Image

മീ ടു..അര്‍ജ്ജുനെതിരെയും ആരോപണം

Published on 21 October, 2018
മീ ടു..അര്‍ജ്ജുനെതിരെയും ആരോപണം
തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടനാണ്‌ അര്‍ജുന്‍. തികച്ചും പ്രൊഫഷണല്‍ താരം. ഗോസിപ്പുകളില്‍ ഇടം പിടിക്കാത്ത നടന്‍. എന്നാല്‍ ലോകമെങ്ങും ആഞ്ഞടിക്കുന്ന മീ ടൂ കാമ്പെയ്‌നില്‍ കുടുങ്ങുകയാണ്‌ അര്‍ജുനും. താരത്തിനെതിരേ പരാതിയുമായി എത്തിയിട്ടുള്ളത്‌ തമിഴ്‌ യുവനടി ശ്രുതി ഹരിഹരനാണ്‌.

അടുത്തിടെ പുറത്തിറങ്ങിയഒരു തമിഴ്‌ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ്‌ അര്‍ജുന്‍ തന്നോട്‌ മോശമായി പെരുമാറിയതെന്നാണ്‌ ശ്രുതി പറയുന്നത്‌. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്‌ത നിബുണന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകര്‍ മുഴുവന്‍ കണ്ടു നില്‍ക്കെയാണ്‌ സംഭവം നടന്നതെന്നും താരം പറയുന്നു. 


മീ ടു കാമ്പെയ്‌നെ അഭിനനന്ദിച്ച ശേഷമാണ്‌ ശ്രുതി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച്‌ പറഞ്ഞത്‌. ശ്രുതിയുടെ ഫേസ്‌ ബുക്ക്‌ പോസ്റ്റ്‌ വായിക്കാം. 

``ചെറുപ്പത്തില്‍ പല തവണ ഞാന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്‌. എനിക്കു മാത്രമല്ല, എന്നെ പോലെയുള്ള പല പെണ്‍കുട്ടികള്‍ക്കും ഇതുപോലെയുളള അവസ്ഥയുണ്ടായി കാണും. ചിലപ്പോള്‍ വാക്കുകളാകാം. ചിലപ്പോള്‍ അത്‌ ലൈംഗിക ചേഷ്‌ടകളാകാം. ജോലി ചെയ്യുന്ന സ്ഥലത്തോ സമൂഹത്തില്‍ നിന്നു തന്നെയോ ആകാം ഇതുണ്ടാവുക. എന്റെ അനുഭവം ഞാന്‍ പങ്കു വയ്‌ക്കുന്നു. 

അര്‍ജു#ുന്‍ സര്‍ നായകനായ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങല്‍ കണ്ടു വളര്‍ന്ന ഒരാളാണ്‌ ഞാന്‍. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ എനിക്കു വളരെയധികം ആവേശമുണ്ടായിരുന്നു. ആദ്യം കുറച്ച്‌ ദിവസങ്ങള്‍ സാധാരണ പോലെ കഴിഞ്ഞു പോയി. ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ്‌ ഞാന്‍ അഭിനയിക്കുന്നത്‌. ഒരു ദിവസം ഒരു പ്രേമരഗം ചിത്രീകരിക്കണമായിരുന്നു.

ചെറിയൊരു സംസാരത്തിനു ശേഷം ഞങ്ങള്‍ ആലിംഗനം ചെയ്യുന്ന സീനായിരുന്നു അത്‌. റിഹേഴ്‌സലിന്റെ സമയത്ത്‌ അര്‍ജുന്‍ ഡയലോഗ്‌ പറഞ്ഞ്‌ ആലിംഗനം ചെയ്‌തു. മുന്‍കൂട്ടി പറയുകയോ ചോദിക്കാതെയോ ആണ്‌ അദ്ദേഹം അത്‌ ചെയ്‌തത്‌. എന്നെ ദൃഡമായി ശരീരത്തോടു ചേര്‍ത്തു പിടിച്ച്‌ ഇതുപോലെ ചെയ്യുന്നത്‌ നല്ലതല്ലേയെന്ന്‌ അദ്ദേഹം ഡയറക്‌ടറോട്‌ ചോദിച്ചു. ഞാന്‍ ഭയന്നു പോയി.


സിനിമയില്‍ കാര്യങ്ങല്‍ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിനോട്‌ പൂര്‍ണ്ണമായും യോജിക്കുന്ന വ്യക്തിയാണ്‌ ഞാന്‍. പക്ഷേ ഇക്കാര്യം തീര്‍ത്തും തെറ്റായി പോയെന്നു തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശം പ്രഫഷണലിസമായിരിക്കാം. എന്നാലും അദ്ദേഹം അങ്ങനെ പെരുമാറിയത്‌ ഞാന്‍ വെറുത്തു. എന്തു പറയണമെന്നറിയാതെ എനിക്കു ദേഷ്യം വന്നു. 

ക്യാമറ റോല്‍ ചെയ്‌ത്‌ഷൂട്ട്‌ ചെയ്യുന്നതിനു മുമ്പായി റിഹേഴ്‌സല്‍ ചെയ്യാറുണ്ട്‌. അഭിനേതാവിന്റെ ശരീരഭാഷ, അവതരണം ഇതൊക്കെ മനസിലാക്കുന്നതിന്‌ ഇത്‌ വളരെ സഹായകരമാണ്‌. അതൊരു മാതൃകാപരമായ നടപടിയാണ്‌. നിങ്ങള്‍ അഭിനയിക്കുന്നു, സംസാരിക്കുന്നു. ഒടുവില്‍ ആ രംഗത്തിനു വേണ്ടത്‌ കണ്ടെത്തുന്നു.

ഒരു അഭിനേതാവ്‌ എന്ന നിലയില്‍ ഞാന്‍ അഭിനയിക്കേണ്ടത്‌ എന്താണെന്ന്‌ ഞാന്‍ അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും ഇത്തരം രംഗങ്ങള്‍. ചിത്രത്തിന്റെ സംവിധായകനും എന്റെ അസ്വസ്ഥത മനസിലായി. റിഹേഴ്‌സലില്ലാതെ നേരെ ടേക്കിലേക്ക്‌ പോകാമെന്ന്‌ ഞാന്‍ ഡയറക്ഷന്‍ വിഭാഗത്തെ അറിയിച്ചു. എന്റെ മേക്കപ്പ്‌ ടീമിനോടും ഞാന്‍ ഇക്കാര്യം പങ്കു വച്ചു. 


ചുരുങ്ങിയത്‌ അമ്പതോളം പേരടങ്ങുന്ന ഷൂട്ടിങ്ങ്‌ സെററില്‍ വച്ചാണ്‌ ഇതു സംഭവിച്ചത്‌. എന്റെ ജോലി സ്ഥലത്താണ്‌ ഇതു സംഭവിച്ചത്‌. അദ്ദേഹത്തിന്റെ പ്രൊഫഷണലല്ലാത്ത സമീപനത്തോട്‌ സഹിഷ്‌ണുത വച്ചു പുലര്‍ത്തുന്നതിനേക്കാളും ഒഴിഞ്ഞു മാറാന്‍ ഞാന്‍ ആഗ്രഹിച്ചു. കരാര്‍ ഒപ്പിട്ടിരിക്കുന്നതിനാല്‍ ഏറ്റ ജോലി പൂര്‍ത്തിയാക്കണമായിരുന്നു.

ചിത്രീകരണത്തിനിടയില്‍ അദ്ദേഹം പറഞ്ഞ കുത്തുവാക്കുകള്‍ എന്റെ തൊഴില്‍ അന്തരീക്ഷത്തെ അസഹ്യമാക്കി. ഷൂട്ടിനു ശേഷം അദ്ദേഹത്തെ കാണാനുള്ള ക്ഷണങ്ങള്‍ എന്നെ നടുക്കി. 

സിനിമയുടെ ചിത്രീകരണത്തെ ബാധിക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ പ്രവൃത്തികളെ അവഗണിക്കാന്‍ ശ്രമിച്ചത്‌ ഞാനോര്‍ത്തു പോകുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ തെറ്റാണെന്നറിഞ്ഞിട്ടും അത്‌ അവസാനിപ്പിക്കാന്‍ തയ്യാറാകാതെ തുടരുന്നതില്‍ അമ്പരന്നിട്ടും ഞാന്‍ സൗഹൃദപരമായ അകലം പാലിച്ചു.'' ശ്രുതി പറഞ്ഞു.


2017ല്‍ റിലീസ്‌ ചെയ്‌ത ചിത്രത്തില്‍ പ്രസന്ന, ഭൈരവ്‌ എന്നിവരായിരുന്നു മറ്റു താരങ്ങള്‍. മലയാളത്തില്‍ പെരുച്ചാഴിക്കു ശേഷം അരുണ്‍ സംവിധാനം ചെയ്‌ത തമിഴ്‌ ചിത്രമായിരുന്നു നിബുണന്‍. സിനിമാകമ്പനി എന്ന ചിത്രത്തില്‍ നായിക ശ്രുതിയായിരുന്നു. ദുല്‍ഖര്‍ നായകനായസോളോയില്‍ ഒരു നായിക ശ്രുതിയായിരുന്നു. 










































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക