Image

മോളി റ്റിബിറ്റിനെ കണ്ടെത്താനായില്ല വിവരം നല്‍കുന്നവര്‍ക്കു പ്രതിഫലം 332000 ഡോളര്‍

പി.പി. ചെറിയാന്‍ Published on 12 August, 2018
മോളി റ്റിബിറ്റിനെ കണ്ടെത്താനായില്ല വിവരം നല്‍കുന്നവര്‍ക്കു പ്രതിഫലം 332000 ഡോളര്‍
ബ്രൂക്ക്ലിന്‍ (അയോവ): ജൂലൈ 18-നു രാത്രി ജോഗിങ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി പത്തിനു ശേഷം കാണാതായ അയോവാ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി മോളി റ്റിബിറ്റിനെ (20) ഓഗസ്റ്റ് 11 വരെ കണ്ടെത്താനായില്ല. ഇതിനിടെ ഇവര്‍ അപ്രത്യക്ഷമായതിനെ കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു പ്രതിഫലം 332000 ഡോളറായി ഉയര്‍ത്തിയതായി കുടുംബാഗങ്ങള്‍ അറിയിച്ചു . മോളിയെ പരിചയക്കാര്‍ ആരെങ്കിലും കൂട്ടിക്കൊണ്ടു പോയതാകാം എന്നാണ് എഫ്ബിഐ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത് . മോളി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നു മോളിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ബ്രൂക്ക്ലിനില്‍ താമസിക്കുന്ന 1400 പേര്‍ ഒരേ സ്വരത്തിലാണ് മോളിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്ന് മാതാവ് ലോറ പറഞ്ഞു.

മോളിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. സുരക്ഷിതമായ പ്രദേശമാണ് ബ്രൂക്കലിന്‍ എന്നും, ഇതിന് മുമ്പ് അനിഷ്ട സംഭവങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്നും, ജൂലായ് 18 ന് രാത്രി ഓട്ടം കഴിഞ്ഞ് തിരിച്ചെത്തിയ മോളി വാതില്‍ ലോക്ക് ചെയ്യാതെയായിരിക്കും പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മോളിയുടെ അടുത്ത സുഹൃത്ത് ഡാള്‍ട്ടണ്‍ ജാക്ക് പറഞ്ഞു.

ജോലിയുമായുള്ള ബന്ധത്തില്‍ മറ്റൊരു ടൗണിലേക്ക് പോയ സമയം ജാക്കിന്റെ വീട്ടില്‍ ഡോഗ് സിറ്റിങ്ങ് നടത്തുന്നതിനിടെയാണ് മോളി അപ്രത്യക്ഷയാകുന്നത്.

മോളി റ്റിബിറ്റിനെ കണ്ടെത്താനായില്ല വിവരം നല്‍കുന്നവര്‍ക്കു പ്രതിഫലം 332000 ഡോളര്‍മോളി റ്റിബിറ്റിനെ കണ്ടെത്താനായില്ല വിവരം നല്‍കുന്നവര്‍ക്കു പ്രതിഫലം 332000 ഡോളര്‍മോളി റ്റിബിറ്റിനെ കണ്ടെത്താനായില്ല വിവരം നല്‍കുന്നവര്‍ക്കു പ്രതിഫലം 332000 ഡോളര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക