ന്യൂഡല്‍ഹി: ദമ്പതികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന്റെ നാക്ക് ഭിര്യ കടിച്ചുമുറിച്ചു. തര്‍ക്കത്തിനൊടുില്‍ ഭാര്യയെ ഉമ്മവെച്ച് അനുനയിപ്പിക്കാന്‍ ശ്രമിക്കവെയാണ് ഭര്‍ത്താവിന്റെ നാക്ക് ഭാര്യ കടിച്ചെടുത്തത്. 22കാരനായ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി ഡല്‍ഹിയിലെ റണ്‍ഹോലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്. 22കാരനായ കരണ്‍ എന്ന യുവാവിനാണ് മാക്ക് നഷ്ടപ്പെട്ടത്. അതേസമയം കരണുമായുള്ള വിവാഹത്തിന് തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.
തനിക്ക് സംസാരിക്കാനാകുന്നില്ലെന്ന് കാട്ടി കരണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഉമ്മ വെച്ച തര്‍ക്കം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും, ഈ സമയം ഭാര്യ നാക്ക് കടിച്ച് എടു്തുവെന്നും കരണ്‍ പരാതിയില്‍ പറയുന്നു. പോലീസ് യുവതിയെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ യുവതി ഇത് തന്നെയാണ് പറഞ്ഞത്. താന്‍ ഭര്‍ത്താവിന്റെ നാക്ക് കടിച്ച് മുറിച്ചുവെന്ന് യുവതി കുറ്റ സമ്മതം നടത്തി.
ണ്ട് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ തനിക്ക് ഭര്‍ത്താവിനെ ഇഷ്ടമല്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. വിവാഹത്തില്‍ താന്‍ സന്തോഷവതിയായിരുന്നില്ല. ഇതുകൊണ്ട് തന്നെ താന്‍ പലപ്പോഴും കരണുമായി വഴക്കിടാറുണ്ട്.യുവതി പോലീസിനോട് പറഞ്ഞു.
ശനിയാഴ്ചയും കരണും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം ഭാര്യയെ ഉമ്മവെച്ച് പ്രശ്‌നം പരിഹരിക്കാന്‍ കരണ്‍ ഒരുങ്ങി. ഉമ്മവയ്്ക്കാന്‍ യുവതിയും സമ്മതം മൂളി. എന്നാല്‍ കരണ്‍ ഉമ്മവെക്കാനായി എത്തിയപ്പോള്‍ യുവതി നാക്ക് കടിച്ച് മുറിക്കുകയായിരുന്നെന്ന് പോലീസ് വ്യ്ക്തമാക്കി.
കരണിനിപ്പോള്‍ സംസാരിക്കാന്‍ കഴിയുന്നില്ല. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് യുവാവ്. ശസ്ത്രക്രിയയിലൂടെ നാക്കിന്റെ പരുക്ക് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ആശുപത്രി നിലപാട്
ഭാര്യയുമായി അടികൂടുന്ന അച്ചാന്മാര്‍ നാക്കില്‍ ചാരിത്രപട്ട* പോലെ ഉറകള്‍ നാക്കിലും താഴെയും ഉപയോഗിക്കുക
*ചാരിത്രപ്പട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭർത്താവോ കാമുകനോ അകലെയായിരിക്കെ അയാളോടുള്ള സ്ത്രീയുടെ ലൈംഗിക 'വിശ്വസ്തത' ഉറപ്പുവരുത്താനായി ചില സമൂഹങ്ങളിൽ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നതായി സങ്കല്പിക്കപ്പെടുന്ന തോൽചട്ടയാണ് ചാരിത്ര്യപ്പട്ട (ഇംഗ്ലീഷിൽ Chastity belt) എന്ന പേരിൽ അറിയപ്പെടുന്നത്. സ്ത്രീ സ്വന്തം ചാരിത്ര്യം സ്വയമേവ സംരക്ഷിച്ചില്ലെങ്കിലോ എന്ന വിഹ്വലതയാൽ പൂട്ടും താക്കോലും ഉള്ള അരപ്പട്ട സ്ത്രീയെ അണിയിപ്പിച്ചിരുന്നു എന്നാണ് സങ്കല്പിക്കപ്പെടുന്നത്. ഇതനുസരിച്ച്, യുദ്ധത്തിനുംമറ്റുമായി പുറത്തു പോകുന്ന പുരുഷന്മാർ തങ്ങൾ നാട്ടിലും വീട്ടിലുമില്ലാതിരിക്കുന്ന അവസരങ്ങളിൽ ഭാര്യമാർഅന്യപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടയാനാണ് തുകലുടുപ്പ് ഭാര്യമാർക്ക് വിധിച്ചിരുന്നത്. കാലാന്തരത്തിൽ സ്ത്രീകളെ ചാരിത്ര്യപ്പട്ട അണിയിക്കുന്ന ഏർപ്പാട് അപ്രത്യക്ഷമായത്രെ.