Image

സ്ത്രീ പീഡനത്തില്‍ കുടുങ്ങിയ മലയാളി മിസ്റ്റര്‍ ഏഷ്യ

എ.എസ് ശ്രീകുമാര്‍ Published on 02 September, 2018
സ്ത്രീ പീഡനത്തില്‍ കുടുങ്ങിയ മലയാളി മിസ്റ്റര്‍ ഏഷ്യ
മിസ്റ്റര്‍ ഇന്ത്യ, മിസ്റ്റര്‍ ഏഷ്യ, മിസ്റ്റര്‍ വേള്‍ഡ് മൂന്നാം സ്ഥാനക്കാരന്‍ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ട് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മലയാളി ബോഡി ബില്‍ഡര്‍ മുരളി കുമാര്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായത് കായികലോകത്തെയും ശരീര സൗന്ദര്യ പ്രേമികളെയും ഞെട്ടിച്ചിരിക്കുന്നു. 2013-14 വര്‍ഷങ്ങളില്‍ മിസ്റ്റര്‍ ഇന്ത്യയും 2013ല്‍ മിസ്റ്റര്‍ ഏഷ്യയും 2013ല്‍ മിസ്റ്റര്‍ വേള്‍ഡ് മൂന്നാം സ്ഥാനക്കാരനുമായി തിളങ്ങിയ കോട്ടയം വാരിശ്ശേരി കാലായില്‍ മുരളി കുമാര്‍ എന്ന 38 കാരനാണ് കുടുങ്ങിയത്. സെപ്റ്റംബര്‍ ഒന്നിന് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മുരളിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. ഇയാള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും നാവികസേനാ ഉദ്യോഗസ്ഥനുമാണ്.

മുരളി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് പീഡിപ്പിച്ചതത്രേ. കഴിഞ്ഞ ദിവസം കോട്ടയം ടൗണിലുള്ള ഐഡ ഹോട്ടലില്‍ മുറിയെടുത്തശേഷം ചായകുടിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. അമിത രക്തസ്രാവമുണ്ടായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. യുവതിയുമായി മുരളി കുമാര്‍ ആറ് മാസം മുമ്പേ ഫേസ്ബുക്കിലൂടെ പരിചയത്തിലായിരുന്നു. യുവതിയുമായുള്ള പരിചയത്തിലൂടെ വീട്ടുകാരുമായും മുരളി അടുപ്പം സ്ഥാപിച്ചു. അടുത്തടുത്ത നാട്ടുകാര്‍ കൂടിയായതിനാല്‍ ഹോട്ടലിലേക്ക് ക്ഷണിച്ചപ്പോള്‍ യാതൊരു സംശയവവും തോന്നിയില്ലെന്ന് യുവതി പറയുന്നു.

ആഗസ്റ്റ് 30-ാം തീയതി രാത്രി അമിത രക്തശ്രാവത്തെ തുടര്‍ന്നാണ് യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതും മുരളി കുമാര്‍ തന്നെയാണ്. പിന്നീട് യുവതി അബോധാവസ്ഥയിലായി. പിന്നീട് സ്വബോധം തിരികെ കിട്ടിയതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് യുവതി പൊലീസില്‍ മൊഴി നല്‍കുകയായിരുന്നു. അവിവാഹിതയായ തന്നെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മുരളി കുമാര്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയ മൊഴി. എന്നാല്‍ മുരളി കുമാര്‍ യുവതിയുടെ പരാതി നിരസിച്ചു. താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടായതാണെന്നും പരുക്ക് പറ്റിയപ്പോള്‍ തന്നെ കേസില്‍ കുടുക്കാന്‍ യുവതി ശ്രമിക്കുകയാണെന്നും മുരളി പോലീസിനോട് പറഞ്ഞു. പക്ഷേ പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ശരീരത്തില്‍ കരുത്തനാണ് മുരളി. പക്ഷേ, ഒരു നിമിഷം വികാരത്തിന് അടിമപ്പെട്ട് ദുര്‍ബലനായപ്പോള്‍ ഇന്നലത്തെ അഭിമാന താരം ഇന്നത്തെ കൊടിയ വില്ലനായി മാറി. സംഭവം പൊലീസ് കേസാക്കിയതോടെ ബലിഷ്ട താരം കടുത്ത നിരാശയിലായിരുന്നു. അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ മുരളി വാവിട്ടു കരഞ്ഞുപോയി. ലോകം അറിയുന്ന താരം പീഡനകേസില്‍ അകത്തായതു കേട്ട് അദ്ദേഹത്തിന്റെ കടുത്ത ആരാധകരും ഞെട്ടി. സ്വന്തം ശരീര സൗന്ദര്യം കൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച ബോഡി ബില്‍ഡര്‍ പീഡനക്കേസില്‍ അകത്തു പോകുമ്പോള്‍ കായിക കേരളത്തിനും ഇന്ത്യയ്ക്ക് തന്നെയും നാണക്കേടുണ്ടായി.

ഇലക്‌ട്രോണിക്‌സില്‍ അമിത താത്പര്യമുള്ള മുരളി പഠനശേഷം കോട്ടയത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹത്തിന് നേവിയില്‍ സെലക്ഷന്‍ കിട്ടുന്നത്. അതിനുള്ള ശാരീരിക ക്ഷമതയും ബുദ്ധി ശക്തിയും മുരളിക്കുണ്ടായിരുന്നു. എന്നാല്‍ നേവിയിലെ പരീശീലന സമയത്ത് കാലൊടിഞ്ഞത് മുരളിയുടെ വഴിത്തിരിവായി. കാലിന്റെ മസിലുകള്‍ ബലപ്പെടുത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. അങ്ങനെ ജിമ്മില്‍ പോയി വെയിറ്റ് ലിഫ്റ്റിങ് ആരംഭിച്ചു. കാലില്‍ മാത്രമാണപ്പോള്‍ ശ്രദ്ധ നല്‍കിയത്. അങ്ങനെ കാല്‍ മസിലുകള്‍ മെച്ചപ്പെട്ട് ബലവത്തായി. അതോടെ പൂര്‍ണമായ ബോഡി ബില്‍ഡറാവാന്‍ മുരളി തീരുമാനിക്കുകയായിരുന്നു. കഠിനാധ്വാനവും അര്‍പ്പണ ബോധവും കൈമുതലാക്കിയ മുരളി പത്ത് വര്‍ഷം കൊണ്ട് തന്റെ ശരീര സൗന്ദര്യം ലോകോത്തരമാക്കി വിജയങ്ങള്‍ വെട്ടിപ്പിടിക്കുകയായിരുന്നു. മുരളി പങ്കെടുക്കുന്ന ശരീരസൗന്ദര്യ മത്സര വേദികളില്‍ ഇയാള്‍ക്കൊപ്പം നിന്ന് പ്രശസ്തരടക്കമുള്ളവര്‍ സെല്‍ഫികള്‍ എടുക്കുകയും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാലിപ്പോള്‍ പീഡനക്കേസിലൂടെ എല്ലാം നഷ്ടപ്പെടുമെന്ന പേടിയിലായിരിക്കണം മുരളി. അദ്ദേഹത്തിന് തന്റെ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ പറ്റുമോ എന്നതാണ് ആരാധകരുടെ ആശങ്ക. കാരണം മുരളി കുമാറിന്റെ കടുത്ത ദിനചര്യകള്‍ ജയിലില്‍ പിന്തുടരാന്‍ പറ്റണമെന്നില്ല. ശരീരപുഷ്ടി നിലനിര്‍ത്തുന്നതിനുള്ള മുരളിയുടെ ഭക്ഷണ ശീലം ജയിലില്‍ ലഭ്യമാവാനിടയില്ല. ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്പത് കോഴിമുട്ട വെള്ളയും താന്‍ കഴിക്കുമെന്നാണ് മുരളി പൊലീസിനോട് പറഞ്ഞത്. ഇത്രയേറെ ചിക്കന്‍ ഒരാള്‍ക്ക് മാത്രമായി ജയിലില്‍ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടാണ്. പിന്നെ അതിനൊത്ത പച്ചക്കറികളും. ദിവസവും ആറ് മണിക്കൂര്‍ ജിമ്മില്‍ കഠിന വര്‍ക്കൗട്ട് നടത്തും. പക്ഷേ, ജയിലില്‍ എക്‌സര്‍സൈസ് ചെയ്യാന്‍ അവസരം ഉണ്ടായേക്കും. ദിനചര്യങ്ങളെല്ലാം തെറ്റുന്നത് ഇന്നലെവരെ ലൈംലൈറ്റില്‍ നിന്ന മുരളിക്ക് ചിന്തിക്കാനാവുന്നതിലുമപ്പുറമാണ്. ഒപ്പം മാനസിക വിഷമവും മുരളിയെ തളര്‍ത്തിയേക്കാം.

സ്ത്രീ പീഡനത്തില്‍ കുടുങ്ങിയ മലയാളി മിസ്റ്റര്‍ ഏഷ്യ
Join WhatsApp News
ഡോക്ടര്‍ നാരദന്‍ 2018-09-02 19:07:42
2 ½ kilo Chicken + 50 കോഴി മുട്ടയുടെ വെള്ള +. ഇത്രയും കഴിച്ചാല്‍ അറിയസ് എന്ന ലങ്ക ദനഹന്‍ ഹനുമാന്‍ വാല്‍ പുറത്തു വരും. ബോഡി ബില്‍ഡിംഗ്‌ തന്നെ വളരെ ചൂട് ഉണ്ടാക്കും. അതിന്‍ കൂടെ കോഴി ഇറച്ചിയും മുട്ടയും? പോലീസുകാരുടെ ഇടി കൊള്ളാതിരിക്കാന്‍ അവര്‍ക്ക് കൂടി ഉള്ള കോഴി നേരത്തെ ഓര്‍ഡര്‍ ആക്കി എന്നും കരുതാം
GEORGE 2018-09-02 19:45:29
ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പിണറായി പോലീസ് വേൾഡ്/ഏഷ്യൻ/ഇന്ത്യൻ ബോഡി ബിൽഡേഴ്‌സ് അസോസിയേഷൻ ന്റെ അനുവാദം വാങ്ങിയോ എന്നറിയാൻ താല്പര്യം ഉണ്ട്. 
ബിഷപ്പ് മാർ കുരുത്തക്കേട്സ്പർശൻ 2018-09-02 20:41:26
 
 നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് paavam purushan .  ഈ കാലത്ത് ആരെയും വിശ്വസിക്കാൻ പാടില്ല . ഇല മുള്ളേൽ വീണാലും മുള്ള് ഇലേൽ വീണാലും ഇലക്കാ കേടെന്ന് പറഞ്ഞപോലെ ബിഷപ്പ് അങ്ങോട്ട് ചെന്നാലും പെണ്ണുങ്ങൾ ഇങ്ങോട്ട് വന്നാലും , ബിഷപ്പിനാ പേര് ദോഷം. കർത്താവിനെ പിന്തുടരുന്നവർക്ക് അവന്റെ കുരിശ് എടുത്ത് നടന്നേ പറ്റൂ . മാഗ്നലക്കാരിത്തി മറിയ മരിച്ചിട്ടുയർത്തെഴുന്നേറ്റിട്ടും അവന്റെ കഴുത്തിൽ തന്നെ ഇരിപ്പുണ്ട് 
paavam purushu 2018-09-02 20:36:40
പെണ്ണുങ്ങളെ വിശ്വസിച്ചു കൂടാന്നു മനസിലായില്ലേ. ബിഷപ്പ് ആയാലും ബോഡി ബില്‍ഡറായാലും അവര്‍ തരം പോലെ മാറ്റി പറയും. പാവം പുരുഷന്‍ അഴി എണ്ണും
സംശയാലു 2018-09-02 20:30:39
തൂക്കിയിട്ടിരിക്കുന്ന 102 എന്നതിന്റെ അർഥം ? 102 കിലോ തൂക്കമുള്ള ആയുധം എന്നോണോ. അതോ കഴിക്കുന്ന മുട്ടയുടെ എണ്ണമാണോ ? ആരെങ്കിലും ഒന്ന് പറഞ്ഞു താനായിരുന്നെങ്കിൽ നാന്നായിരുന്നേനെ 
Catholic-2 2018-09-02 20:34:55
Why RSS George bhai upset about not arresting the bishop? He is not an ordinary person. So give some respect. Arrest if convincing evidence only
വെയിറ്റ് 2018-09-02 20:55:57
ഏത് മസിൽ ബലപ്പെടുത്തനാണ് യുവതിയെ വെയിറ്റ് ആയി ഉപയോഗിച്ചത്?
George 2018-09-02 22:29:37
പേരില്ലാത്ത രണ്ടാം കത്തോലിക്കാ, എന്നെ ബായി എന്ന് വിളിക്കാതെ. കാരണം അതിന്റെ അർഥം താങ്കൾക്ക് അറിയില്ല. അത് അറിയണം എങ്കിൽ സഹോദരി ആരാണെന്നു അറിയണം. സഹോദരിയെ ഫ്രാങ്കോയെ പോലുള്ള മൂന്നാംകിട ലോഹ ഇട്ട .... മോൻ മാർ ഉപദ്രവിച്ചു എന്നറിയണം. താങ്കളെ പോലെ ഉള്ള പുരോഹിത അടിമകൾ ആണ് ഇവരെ ഇതൊക്കെ മൂടിവെക്കാനും തുടരാനും ഓശാന പാടുന്നത്.  പിന്നെ ആർ എസ് എസ് അത് ഉത്തരം ഇല്ലാതെ വരുമ്പോൾ ചില ഉപദേശിമാരും ശിങ്കിടികളും ഇവിടെ സ്ഥിരം പറയുന്ന നമ്പർ ആണ്. 
Catholic-2 2018-09-02 23:28:41
Bhai is not bahan.
dont get angry if the bishop is not arrested. in due course it may happen. Here the allegation is made by not a teen ager. but a seasoned nun. she s also capable and knowldgeable. 
Only fools will believe that she was raped 13 times, that too in a nun house. Why she went to be raped?
How can the police prove rape? The police can only tarnish his name and also denigrate the church. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക