Image

യു.ഡി.എഫിന് ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തേണ്ട അവസ്ഥ: അച്യുതാനന്ദന്‍

Published on 01 April, 2012
യു.ഡി.എഫിന് ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തേണ്ട അവസ്ഥ: അച്യുതാനന്ദന്‍
രാഷ്ട്രീയത്തില്‍ സാമുദായിക ശക്തികളുടെ ഇടപെടല്‍ വര്‍ധിച്ചിരിക്കുകയാണെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. 1957 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ഗീയ-സാമുദായിക കൂട്ടായ്മയാണ് ഈ കാലഘട്ടത്തിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസ്സിന്റെ തോല്‍വിക്ക് പിന്നില്‍ എസ്.എന്‍.ഡി.പിയാണ്. എസ്.എന്‍.ഡി.പി ജെ.എസ്.എസ് സ്ഥാനാര്‍ഥികളെ തോല്‍പിച്ചു.

ജാതി മതസാമുദായിക ശക്തികളുടെ ഇടപെടല്‍ യു.ഡി.എഫിനേയും ബാധിച്ചു.

മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മത-സാമുദായിക സന്തുലനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. എം.എല്‍.എമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ അങ്ങനെയൊരു രീതിയില്ല. കോണ്‍ഗ്രസിന് 45 എം.എല്‍.എമാര്‍ ഉള്ളപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പടെ 10 മന്ത്രിസ്ഥാനങ്ങളാണുണ്ടായിരുന്നത്. എം.എല്‍.എമാരുടെ എണ്ണം 60 ആയപ്പോഴും 10 പേര്‍ മാത്രമാണുണ്ടായിരുന്നത്. കഷ്ടകാലത്തിന് ഇത്തവണ 38 ആയിപ്പോയി.

അനൂപിന്റെ സത്യപ്രതിജ്ഞ വൈകിക്കുന്നത് പിറവത്തുകാരോടുള്ള വഞ്ചനയാണ്. അനൂപിനെ മന്ത്രിയാക്കുന്നത് വൈകുന്നത് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദ്യം ചെയ്യും. പിറവത്തുകാരോട് നിങ്ങള്‍ എന്താണ് പറഞ്ഞത്. ആ വാക്ക് നിങ്ങള്‍ പാലിച്ചോ എന്ന് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദിക്കും. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിനും പാറശാലയില്‍ എ.ടി ജോര്‍ജ്ജിനും കൈപ്പത്തി ചിഹ്നത്തില്‍ ജയിക്കാമെങ്കില്‍ നെയ്യാറ്റിന്‍കരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ കഴിയും.

യു.ഡി.എഫിനുള്ളില്‍ കുറുമുന്നണിയുണ്ടാകുന്നത് ആശാസ്യമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിപദം കേരളത്തിലെ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന് ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തേണ്ട അവസ്ഥയാണ്. ലീഗാണല്ലോ ഫലത്തില്‍ ഭരണം നടത്തുന്നത്. പി.സി ജോര്‍ജ്ജ് പറയുന്നതിനൊന്നും മറുപടിയില്ലെന്നും വി.എസ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യു.ഡി.എഫില്‍ കുറുമുന്നണിയുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും ധനകാര്യമന്ത്രിയുമായ കെ.എം മാണി. ലീഗ്-മാണി ഗ്രൂപ്പ് കുറുമുന്നണിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് അഞ്ചാമതൊരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അത് അന്യായമാണെന്ന് പറയാനാകില്ല. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ ഒന്ന് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. മുമ്പത്തെ പോലെ അതിന്റെ  ഇത്തവണ സഹിച്ചുനില്‍ക്കില്ലെന്നും കെ.എം മാണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക