Image

പ്രളയത്തിന്റെ പേരിലെ ബക്കറ്റ്‌ പിരിവിന്‌ കണക്കോ തെളിവോ ഉണ്ടോ: വിടി ബല്‍റാം എം.എല്‍.എ

Published on 08 October, 2018
പ്രളയത്തിന്റെ പേരിലെ ബക്കറ്റ്‌ പിരിവിന്‌ കണക്കോ തെളിവോ ഉണ്ടോ: വിടി ബല്‍റാം എം.എല്‍.എ


കണ്ണൂര്‍: പ്രളയാനന്തര കേരള നിര്‍മ്മിതിക്കായി പൊതുജനങ്ങളില്‍ നിന്നും ബക്കറ്റ്‌ പിരിവിലൂടെ സി.പി.എം സ്വരൂപിച്ച തുക എത്തേണ്ടിടത്ത്‌ എത്തി എന്നതിന്‌ തെളിവുണ്ടോ എന്ന്‌ വി.ടി.ബല്‍റാം എം.എല്‍.എ. പതിനെട്ട്‌ കോടിയോളം രൂപയാണ്‌ പൊതുജനം പിരിവായി നല്‍കിയതെന്ന്‌ പാര്‍ട്ടി പുറത്ത്‌ വിട്ട രേഖകള്‍ സൂചിപ്പിക്കുന്നത്‌.

അതേ സമയം ഈ തുക പ്രാദേശിക ഘടകങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയതാണ്‌ സംശയം ജനിപ്പിക്കുന്നത്‌. ഈ തുക ചേര്‍ത്ത്‌ വച്ച്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നേരിട്ട്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയിരുന്നുവെങ്കില്‍ ഈ ആരോപണങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നുവെന്നും വി.ടി.ബല്‍റാം ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ കുറിക്കുന്നു.
നിലവില്‍ സി.പി.എം പിരിച്ചെടുത്ത ആകെ തുകയുടെ കണക്ക്‌ മാത്രമെ പുറത്ത്‌ വന്നിട്ടുള്ളൂ. സുതാര്യത ഉറപ്പ്‌ വരുത്താന്‍ അത്‌ മാത്രം മതിയാവില്ല. പോസ്റ്റില്‍ കുറിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക