Image

നെടുമ്ബാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഈ മാസം 26 ന് ഉച്ചയ്ക്കു രണ്ടുവരെ നിര്‍ത്തിവച്ചു

Published on 16 August, 2018
നെടുമ്ബാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഈ മാസം 26 ന് ഉച്ചയ്ക്കു രണ്ടുവരെ നിര്‍ത്തിവച്ചു
നെടുമ്ബാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഈ മാസം 26 ന് ഉച്ചയ്ക്കു രണ്ടുവരെ നിര്‍ത്തിവച്ചു. റണ്‍വെയിലെ വെള്ളം പൂര്‍ണമായും മാറിയതിനു ശേഷം മാത്രമേ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയുള്ളു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ ചെങ്ങല്‍ തോട്ടിലൂടെയുള്ള ജലമൊഴുക്കു കൂടിയതോടെയാണു റണ്‍വേ ഉള്‍പ്പെടെയുള്ള ഓപ്പറേഷനല്‍ ഏരിയ മുങ്ങിയത്.

വിമാനത്താവളത്തിന്‍റെ ചുറ്റുമതിലിന്‍റെ ഒരു ഭാഗം ഇടിഞ്ഞതോടെയാണ് വെള്ളം റണ്‍വേയിലേക്ക് ഇരച്ചെത്തിയത്. റണ്‍വേയുടെ തെക്കുവശത്തുള്ള മതില്‍ മൂന്നു ഭാഗങ്ങളിലായാണ് തകര്‍ന്നത്. അഞ്ചടിയോളം വെള്ളം റണ്‍വെയില്‍ ഉയര്‍ന്നു. ടെര്‍മിനലിന്‍റെ പ്രവേശന ഭാഗത്തുവരെ വെള്ളമെത്തി. കാര്‍ പാര്‍ക്കിംഗ് ഏരിയായും പ്രധാന സൗരോര്‍ജ പ്ലാന്‍റും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. 

ഇതോടെ പടിഞ്ഞാറു ഭാഗത്തെ മതില്‍ പൊളിച്ച്‌ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ശക്തമായ മഴ തുടര്‍ന്നതിനാലും ചുറ്റുപാടുള്ള പ്രദേശം വെള്ളത്തില്‍ മുങ്ങിയതിനാലും വെള്ളം പമ്ബ് ചെയ്തു പുറത്തേക്ക് കളയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക