Image

സി എന്‍ എന്‍ റിപ്പോര്‍ട്ടറുടെ പ്രസ്സ് പാസ് റദ്ദാക്കിയ വൈറ്റ് ഹൗസ് തീരുമാനം കോടതി അസാധുവാക്കി

പി പി ചെറിയാന്‍ Published on 17 November, 2018
സി എന്‍ എന്‍ റിപ്പോര്‍ട്ടറുടെ പ്രസ്സ് പാസ് റദ്ദാക്കിയ വൈറ്റ് ഹൗസ് തീരുമാനം കോടതി അസാധുവാക്കി
വാഷിംഗ്ടണ്‍ ഡി സി: ഒക്ടോബര്‍ 29 ന് പ്രസിഡന്റ് ട്രംമ്പിന്റെ പത്ര സമ്മേളനത്തില്‍ സി എന്‍ എന്‍ റിപ്പോര്‍ട്ടര്‍ ജിം അക്കൊസ്റ്റയും ട്രംമ്പും തമ്മില്‍ ഉണ്ടായ വാഗ്വാദത്തെ തുടര്‍ന്ന് ജിമ്മിന്റെ വൈറ്റ് ഹൗസ് പ്രസ്സ് പാസ് റദ്ദാക്കിയ നടപടി യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി തിമൊത്തി ജെ കെല്ലി താല്‍ക്കാലികമായി അസാധുവാക്കി. നവംബര്‍ 16 വെള്ളിയാഴ്ചയായിരുന്നു കോടതിയുടെ ഉത്തരവ്.

പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ജിം അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് പാസ് റദ്ദാക്കിയത്.

കോടതി വിധിയെ തുടര്‍ന്ന് പ്രസ്സ് പാസ്സ് താല്‍ക്കാലികമായി അനുവദിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറാ സാന്റേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭാവിയില്‍ പത്രസമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പരുമാറ്റ ചട്ടങ്ങളും, ക്രമമായി നടത്തുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് സാറാ സാന്റേഴ്‌സ് പറഞ്ഞു.

സി എന്‍ എന്‍ റിപ്പോര്‍ട്ടറുടെ ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, അതേ സമയം വൈറ്റ് ഹൗസിന്റെ അധികാര പരിധിയില്‍ ഇടപടാന്‍ താല്‍പര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രസ്സ് പാസ് കാന്‍സല്‍ ചെയ്ത നടപടി അനിശ്ചിതമായി നീണ്ടുപോയാല്‍ അത് ജിമ്മിന്റെ ക്രെഡിന്‍ഷ്യലിനെ ബാധിക്കുമെന്ന് ജിമ്മിന് വേണ്ടി ഹാജരായ അറ്റോര്‍ണി വാദിച്ചു.

ട്രംമ്പിനെ അനുകൂലിക്കുന്ന ഫോക്‌സ് ന്യൂസ് ജിമ്മിന്റെ പ്രസ്സ് പാസ് തിരിച്ചു നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

കോടതിയുടെ ഉത്തരവിന് പതിനാല് ദിവസത്തേ ആയുസ്സുമാത്രമാണ് ഉള്ളത്. കോടതി വിധിയെ തുടര്‍ന്ന് ജിം വൈറ്റ് ഹൗസില്‍ വീണ്ടും സജീവമായി.
സി എന്‍ എന്‍ റിപ്പോര്‍ട്ടറുടെ പ്രസ്സ് പാസ് റദ്ദാക്കിയ വൈറ്റ് ഹൗസ് തീരുമാനം കോടതി അസാധുവാക്കി
സി എന്‍ എന്‍ റിപ്പോര്‍ട്ടറുടെ പ്രസ്സ് പാസ് റദ്ദാക്കിയ വൈറ്റ് ഹൗസ് തീരുമാനം കോടതി അസാധുവാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക