Image

വയനാട്ടിലെ വിഷമദ്യ മരണം ആളുമാറി കൊല; പ്രതി അറസ്റ്റില്‍

Published on 08 October, 2018
വയനാട്ടിലെ വിഷമദ്യ മരണം ആളുമാറി കൊല; പ്രതി അറസ്റ്റില്‍

കല്‍പ്പറ്റ: വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയില്‍ വിഷ മദ്യം കഴിച്ച്‌ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാനന്തവാടി സ്വദേശി പാലത്തിങ്കല്‍ സന്തോഷാണ്‌(46) അറസ്റ്റിലായത്‌. ആളുമാറി നടത്തിയ കൊലപാതകമാണെന്ന്‌ പ്രതി സമ്മതിച്ചതായി വെള്ളമുണ്ട പോലീസ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി (65), മകന്‍ പ്രമോദ്‌ (36), ഇവരുടെ ബന്ധുവും ഇതേ കോളനിയിലെ താമസക്കാരനുമായ മാധവന്റെ മകന്‍ പ്രസാദ്‌ (38) എന്നിവരാണ്‌ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന്‌ മരിച്ചത്‌.

ഒക്‌ടോബര്‍ മുന്നിനായിരുന്നു സംഭവം. പ്രതി സന്തോഷുമായി ശത്രുതയിലായിരുന്ന സജിത്ത്‌ കുമാറിനെ കൊലപ്പെടുത്താന്‍ മദ്യത്തില്‍ സൈനേഡ്‌ കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ സജിത്ത്‌ ഈ മദ്യ കുപ്പി പൂജാകര്‍മ്മം നടത്തുന്ന തിഗന്നായിക്ക്‌ നല്‍കുകയായിരുന്നു.
വിഷം കലര്‍ന്ന മദ്യം കഴിച്ച തിഗന്നായി ബുധനാഴ്‌ച ഉച്ചയോടെയാണ്‌ മരിച്ചത്‌. രാത്രി പതിനൊന്ന്‌ മണിയോടെ തിഗന്നായിയുടെ മകന്‍ പ്രമോദും ബന്ധു പ്രസാദും ബാക്കി മദ്യം ഉപയോഗിക്കുകയായിരുന്നു.
മദ്യപിച്ചുകൊണ്ടിരിക്കെ ഇരുവരും കുഴഞ്ഞു വീഴുകയും ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി പ്രമോദ്‌ മരിക്കുകയും ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക