16 വര്‍ഷത്തിനുശേഷം പിറന്ന പൊന്നോമനയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ തേങ്ങി ബാലഭാസ്‌ക്കറിന്റെകുടുംബം
Published on 25 September, 2018
തിരുവനന്തപുരം: 16 വര്‍ഷത്തിനുശേഷം പിറന്ന പൊന്നോമനയെ
നഷ്ടപ്പെട്ടതിന്റെ വേദനയില്‍ തേങ്ങി പ്രശസ്‌ത
വയലിനിസ്റ്റും യുവ സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ കുടുംബം. ചൊവ്വാഴ്‌ച പുലര്‍ച്ചെ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍
അപകടത്തില്‍പെട്ട് രണ്ടുവയസുകാരിയായ മകള്‍ തേജസ്വി മരിച്ചിരുന്നു. ബാലഭാസ്‌കറും ഭാര്യ രമ്യയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ
4.30ന് കഴക്കൂട്ടം താമരക്കുളത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ
കാര്‍ നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടമറിഞ്ഞെത്തിയ പോലീസ്
കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തൃശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ബാലഭാസ്‌കറും
കുടുംബവും. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
ചൊവ്വാഴ്‌ച പുലര്‍ച്ചെ നാലു മണിയോടെ
പള്ളിപ്പുറം സി.ആര്‍. പി.എഫ് ക്യാമ്‌ബിനും കണിയാപുരത്തിനും ഇടയ്‌ക്ക് താമരക്കുളം
അഗ്രോ സര്‍വീസ് സെന്ററിന് മുന്നിലായിരുന്നു അപകടം. തൃശൂരില്‍
ക്ഷേത്രദര്‍ശനത്തിനുശേഷം തിരുവനന്തപുരത്തെ തിരുമലയിലെ വീട്ടിലേക്ക് വരികയായിരുന്നു
ഇവര്‍. ബാലഭാസ്‌കറിന്റെയും ലക്ഷ്‌മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു
വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയാണ് കാറപകടത്തില്‍
പൊലിഞ്ഞത്. 22ാം വയസില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ എം.എ സംസ്‌കൃതം അവസാന വര്‍ഷ
വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ പ്രണയിനിയെ ഒപ്പം
കൂട്ടിയത്.
ഭാര്യ ലക്ഷ്‌മിയും അതേ കോളജില്‍ ഹിന്ദി എം.എ.
വിദ്യാര്‍ത്ഥിനിയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും പ്രണയത്തില്‍ നിന്ന്
പിന്നോട്ട് പോകാന്‍ ഇരുവരും തയാറാകാത്തതോടെ സന്തോഷകരമായ കുടുംബജീവിതത്തിലേക്ക്
ഇരുവരും എത്തിച്ചേര്‍ന്നു.
ബാലഭാസ്‌കറിന്റെ സംഗീത ജീവിതത്തിനെ
പ്രോത്സാഹിപ്പിച്ച് വീട്ടമ്മയായി കൂടാനായിരുന്നു ലക്ഷ്‌മിയുടെ തീരുമാനം. നീണ്ട
പതിനാറു വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്‌ക്കും ശേഷം 2016ലാണ്
ഇരുവരുടേയും ഇടയിലേക്ക് കുഞ്ഞു തേജസ്വി എത്തിയത്.
ആ മാലാഖ കുഞ്ഞിനെയാണ് ഇരുവരും ലാളിച്ച് കൊതിതീരുംമുമ്‌ബേ ഇപ്പോള്‍ വിധി
തട്ടിയെടുത്തത്.
സ്ഥിരം അപകടമേഖലയാണ് കണിയാപുരം പള്ളിപ്പുറം മേഖല.
അവിടെയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പെട്ടത്. ഇതിന് അരകിലോമീറ്ററോളം
അടുത്താണ് മുമ്‌ബ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും
അപകടത്തില്‍പെട്ടത്.
കാര്‍ വലതുവശത്ത് റോഡരികിലുള്ള മരത്തില്‍
ഇടിച്ചായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന് വിമാനത്താവളത്തിലേക്ക് മുന്നില്‍പോയ
മറ്റൊരു കാറിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് തിരിച്ചെത്തി. ദേശീയപാതയുടെ
വശത്താണെങ്കിലും വഴിവിളക്കുകളൊന്നുമില്ലാത്ത ഇരുളടഞ്ഞ സ്ഥലത്തായിരുന്നു അപകടം
ഉണ്ടായത്.
കൊല്ലത്ത് നിന്നുള്ള കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍
സമീപവാസികളും പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റിന്റെ െ്രെഡവറുമാണ്
കാറിന്റെ ഡോര്‍ ഗ്ലാസുകള്‍ തകര്‍ത്ത് പരിക്കേറ്റവരെ പുറത്തെടുത്തത്. മൂക്കില്‍
നിന്ന് രക്തം വാര്‍ന്നുകൊണ്ടിരുന്ന തേജസ്വിയെ സംഭവമറിഞ്ഞെത്തിയ ഹൈവേ പോലീസിന്റെ
ജീപ്പില്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും
രക്ഷിക്കാനായില്ല.
ഇടിയില്‍ നെഞ്ചിലും മറ്റും ക്ഷതമേറ്റ ബാലഭാസ്‌കറെയും
കാലിന് ഗുരുതരമായി പരിക്കേറ്റ ലക്ഷ്‌മിയെയും അര്‍ജുനെയും മൂന്ന്
ആംബുലന്‍സുകളിലായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് അനന്തപുരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌ത ഇവര്‍ തീവ്രപരിചരണ
വിഭാഗത്തില്‍ ചികിത്സയിലാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല