Image

അരിസോണ സെനറ്റ് സീറ്റില്‍ ആദ്യമായി വനിതകള്‍ മാത്രം മത്സര രംഗത്ത്

പി.പി. ചെറിയാന്‍ Published on 18 October, 2018
അരിസോണ സെനറ്റ് സീറ്റില്‍ ആദ്യമായി വനിതകള്‍ മാത്രം മത്സര രംഗത്ത്
അരിസോണ: നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ അരിസോണ സെനറ്റ് സീറ്റിലേക്കു ആദ്യമായി രണ്ട് വനിതകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു.

നിലവിലുള്ള സെനറ്റര്‍ ജെഫ് ഫ്‌ളേക്ക് സ്ഥാനം ഒഴിയുന്ന സീറ്റിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മാര്‍ത്താ മെക് സാലിയും, ഡമോക്രാറ്റ് സ്ഥാനാര്‍ഥി ക്രിസ്റ്റിന്‍ സൈനമയും വാശിയേറിയ മത്സരത്തിനു തയാറെടുക്കുന്നത്. അരിസോണ സ്റ്റേറ്റ് പ്രതിനിധികളായ ഇവരില്‍ ആര് ജയിച്ചാലും അരിസോണയില്‍ നിന്നും യുഎസ് സെനറ്റിലേക്ക് എത്തുന്ന ആദ്യ വനിതാ അംഗം എന്ന ബഹുമതി ലഭിക്കും.

റിപ്പബ്ലിക്കന്‍ സീറ്റില്‍ മത്സരിക്കുന്ന മാര്‍ത്താ വിജയം സുനിശ്ചിതമാണെന്നു വിശ്വസിക്കുമ്പോള്‍, ഈ സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഡമോക്രാറ്റ് സ്ഥാനാര്‍ഥി ക്രിസ്റ്റീന്‍.

2016-ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനു നേരിയ വിജയം സമ്മാനിച്ച സംസ്ഥാനാണ് അരിസോണ. യുഎസ് സെനറ്റില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ഇരു പാര്‍ട്ടികള്‍ക്കും ഇവിടെ വിജയം അനിവാര്യമാണ്. 1988-നുശേഷം ഇതുവരെ ഇവിടെനിന്നും ഡമോക്രാറ്റിക് പ്രതിനിധിയെ സെനിറ്റിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഈയിടെ പുറത്തുവന്ന സര്‍വെ റിപ്പോര്‍ട്ടുകള്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ ഇരുവരും വന്‍ ഭൂരിപക്ഷം നേടിയിരുന്നു.

കോളോണല്‍ റാങ്കില്‍ യുണൈറ്റഡ് എയര്‍ഫോര്‍സില്‍ നിന്നു വിരമിച്ച മാര്‍ത്ത (50) ഹൈ റാങ്കിങ് ഫിമേല്‍ പൈലറ്റ് ആണ്. ഗ്രീന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്റ്റീന്‍്( 43) ഡമോക്രറ്റിക് പാര്‍ട്ടിയി്‌ല! ചേര്‍ന്ന ശേഷമാണു സ്റ്റേറ്റ് അസംബ്‌ളിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഓപ്പന്‍ലി ബൈ സെക്ഷ്വലായി അറിയപ്പെടുന്ന ക്രിസ്റ്റീന് പ്രധാനപാര്‍ട്ടിയുടെ പിന്തുണ ലഭിക്കുന്നത് അഭിമാനമാണ്.

അരിസോണ സെനറ്റ് സീറ്റില്‍ ആദ്യമായി വനിതകള്‍ മാത്രം മത്സര രംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക