Image

ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി

Published on 15 November, 2018
ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശം ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗം അലസി പിരിഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും ബിജെപിയും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെടുകയായിരുന്നു. ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കോടതി വിധി സ്‌റ്റേ ചെയ്യാത്തിടത്തോളം കാലം അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം പിരിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിശ്വാസമാണ് വലുത് മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സര്‍ക്കാരിന് എടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങള്‍ അവര്‍ ഉന്നയിച്ചതില്‍ മുന്‍വിധിയോടെയാണ് സമീപിച്ചത് എന്നാണ്. ഒരു മുന്‍വിധിയും സര്‍ക്കാരിന് ഇല്ല. കോടതി എന്താണോ പറഞ്ഞത്, അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. 91 ല്‍ ഹൈക്കോടതി വിധി വന്നപ്പോഴും നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. 91 ല്‍ ഹൈക്കോടതി വിധി വന്നപ്പോഴും നടപ്പാക്കുകയാണ് അതാത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചെയ്ത്. നാളെ സുപ്രീംകോടതി മറ്റൊന്ന് പറഞ്ഞാല്‍ അതാകും സര്‍ക്കാര്‍ നടപ്പാക്കുക. നിയമവാഴ്ച നടപ്പാക്കുന്നു എന്നേയുള്ളൂ. അല്ലാതെ വാശിയും ദുര്‍വാശിയുമൊന്നുമില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ശബരിമല കൂടുതല്‍ യശ്ശസോടെ ഉയര്‍ന്ന് വരുക എന്നതാണ് ലക്ഷ്യം. ഫലപ്രദമായ നടപടികള്‍ നല്ല രീതിയിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടരും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക