Image

മീ ടു; ആരോപണങ്ങള്‍ക്ക്‌ പിന്നില്‍ നിക്ഷിപ്‌ത്‌ താല്‍പര്യമുണ്ടെന്ന്‌ എം.ജെ അക്‌ബര്‍

Published on 14 October, 2018
മീ ടു; ആരോപണങ്ങള്‍ക്ക്‌ പിന്നില്‍ നിക്ഷിപ്‌ത്‌ താല്‍പര്യമുണ്ടെന്ന്‌   എം.ജെ  അക്‌ബര്‍

മീ ടു വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബര്‍.

എല്ലാ ആരോപണങ്ങളും മന്ത്രി തള്ളി. ആരോപണങ്ങള്‍ക്ക്‌ പിന്നില്‍ നിക്ഷിപ്‌ത്‌ താല്‍പര്യമുണ്ടെന്നും എം.ജെ.അക്‌ബര്‌ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.
രാജിയെക്കുറിച്ച്‌ പ്രസ്ഥാവനയില്‍ പരാമര്‍ശമില്ല.

നാടകിയ സംഭവ വികാസങ്ങളാണ്‌ ദില്ലിയില്‍ അരങ്ങേറുന്നത്‌. എട്ട്‌ മണിയോടെ ദില്ലിയിലെത്തിയ എം.ജെ.അക്‌ബര്‍ അഭിഭാഷകരുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്‌ച്ച്‌ നടത്തി.

രാജി കത്ത്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ കൈമാറിയെന്ന്‌ ചില ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ രാജി സ്ഥിതീകരിക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

ഇതിന്‌ പിന്നാലെ മീടു വിവാദത്തില്‍ ആരോപണം ഉന്നയിച്ചവരുടെ പേര്‌ വിവരങ്ങള്‍ വരെ അക്കമിട്ട്‌ വിവരിച്ച്‌ അക്‌ബര്‍ രണ്ട്‌ പേജ്‌ വരുന്ന പ്രസ്ഥാവന മാധ്യമങ്ങള്‍ക്ക്‌ കൈമാറി.

ആരോപണങ്ങള്‍ക്ക്‌ പിന്നില്‍ നിക്ഷിപ്‌ത താല്‍പര്യമുണ്ട്‌. പ്രിയ രമണി, ഗസാല വഹാബ്‌ എന്നിവരോടൊപ്പം ജോലി ചെയ്‌തിട്ടുണ്ട്‌.

ഒരു വര്‍ഷം മുമ്‌ബ്‌ പേര്‌ വയ്‌ക്കാതെ പ്രിയ രമണി തന്നെക്കുറിച്ച്‌ ലേഖമെഴുതി. എന്ത്‌ കൊണ്ട്‌ പേര്‌ വച്ചില്ലാ എന്ന ചോദ്യത്തിന്‌, ദുരുദേശപരമായി ഒന്നും നടന്നിരുന്നില്ലെന്ന്‌ പ്രിയ രമണി സമ്മതിച്ചുവെന്നും അക്‌ബര്‍ അവകാശപ്പെടുന്നു.

ഗസാല വഹാബിനൊപ്പം ഏഷ്യല്‍ ഏജ്‌ ദിനപത്രത്തില്‍ ജോലി ചെയ്യുമ്‌ബോള്‍ തന്റേത്‌ ഗ്ലാസ്‌ ക്യാബിനായിരുന്നു.

രണ്ടടിക്കപ്പുറം എല്ലാവരും ഉണ്ട്‌. സംഭവം നടന്നുവെന്ന്‌ പറയുന്നതിന്‌ ശേഷവും ഇരുമാധ്യമ പ്രവര്‍ത്തകരും തന്നോടൊപ്പം ജോലി ചെയ്‌തുവെന്നത്‌ വ്യക്തമാക്കുന്നത്‌ പ്രശ്‌നം ഒന്നും ഇല്ല എന്ന്‌ തന്നെയാണ്‌.
നീന്തലറിയാത്ത താന്‍ സ്വമിങ്ങ്‌ പൂളില്‍ വച്ച്‌ ആക്രമിച്ചുവെന്ന അഞ്ചു ഭാട്ടിയയുടെ വാക്കുകള്‍ അടിസ്ഥാന രഹിതം.

തെളിവുകളില്ലാതെ കുറ്റമാരോപിക്കുന്നത്‌ ചിലര്‍ പതിവാക്കിയിരിക്കുന്നത്‌. ഉചിതമായ നിയമ നടപടിയെക്കുറിച്ച്‌ തന്റെ അഭിഭാഷകന്‍ തീരുമാനം എടുക്കുമെന്നറിയിച്ചാണ്‌ പ്രസ്ഥാവന അവസാനിക്കുന്നത്‌.

Join WhatsApp News
pc mathew 2018-10-14 13:22:31

I totally agree that any problems against women  is bad. But I had a question. Why  all these problems are coming only when an election is declared. Any agenda behind this. Now election declared in India the problems are coming,like ME 2, Rafphel, AMMA, etc. etc. all these people were kept slient for a long time. Why.any suggestion from (nina M, Vidyadharan, south cast  ( these people  I think all are retired. No jobs.) had to do some.

Catholic 2018-10-14 13:35:27
ഫ്രാങ്കോ കുട്ടനും ഇത് തന്നെയാണ് പറഞ്ഞത്. എന്നിട്ടു പാവത്തെ ക്രൂശിക്കുന്നു. എന്നിട്ടും  ആ കന്യാസ്ത്രീകൾ സുഖമായി മഠത്തിൽ കഴിയുന്നു.
അവരെ മഠത്തിൽ നിന്ന് പുറത്താക്കണം. കത്തോലിക്കാ സഭയിൽ നിന്നും. ഇതിനു സാഹചര്യമൊരുക്കിയ ഫറാങ്കോയെയും പുറത്താക്കണം 
വിദ്യാധരൻ 2018-10-15 00:00:07
  പി സി മാത്യുവിന്റെ  ആംഗ്ലേയ ഭാഷയിലുള്ള ചോദ്യത്തെ മലയാളത്തിലേക്ക്  തര്‍ജ്ജമചെയ്യുമ്പോൾ 'ഇവന്മാർക്ക് വേറെ തൊഴിൽ ഒന്നും ഇല്ലേ' എന്നാണ് ഞാൻ മനസ്സിലാക്കുന്ന അർഥം . ഇതിന്റെ മറ്റൊരു ധ്വനി തൊഴിൽ ഇല്ലാത്തവർക്കും, റിട്ടയർ ആയവർക്കും അഭിപ്രായ സ്വാതന്ത്യം ഇല്ലാ എന്നുമാണ് . അതായത് അവർക്ക് ഈ കാലഘട്ടത്തിലെ സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുവാനും അഭിപ്രായം പറയാനും  അവകാശമില്ല മിണ്ടാതെയിരുന്ന്  "എന്നെ പോലെയുള്ളവർ പറയുന്നത് കേട്ട്  വാ പൂട്ടി  ഇരുന്ന് കൊൾക " എന്ന ഒരു  താക്കീത്കൂടി ഉണ്ട് .  ഇനി ഇദ്ദേഹത്തിന്റെ ആദ്യത്തെ വാചകം ശ്രദ്ധിക്കുക . "സ്ത്രീകൾക്ക് നേരെയുള്ള ഈ പ്രശ്നങ്ങൾ ചീത്ത തന്നെയാണെന്ന് ഞാൻ  വിശ്വസിക്കുന്നു  " പക്ഷെ എന്റെ ചോദ്യം ഈ സ്ത്രീകൾ ഇലക്ഷൻ വരുമ്പോൾ മാത്രം ഈ പ്രശ്‌നം ഉന്നയിക്കുന്നതെന്താണ് ?  കൂർമ്മ ബുദ്ധിയായ ഇദ്ദേഹം കണ്ണടച്ച് പൂച്ച പാല് കുടിക്കുന്നത് പോലെയാണണ്  ഈ ചോദ്യവും അദ്ദേഹത്തിൻറെ സന്ദേഹവും തൊടുത്തു വിട്ടിരിക്കുന്നതെന്ന് സാധാരണക്കാരും തൊഴിലില്ലാത്തവരുമായ  വായനക്കാർക്കും മനസിലാകും . (അദ്ദേഹത്തെപ്പോലെ  ജ്ഞാനികളായ വായനക്കാർക്ക് അത് ഏതു തരത്തലും വളച്ചൊടിക്കാമല്ലോ ? )
          ഭാരതത്തിൽ നിന്ന്  ഇവിടെ കുടിയേറിയിരിക്കുന്ന എല്ലാവര്ക്കും അറിയാവുന്ന ഒരു സത്യമാണ് സ്ത്രീകളെ നമ്മുടെ പിതാക്കളും പിതാമഹന്മാരും എല്ലാ മതങ്ങളും  അടിച്ചമർത്തിയിരുന്നു എന്നത്     സ്വാധീനത്തിൽ വളർന്നു വന്ന് ഇവിടെ കുടിയേറിയ പലരും അത് തുടരുകയും അവരുടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അതുവഴി ആന്തരിക സ്വാതന്ത്ര്യത്തെ    അടിച്ചമർത്തിയിട്ടുണ്ടന്നുള്ളത് ഞാൻ പറയാതെ നിങ്ങളെപ്പോലുള്ളവർക്ക് അറിവുള്ളതാണല്ലോ . ഇതിന്റെ കാടിന്യത്തിൽ തകർന്നു പോയ പല കുടുംബങ്ങളെയും നമ്മളക്ക് അറിയാവുന്നതാണ്.  അമേരിക്കയിൽ മീടൂ എന്ന,  ഇത്തരത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ മുന്നേറ്റത്തിന്റെ ചാലക ശക്ക്തിയുടെ പ്രഭവ സ്ഥാനം  നൂറ്റാണ്ടുകളായി,  സ്ത്രീകൾ ഒരു താണ വർഗ്ഗം അല്ലെങ്കിൽ ഉപവർഗ്ഗമാണെന്ന പുരുഷന്റ മനോഭാവത്തിൽ നിന്നും അതുപോലെ അവരുടെ പെരുമാറ്റങ്ങളിൽ നിന്നുമാണ്  . സ്ത്രീകൾ വിദ്യാഭ്യാസ പരമായും, സാമ്പത്തികമായും സ്വയം പരിയാപ്തത നേടിയപ്പോൾ, അവർ കൂടുതൽ സ്വാതന്ത്രരാവുകയും, വേണ്ടി വന്നാൽ വിവാഹ മോചനം നേടാൻ തയാറാക്കുകയും ചെയ്‌തു. പണവും പ്രതാപവും കൊണ്ട് എന്ത് നേടാമെന്നുള്ള പുരുഷ മനോഭാവം വെല്ലുവിളിക്കപ്പെട്ടു . ഇന്ന് ഭരണധിപന്മാർ, മത നേതാക്കന്മാർ, സിനിമ താരങ്ങൾ, കോൺഗ്രസ്സ്മാൻമാർ, സെൻറ്ററിന്മാർ അങ്ങനെ പണത്തിന്റെയും പ്രതാപത്തിന്റെയും പിന്നിൽ നിന്ന് സ്ത്രീകളെ പീഡിപ്പിച്ചിരുന്ന 
പലമാന്യന്മാരുടെയും മുഖം മൂടികൾ പിച്ചി ചീന്തപ്പെട്ടു . പലരും അവമാനിതരായി അവരുടെ സ്ഥാനങ്ങൾ ഉപേക്ഷിക്കുകയും ചെയ്‌തു . ഒരു സമയത്ത് പണവും പ്രതാപവും കൊണ്ട് സ്ത്രീകളുടെ വാ മൂടി കെട്ടാം എന്ന് വിചാരിച്ചിരുന്നവർക്ക് അത് കഴിയാതെ വന്നു .  ജീവനെയും സമൂഹത്തിനേയും നില നിറുത്തണമെങ്കിൽ സ്ത്രീകൾ ഒരു അനിവാര്യ ഘടകമാണെന്ന് തിരിച്ചറിയുന്ന ഒരു സമൂഹം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്  അവർ സമൂഹത്തിലെ നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കുന്നവരിൽ നിന്ന് സ്വാഭാവത്തിൽ ഉത്‌കൃഷ്ടതയും സന്മാർഗ്ഗികതയും അവകാശപ്പെട്ടു തുടങ്ങി . പ്രത്യകിച്ച് ഇലക്ഷൻ സമയത്ത് അതിന്റെ ശക്തി കൂടുതൽ പ്രകടമായി കാണാൻ തുടങ്ങി.   ഒരു കാലംവരെ ആരാലും ചോദ്യം ചെയ്യപ്പെടാതെ സ്വതന്ത്ര ജീവിതം നയിച്ചിരുന്നവർ അസ്വസ്ഥരായി . അങ്ങനെയുള്ളവർക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന നിങ്ങളെപോലെയുള്ളവരുടെ വക്ര ബുദ്ധിയിൽ ഇതുപോലെയുള്ള ചോദ്യങ്ങൾ പൊന്തി വരികയും , അതിനെ ചോദ്യം ചെയ്യുന്നവരെ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നു . ഗാന്ധിജി പറഞ്ഞതുപോലെ ആദ്യം നിങ്ങൾ ഞങ്ങളെ പോലെയുള്ളവരെ അവഗണിക്കും, പിന്നെ ഞങ്ങളെ നോക്കി വിഡ്ഢികൾ എന്ന് വിളിച്ച് പൊട്ടി ചിരിക്കും അവസാനം നിങ്ങൾ യുദ്ധത്തിന് തയാറാകും .  നിങ്ങൾ  രാഹുലിനെപ്പോലെ, പി സി ജോർജ്ജിനെപോലെ, കൊല്ലം തുളസിയിലെപ്പോലെ, സുരേഷ് ഗോപിയെപ്പോലെ, നിങ്ങളുടെ സ്ത്രീകളെയും കൂട്ടി നിരത്തിൽ ഇറങ്ങും . നിങ്ങളുടെ സ്ത്രീകളുടെ സ്വാതന്ത്ര്യം ചവിട്ടി താഴ്ത്തുവാൻ.  അവരെ കരുവാക്കി നിങ്ങൾ രക്ത ചൊരിച്ചിലിന് തയാറാകും .  ഇതൊന്നും നിങ്ങൾക് ആരോടും കടപ്പാടുണ്ടായിട്ടല്ല. നിങ്ങളുടെ ദുഷിച്ച പ്രവണതകളെ താലോലിക്കുവാൻ വേണ്ടി . നിങ്ങൾക്ക് ആരോടും കടപ്പാടില്ല. നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെ ചിത്രങ്ങളിൽ നോക്കി അതിന്റെ ചുവട്ടിൽ നിങ്ങളെകുറിച്ചെഴുതിയിരിക്കുന്ന പൊങ്ങച്ച പട്ടിക വായിച്ച് നിങ്ങൾ ആനന്ദിക്കുന്നു .  

ഈ കാപട്യം എന്നുവരെ തുടങ്ങുവാൻ സാധിക്കും .? ഇല്ല നിങ്ങളെപ്പോലുള്ളവരുടെ കൊട്ടാരങ്ങൾ തകർക്കപ്പെടുവാൻ സമയമായിരിക്കുന്നു 

സമൂഹത്തില്‍ നിലനിന്നു പോന്ന അനാചാരങ്ങള്‍ക്കെതിരെ ഒരു ജനതയെ ഉണര്‍ത്തിയ ആശാന്‍ വരികള്‍ എക്കാലവും പ്രസക്തി നേടുന്നവയാണ്.

നമ്മുക്ക് വേണ്ടത് 

ശ്രുതാദ്ധ്യയന സമ്പന്ന 
ധർമ്മജ്ഞ സത്യവാദിനഃ
രാജ്ഞാസഭാ സദഃ കാര്യാ 
രിപൗ  മിത്രേ യെ സമാ  (യാജ്ഞവല്ക്യൻ )

വേദഗ്രന്ഥങ്ങളും ധർമ്മശാസ്ത്രങ്ങളും നല്ലതുപോലെ പഠിച്ചിട്ടുള്ളവരും സത്യവാന്മാരുമായ പണ്ഡിതന്മാരെ മാത്രമേ ന്യാധിപതികളായി നിയമിക്കാവു . അങ്ങനെ നിയമിക്കപെട്ടവർക്ക് ശത്രുമിത്രഭേദം പാടില്ല -

മേൽപ്പറഞ്ഞ സത്യം ഈ കാലഘട്ടത്തിലും പ്രസക്തമാണ് . അതുകൊണ്ട് നിങ്ങൾ ഇലക്ഷന് ആർക്കാണ് നിങ്ങളുടെ സമ്മതി ദാനം ചെയ്യുന്നതെന്ന് ശരിക്കും മനസിലാക്കി ഇരിക്കുക 

മറ്റൊന്നുകൂടി ഓർത്തിരിക്കുക 

'' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
  മാറ്റുമതുകളീ നിങ്ങളെത്താന് ‍....''

മിസ്റ്റർ പി സി മാത്യു നിങ്ങൾ ഇത് ഒരു മന്ത്രമായി ഒരുവിട്ടുകൊൾക  കാരണം ഇത് മാറ്റങ്ങളുടെ സമയമാണ് . നിങ്ങളുടെ അനുഭവങ്ങളും പാണ്ഡിത്യവും ഒരിക്കലും നിങ്ങളുടെ രക്ഷക്ക് വരില്ല . കാലത്തിന്റെ മാറ്റങ്ങെളെ ഉൾക്കൊണ്ട് സമൂഹ നന്മയ്ക്കായ് നില കൊള്ളുക .   

മാറ്റത്തിൻ കൊടുങ്കാറ്റടിച്ചിടുമ്പോൾ 
മാറാതെ നിന്നിട്ടെന്തു കാര്യം 
മൈക്കലും ഹാർവിയും ഐക്കുമൊക്കെ 
ആഞ്ഞടിച്ചപ്പോൾ ജനം ഓടി മാറി 
എന്നാൽ ചില വിഡ്ഢിയാന്മാർ 
ചോദ്യങ്ങൾ ഉയർത്തി എതിർത്തു നിന്നു 
എന്തായി അവരുടെ കഥകളെന്ന് 
എന്തിന് ഇവിടെ ഞാൻ കുറിച്ചിടേണം 
എല്ലാം നിങ്ങൾക്ക്  നന്നായി അറിവുള്ളതല്ലേ  ,
വേണെങ്കിൽ ആകാം തുടർന്നു കൊള്ക 
എന്നാൽ വിരമിക്കുകയാണ്  ഭേദം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക