Image

അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ വീണ്ടും പുഴയിലേക്ക് തന്നെ തള്ളുന്നതായി റിപ്പോര്‍ട്ട്‌

Published on 28 August, 2018
അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ വീണ്ടും പുഴയിലേക്ക് തന്നെ തള്ളുന്നതായി റിപ്പോര്‍ട്ട്‌

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ വീണ്ടും പുഴയിലേക്ക് തന്നെ തല്ലുന്നതായി റിപ്പോര്‍ട്ട്‌.മലയാറ്റൂര്‍ പാലത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ പെരിയാറിലേക്ക് തള്ളിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അനേഷണമാരംഭിച്ചു.ജല സ്രോതസുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

പ്രളയ ബാധിത പ്രദേശങ്ങളില്‍ കുമിഞ്ഞ് കൂടിയ മാലിന്യങ്ങളാണ് പെരിയാറിലേക്കും മറ്റു ജലാശയങ്ങളിലേക്കും തള്ളുന്നത്. വീടുകളില്‍ നനഞ്ഞ് പോയ കിടക്കകള്‍ മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ മാലിന്യങ്ങളുളെല്ലാം പുഴയുടെ തീരങ്ങളില്‍ നിക്ഷേപിക്കുകയാണ്. പുഴകളെ മലിനമാക്കുന്നതില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പുറകിലല്ല. പാതയോരങ്ങളില്‍ അടിഞ്ഞ് കൂടിയ മാലിന്യ കൂമ്ബാരം അധികാരികളും പുഴയിലേക്കാണ് തള്ളി വിടുന്നത്.

കഴിഞ്ഞ ദിവസം മലയാറ്റൂര്‍ പാലത്തില്‍ നിന്ന് പെരിയാറിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ പോലിസ് കേസെടുത്ത് അനേഷണമാരംഭിച്ചു. ജല സ്രോതസുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി കൈകൊള്ളാനാണ് പൊലീസിന്റെ തീരുമാനം. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ സൗകര്യമില്ലാത്ത പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഈ മാലിന്യങ്ങള്‍ ബാധ്യതയായിരിക്കുകയാണ്. പുഴയിലൂടെ എത്തിയ മാലിന്യം വീണ്ടും പുഴകളിലേക്ക് തന്നെ തള്ളിയാല്‍ വെള്ളപ്പൊക്കത്തെക്കാള്‍ വലിയ കെടുതികള്‍ നാം അനുഭവിക്കേണ്ടി വന്നേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക