Image

2ജി സ്പെക്‌ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ എ. രാജയ്ക്കും കനിമൊഴിക്കും ഡല്‍ഹി ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു

Published on 10 August, 2018
2ജി സ്പെക്‌ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മറുപടി നല്‍കാന്‍  എ. രാജയ്ക്കും  കനിമൊഴിക്കും ഡല്‍ഹി ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു
2ജി സ്പെക്‌ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്കും ഡിഎംകെ നേതാവ് കനിമൊഴിക്കും ഡല്‍ഹി ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. രാജയും കനിമൊഴിയും ഉള്‍പ്പെടെ കേസിലെ ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി.

കേസ് ഒക്ടോബര്‍ ഒന്‍പതിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പട്യാല ഹൗസ് കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ആദായനികുതി വകുപ്പും രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളും സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെയാണ് കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയത്. 

1.76 ലക്ഷം കോടിയുടെ നഷ്ടം ഖജനാവിന് വരുത്തിയെന്ന് കംട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത്. ഖജനാവിന് 30,984.55 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ ബോധിപ്പിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക