Image

കോഴിക്കോട്‌ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെയും മരുമകളേയും ആക്രമിച്ച പ്രതിയുടെ വീടിന്‌ ബോംബേറ്‌

Published on 20 November, 2018
കോഴിക്കോട്‌ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെയും മരുമകളേയും ആക്രമിച്ച  പ്രതിയുടെ വീടിന്‌ ബോംബേറ്‌

കോഴിക്കോട്‌ : സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനേയും മരുമകളേയും അക്രമിച്ച സംഭവത്തിന്‌ പിന്നാലെ അനിഷ്ട സംഭവങ്ങള്‍ വീണ്ടും.

കേസിലെ പ്രതിയുടെ വീടിന്‌ നേരെ കഴിഞ്ഞ ദിവസം ബോംബേറുണ്ടായതോടെ ഇവിടെ സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണ്‌. കേസലെ പ്രതിയും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനുമായ സുധീഷിന്റെ വീടിന്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌. കുറ്റിയാടിക്ക്‌ സമീപം നെട്ടൂരാണ്‌ ഇദ്ദേഹം താമസിക്കുന്നത്‌. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ്‌ സംഭവമുണ്ടായത്‌.

ഇതേ കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ ദിവസം
ആക്രമണുണ്ടായി. മറ്റൊരാളുടെ വീട്‌ തല്ലിതകര്‍ത്തെന്നും പരാതിയുണ്ട്‌.

ശനിയാഴ്‌ച രാവിലെ 11നാണ്‌ പി.മോഹനന്റെ മകന്‍ ജൂലിയസ്‌ നികിതാസ്‌, ഭാര്യ ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ഹര്‍ത്താലിന്റെ മറവില്‍ ആസൂത്രിതമായി ആക്രമിച്ചത്‌. ഇവരെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന്‌ ദമ്‌ബതികളെ നേരത്തെ കുറ്റിയാടി ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ഇവിടെ നിന്നും കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുന്നതിനിടെയാണ്‌ രണ്ടാമത്തെ ആക്രമണമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക