക്കു ഇതുംകൂടി വലിച്ചെറിയുക അത്രതന്നെ '
ഉണ്ണികൃഷ്ണന്‍ വാക്കുകൊടുത്തു.
' നൗ യൂ ഗോട്ട് ദി പോയിന്റ്. അതുഞാനേറ്റു ആരോടും കമാന്നൊരക്ഷരം പറയില്ല. നമ്മള്‍ ഇന്നേ ദിവസം കണ്ടിട്ടുമില്ല ഒരിടത്തും പോയിട്ടുമില്ല' അപ്പോഴാണ് പെണ്‍കുട്ടികളുടെ മനശാസ്ത്രം അല്‍പ്പംപോലുമറിയാത്ത പൊകലമോഹന്‍ പറഞ്ഞ കാര്യം ഉണ്ണിയെ ഒന്നുകൂടെ ഉണര്‍ത്തിയത്.
' കളഞ്ഞിട്ടു പോടെയ് നിന്റെ ഒരു ഫൈക്ക് ബുക്ക് '
ഈശ്വരാ അവനെങ്ങാനും ഇതൊക്കെ അറിഞ്ഞാല്‍പ്പിന്നെ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല . എന്തായാലും തബാന്‍ ജോസഫിന്റെ ഇരട്ട കുഴലിന്റെ മുബില്‍നിന്നു രക്ഷപെട്ടതിലുള്ള ആശ്വാസത്തിലായിരുന്നു അവര്‍ രണ്ടുപേരും അപ്പോള്‍.
ചുമ്മാതെ പ്രശ്നം ഉണ്ടാക്കരുതേ എന്‍റെ തമ്പി
വഴി തെറ്റിയ പെണ്‍കുട്ടികളെ നോക്കിയും
വഴി തെറ്റാത്തവരെ തെറ്റിക്കാനും, സില്‍ക്ക് ജുബയുടെ പോക്കറ്റില്‍ നിറയെ ഡോളറും, മറ്റേ പോക്കറ്റില്‍ ൫൦൦എമ്മല്ലും ഒക്കെ ആയി കറങ്ങുന്ന നമ്മുടെ മലയാളി അച്ചയന്മ്മാര്‍ എത്ര. ചിലര്‍ നാട്ടില്‍ പോയി ചിന്ന വീട്ടില്‍ ഉണ്ട് താമസിച്ചു റിസോര്‍ട്ട് തുടങ്ങി പൊട്ടി പാലീഷആയി മുട്ടക്ക് കാവല്‍ ഇരിക്കുന്ന ഓന്തിനെപ്പോലെ സെറ്റിയില്‍ ഇരിക്കുന്നു
വീട്ടില്‍ കലഹം ഉണ്ടാക്കാന്‍ ഓരോ പണി