Image

'കേദാര്‍നാഥ്‌' സിനിമ നിരോധിക്കണമെന്ന്‌ ബി.ജെ.പി

Published on 11 November, 2018
 'കേദാര്‍നാഥ്‌' സിനിമ  നിരോധിക്കണമെന്ന്‌ ബി.ജെ.പി


മുംബൈ: അഭിഷേക്‌ കപൂറിന്റെ ഏറ്റവും പുതിയ ചിത്രം 'കേദാര്‍നാഥ്‌'നെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്ത്‌. ചിത്രം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ലവ്‌ ജിഹാദ്‌ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചിത്രം നിരോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ബിജെപിയുടെ മീഡിയ റിലേഷന്‍സ്‌ വിഭാഗത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര അജയ്‌ ആണ്‌ ചിത്രം നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌.

സിനിമയുടെ പോസ്റ്ററിലെ ലൗ ഈസ്‌ പില്‍ഗ്രിമേജ്‌ എന്ന ടാഗ്‌ ലൈന്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതും കളിയാക്കുന്നതുമാണെന്നും അതിനാല്‍ ചിത്രം നിര്‍ബന്ധമായും നിരോധിക്കണമെന്നും അജേന്ദ്ര ജയ്‌ ആവശ്യപ്പട്ടു.

അജേന്ദ്ര സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക്‌ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതിയിട്ടുണ്ട്‌.

2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയാണ്‌ അഭിഷേക്‌ കപൂര്‍ സുഷാന്ത്‌ സിങ്‌ രജ്‌പുതിനെ നായകനാക്കി കേദാര്‍നാഥ്‌ തയ്യാറാക്കിരിക്കുന്നത്‌.

ഉത്തരാഖണ്ഡില്‍ തീര്‍ഥാടനത്തിന്‌ വന്ന ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാനും മുസ്‌ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും ചിത്രത്തില്‍ വേഷമിടുന്നു. ഇവര്‍ തമ്മിലുള്ള പ്രണയമാണ്‌ സിനിമ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക