Image

അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്

Published on 29 August, 2018
 അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്
നരേന്ദ്ര മോദി സര്‍ക്കാര്‍ അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 15.41 ലക്ഷം കോടിയുടെ 1000, 500 രൂപ നോട്ടുകളാണ് 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ നിരോധിച്ചത്. ഇതില്‍ 15.31 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്. 

ആര്‍ബിഐയുടെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് തിരികെയെത്തിയ നോട്ടുകളുടെ കണക്ക് വ്യക്തമാക്കിയത്. പതിനായിരംകോടിയുടെ നോട്ടുകള്‍ മാത്രമാണ് തിരികെയെത്താത്തത്. പിന്‍വലിച്ച നോട്ടുകളുടെ കണക്കുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നോട്ടുകള്‍ എണ്ണിതീര്‍ന്നിട്ടില്ലെന്നായിരുന്നു ഇതുവരെയുള്ള റിസര്‍വ് ബാങ്കിന്‍റെ മറുപടി. നോട്ട് നിരോധനത്തിനുശേഷം 2016-17ല്‍ പുതിയ 500, 2000 നോട്ടുകള്‍ അച്ചടിക്കുന്നതിനായി 7,965 കോടി രൂപയാണ് ചെലവഴിച്ചത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ രണ്ടിരട്ടിയാണിത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ 4,912 കോടി രൂപയാണ് പുതിയ നോട്ടിനായി ചെലവിട്ടത്. 

നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്‍റെയും ആര്‍ബിഐയുടെയും തീരുമാനം പരാജയമായിരുന്നുവെന്ന ആരോപണത്തിന് കരുത്ത് പകരുന്നതാണ് പുതിയ കണക്കുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക