Image

ശബരിമല: പ്രതികള്‍ക്ക്‌ ജാമ്യം നല്‍കുന്നത്‌ അരാജകത്വം സൃഷ്ടിക്കുമെന്ന്‌ കോടതി; അഞ്ച്‌ പേരുടെ ജാമ്യാപേക്ഷ നിരസിച്ചു

Published on 04 November, 2018
  ശബരിമല: പ്രതികള്‍ക്ക്‌ ജാമ്യം നല്‍കുന്നത്‌ അരാജകത്വം സൃഷ്ടിക്കുമെന്ന്‌ കോടതി; അഞ്ച്‌ പേരുടെ ജാമ്യാപേക്ഷ നിരസിച്ചു
സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ പങ്കാളികളായ അഞ്ച്‌ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

 സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‌ എത്തിയ പൊലീസ്‌ ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ്‌ പത്തനംതിട്ട ജില്ലാ സെഷന്‍സ്‌ കോടതി തള്ളിയത്‌.

നിയമം കയ്യിലെടുത്ത്‌ അഴിഞ്ഞാടിയ പ്രതികള്‍ക്ക്‌ ജാമ്യം നല്‍കുന്നത്‌ രാജ്യത്ത്‌ അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി പറഞ്ഞു. കോടതി വിധി നടപ്പാക്കുന്നതിനെ എതിര്‍ത്ത്‌ അക്രമം നടത്തിയ പ്രതികള്‍ക്ക്‌ ജാമ്യം നല്‍കുന്നത്‌ തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.

 10 കെഎസ്‌ആര്‍ടിസി ബസുകളും 13 പൊലീസ്‌ വാഹനങ്ങളും അടിച്ച്‌ തകര്‍ത്തിരുന്നു. കൂടാതെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തതിന്‌ പൊലീസ്‌ സംഭവസ്ഥലത്തും നിന്നും അറസ്റ്റ്‌ ചെയ്‌ത ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളായ ഷൈലേഷ്‌, ആനന്ദ്‌, അശ്വിന്‍, അഭിലാഷ്‌, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ കോടതി തള്ളിയത്‌.

പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരാജയപ്പെടുത്തുന്നതിനാണ്‌ പ്രതികള്‍ ശ്രമിച്ചതെന്നും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ പത്തനംതിട്ട ജില്ല സെഷന്‍സ്‌ കോടതി ജഡ്‌ജി ജോണ്‍ കെ ഇല്ലിക്കാടന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക