Image

അയ്യപ്പ ഭക്തരുടെ വേഷത്തില്‍ ആളെ എത്തിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം; ശബ്ദസന്ദേശം മന്ത്രി കടകംപള്ളി പുറത്തുവിട്ടു

Published on 18 October, 2018
അയ്യപ്പ ഭക്തരുടെ വേഷത്തില്‍ ആളെ എത്തിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം; ശബ്ദസന്ദേശം മന്ത്രി കടകംപള്ളി പുറത്തുവിട്ടു


പമ്‌ബ:ശബരിമലയില്‍ ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഘപരിവാര്‍ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകളില്‍ തീര്‍ഥാടകരുടെ വേഷത്തില്‍ ആളെ എത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശവും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

''സ്വാമി ശരണം, നമസ്‌തേ. ഞാന്‍ എഎച്ച്‌പി ജില്ലാ സെക്രട്ടറി ജിജിയാണ്‌ സംസാരിക്കുന്നത്‌. അത്യാവശ്യമായി വോയ്‌സ്‌ മെസേജ്‌ ഇടുന്നത്‌ നമ്മുടെ അയ്യപ്പഭക്തരാരെങ്കിലും നിലയ്‌ക്കലിലേക്ക്‌ പോകാനായി തയ്യാറെടുക്കുന്നുണ്ടെങ്കില്‍ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട്‌ കൂട്ടമായി പോയാല്‍ അറസ്റ്റ്‌ ചെയ്യുകയും ഇരുമുടി ഇല്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുമുണ്ട്‌.

അതുകൊണ്ട്‌ തന്നെ തല്‍ക്കാലം പോകാന്‍ നില്‍ക്കുന്നവര്‍ കൈകളില്‍ ഇരുമുടിക്കെട്ട്‌, ഇരുമുടിക്കെട്ട്‌ പോലെ തന്നെ തേങ്ങയും ബാക്കിയുള്ളതും നിറച്ച ഒരു ഇരുമുടിക്കെട്ടും കൈയില്‍ കരുതി ഒറ്റയ്‌ക്കോ രണ്ട്‌ പേരോ ആയി കറുപ്പുടുത്ത്‌ ഒരു മാലയെങ്കിലും കഴുത്തിലിട്ട്‌ നിലയ്‌ക്കലെത്തുക.

നിലയ്‌ക്കലിലെത്തിയശേഷം 9400161516 എന്ന നമ്‌ബറിലേക്ക്‌ വിളിക്കുക. അപ്പോഴേക്കും നിങ്ങള്‍ക്ക്‌ കോണ്ടാക്‌ട്‌ ചെയ്യാനായി മറ്റൊരു നമ്‌ബര്‍ തരും. ആ നമ്‌ബറില്‍ ബന്ധപ്പെടുമ്‌ബോഴേക്കും നിങ്ങള്‍ക്ക്‌ എല്ലാ സജ്ജീകരണങ്ങളും നിലയ്‌ക്കല്‍ ഭാഗങ്ങളില്‍ ഉണ്ടാകും. എത്രയും പെട്ടെന്ന്‌ എത്താന്‍ പറ്റുന്ന മുഴുവന്‍ അയ്യപ്പഭക്തരും നിലയ്‌ക്കലിലെത്തുക.. സ്വാമി ശരണം'' - കടകംപള്ളി പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകരെ ശബ്ദസന്ദേശം കേള്‍പ്പിച്ച മന്ത്രി 'എന്താണ്‌ ശ്രീധരന്‍ പിള്ളേ നിങ്ങളുടെ പരിപാടി' എന്നും ചോദിച്ചു. ബിജെപി-ആര്‍എസ്‌എസ്‌ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച കടകംപള്ളി ശബരിമലയില്‍ സംഘപരിവാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേസ്‌ നടത്തിയത്‌ സംസ്ഥാന സര്‍ക്കാര്‍ അല്ല ആര്‍എസ്‌എസാണെന്നും ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക