Image

സുകുമാര കുറുപ്പിനെപ്പോലെ ഒളിവില്‍ കഴിയുന്നതാണ്‌ നല്ലതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു'; ഹരികുമാറിന്റെ സുഹൃത്ത്‌

Published on 14 November, 2018
സുകുമാര കുറുപ്പിനെപ്പോലെ ഒളിവില്‍ കഴിയുന്നതാണ്‌ നല്ലതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു'; ഹരികുമാറിന്റെ സുഹൃത്ത്‌
തിരുവനന്തപുരം: സനല്‍കുമാര്‍ കൊല്ലപ്പെട്ടതിന്‌ പിന്നാലെ രക്ഷപ്പെട്ട ഡി.വൈ.എസ്‌.പി ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞ ഒമ്പത്‌ ദിവസത്തില്‍ ഏഴ്‌ ദിവസവും കാറിനുള്ളിലായിരുന്നു കഴിച്ചുകൂട്ടിയതെന്ന്‌ സുഹൃത്ത്‌ ബിനുവിന്റെ മൊഴി.

''ഒരാഴ്‌ച കാറിനുള്ളില്‍ തന്നെയായിരുന്നു അദ്ദേഹം. സി.സി.ടി.വിയുള്ള ചെക്‌പോസ്റ്റുകളിലും മറ്റും മുഖം മറിച്ച്‌ ക്യാമറകളില്‍ പതിയാതിരിക്കാന്‍ ശ്രദ്ധിച്ചു.

മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കാമെന്ന ഉറപ്പിലായിരുന്നു ഹരികുമാര്‍ ഒളിവില്‍ പോയത്‌. എന്നാല്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന്‌ അറിയിക്കുകയായിരുന്നു.

പൊലീസ്‌ ഉദ്യോഗസ്ഥനായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നും കീഴടങ്ങുന്നതാണ്‌ നല്ലതെന്നും ഹൈക്കോടതിയിലെ അഭിഭാഷകനും അഭിപ്രായപ്പെട്ടു.

നെയ്യാറ്റിന്‍കര കോടതിയില്‍ കീഴടങ്ങാന്‍ അദ്ദേഹത്തിന്‌ ഭയമായിരുന്നു. പല കേസുകളില്‍ താന്‍ പിടികൂടിയ പ്രതികള്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമെന്ന്‌ അദ്ദേഹം ഭയന്നിരുന്നു.

അതിനേക്കാള്‍ നല്ലത്‌ സുകുമാര കുറുപ്പിനെപ്പോലെ എന്നന്നേക്കുമായി ഒളിവില്‍ കഴിയുന്നതാണ്‌ നല്ലതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു.ബിനുപറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക