സംസ്ഥാനത്ത് പ്രളയക്കെടുതി സമയത്ത് സഹായഹസ്തവുമായി വന്ന മത്സ്യത്തൊഴിലാളികളുടെ പൂര്‍ണമായി തകര്‍ന്നതും ഭാഗികമായി തകരാറിലായതുമായ ബോട്ടുകള്‍ക്ക് രണ്ടര കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ആഗസ്റ്റ് 15 മുതല്‍ 20 വരെയുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 669 വളളങ്ങളാണ് വകുപ്പ് സജ്ജമാക്കിയത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുളള ബോട്ടുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.ഇതിനുപരിയായി പോലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍ മുഖേന 257 ബോട്ടുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി ജില്ലകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്തത്.
വിവിധ ജില്ലകളില്‍ വെളളപ്പൊക്കത്തില്‍ അകപ്പെട്ട 65000 ലധികം ആളുകളെ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. ലഭ്യമായ കണക്കുകള്‍പ്രകാരം 669 വളളങ്ങളില്‍ ഏഴെണ്ണം പൂര്‍ണമായി നശിച്ചിരുന്നു. 459 വളളങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ഇത്തരം വളളങ്ങള്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കാനാകില്ല. ഇക്കാര്യം കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ സാമ്ബത്തികസഹായം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.