Image

പി.കെ ശശിക്കെതിരായ ലൈംഗീക പീഡന പരാതി പുറത്തുവിട്ടവര്‍ക്കെതിരെ സി.പി.എം അന്വേഷണം

Published on 25 September, 2018
പി.കെ ശശിക്കെതിരായ ലൈംഗീക പീഡന പരാതി പുറത്തുവിട്ടവര്‍ക്കെതിരെ സി.പി.എം അന്വേഷണം

പി.കെ ശശിക്കെതിരായ ലൈംഗീക പീഡന പരാതി പുറത്തുവിട്ടവര്‍ക്കെതിരെയും സി.പി.എം അന്വേഷണം. സംഭവം വാര്‍ത്തയാകാന്‍ കാരണം പാര്‍ട്ടിക്കുള്ളിലെ ഗൂഢാലോചനയാണെന്ന പി .കെ ശശിയുടെ പരാതിയിലാണ് അന്വേഷണം. യുവതിയുടെ പരാതിയില്‍ സി.പി.എം അന്വേഷണ കമ്മീഷന്റെ മൊഴിയെടുക്കല്‍ രണ്ടാം ദിനവും തുടരുകയാണ്.

ജില്ലയിലെ സി.ഐ.ടി.യു നേതാവും ഡി.വൈ.എഫ്.ഐ നേതാവുമാണ് പാര്‍ട്ടിക്കുള്ളിലെ പരാതി പുറത്ത് വിട്ടതെന്നാണ് ശശിയെ അനുകൂലിക്കുന്നവരുടെ ആരോപണം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത ചില അസ്വാരസ്യങ്ങളാണ് പരാതി വാര്‍ത്തയാക്കാന്‍ കാരണമെന്നാണ് പരാതിക്കാരുടെ ആരോപണം. ഇതിന്റെ അടിസ്ഥാത്തില്‍ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ടി.എം ശശി.

സെക്രട്ടറി അഡ്വ. കെ.പ്രേംകുമാര്‍, എന്നിവരെ കൂടാതെ ബാലസംഘം സംസ്ഥാന നേതാവിന്റെയും മൊഴി അന്വേഷണ കമ്മീഷന്‍ രേഖപ്പെടുത്തും. അതേസമയം ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ സി.പി.എം അന്വേഷണ കമ്മീഷന്റെ രണ്ടാം ദിവസത്തെ മൊഴിയെടുക്കല്‍ ആരംഭിച്ചു. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് മൊഴിയെടുക്കല്‍. ആറു പേരില്‍ നിന്ന് ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക