അമേരിക്കയില്‍ ജീവിക്കുന്ന നമ്മള്‍,
മലയാളികള്‍, എത്രയോ ഭാഗ്യവാന്മാരാണനെന്ന് ഞാന്‍ ചിലപ്പോള്‍
ചിന്തിക്കാറുണ്ട്. ഒരു ദുഷിച്ച രാജ്യത്തുനിന്ന് രക്ഷപെട്ട് ഭൂമിയിലെ
സ്വര്‍ക്ഷത്തില്‍ എത്തപ്പെട്ടവര്‍. നമ്മുടെ ഒരേയൊരു സങ്കടം നാട്ടില്‍
ജീവിക്കുന്ന വേണ്ടപ്പെട്ടവരെയോര്‍ത്താണ്. അവര്‍ക്ക് നമ്മുടെസന്തോഷത്തില്‍
പങ്കുചേരാന്‍ സാധിക്കുന്നില്ലല്ലോ. ഇവിടെയുള്ള ചിലര്‍ എന്നെ
രാജ്യദ്രോഹിയെന്നോ മതൃരാജ്യത്തോട് സ്‌നേഹമില്ലാത്തവനെന്നോ വിളിച്ചേക്കാം.
ജന്മനാട് നശിക്കുന്നതോര്‍ത്ത് വിഷമിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ
എഴുതാന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ "അവിടെ എന്തായാലും എനിക്കെന്താ?’
എന്നഭാവത്തില്‍ നിസംഗനായി കഴിഞ്ഞേനെ. ദൈവത്തിന്റെ നാടെന്ന്
പൊങ്ങച്ചംപറയുന്ന പരിഷകള്‍ ആ നാടിനെ നരകമാക്കിക്കൊണ്ടിരിക്കയാണ്. വര്‍ക്ഷീയ
കോമരങ്ങളും രാഷ്ട്രീയ കോമാളികളും അഴിഞ്ഞാടുമ്പോള്‍ സമാധാനപ്രേമികളായ
സാധാരണക്കാരന്‍ എന്തുചെയ്യാനാണെന്നറിയാതെ നശിച്ചനാട്ടില്‍ ജനിക്കാനിടയായ
സ്വന്തംവിധിയെ പഴിക്കനല്ലേസാധിക്കു.
ഇപ്പോള്‍ വിശ്വാസത്തിന്റെ പേരുപറഞ്ഞാണ് സമരവും നിത്യഹര്‍ത്താലുകളും.
കുലസ്ത്രീകളെന്ന് നമ്മള്‍ കരുതിയിരുന്നവര്‍ ഭ്രാന്തമായ അട്ടഹാസവുമായി
തെരുവില്‍ വിലസുന്നു. അവര്‍ക്കറിയല്ലല്ലോ ഇതെല്ലാം ഏതാനും
വോട്ടുകള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയക്കാരുടെ കളികളാണെന്ന്, അവര്‍
ഇരയാക്കപ്പെടുകയാണെന്ന്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ്
ഇലക്ഷന്‍ കഴിഞ്ഞാല്‍ വിശ്വാസത്തിന്റേയും ആചാരങ്ങളുടെയും പേരില്‍നടക്കുന്ന
കോലഹലങ്ങളെല്ലാം പഴങ്കഥകളാകും. യുവതികളെ മലകയറ്റാന്‍ ഇവര്‍തന്നെ
മുന്നിട്ടിറങ്ങും. ബിജെപിക്കും കോണ്‍ഗ്രസ്സിനും ഇന്‍ഡ്യന്‍ ജനതയോട്
ഉത്തരംപറയേണ്ടതുള്ളതുകൊണ്ട് അവര്‍ നേരത്തെ ചെയ്തതുപോലെ പ്‌ളേറ്റ്
തിരിച്ചുവെയ്ക്കും.
പ്രളയകാലത്ത് നമ്മള്‍കണ്ട് അഭിമാനിച്ചിരുന്ന മതസോഹാര്‍ദം വെള്ളത്തോടൊപ്പം
ഒലിച്ചുപോയി. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും അഭയാര്‍ത്ഥിക്യാമ്പില്‍
ഒന്നിച്ചിരുന്ന് ആഹാരംകഴിക്കുകയും ഒരേപായില്‍ കിടക്കുയും ചെയ്യുന്നതുകണ്ട്
ആധിപൂണ്ട ആറെസ്സസ്സുകാരും മതമൗലികവാദികളും വര്‍ഗയതക്ക് തീകൊളുത്താന്‍കണ്ട
സുവര്‍ണ്ണാവസരമായാണ് ശബരിമലയെ കണ്ടത്. ബിജെപിയുടെ അദ്ധ്യക്ഷന്‍ അത്
തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.
കോടതികള്‍ക്ക് വിധിപറഞ്ഞിട്ട് കയ്യംകെട്ടി ഇരുന്നാല്‍ മതിയല്ലോ. അവര്‍
എറിഞ്ഞുകൊടുത്ത എല്ലിന്‍കഷണത്തിന്മേലാണ് രാഷ്ടീയക്കാര്‍
കടിപിടികൂട്ടുന്നത്. അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് സാധാരണ ജനങ്ങളും.
ഒരുത്തിയെ അറസ്റ്റുചെയ്താല്‍ ഹര്‍ത്താല്‍. വേറൊരുത്തനെ ചോദ്യംചെയ്താല്‍
വഴിതടയല്‍. സ്കൂട്ടര്‍അപകത്തില്‍ മരിച്ച ഒരുപാവത്തിനുവേണ്ടി ഹര്‍ത്താല്‍.
ഇവരെല്ലാംകൂടി ഞാന്‍ ജനിച്ചുവീണ നാടിനെ നരകമാക്കുന്നതോര്‍ക്കുമ്പോള്‍
സങ്കടമുണ്ട്.
ജനാധിപത്യത്തിന്റെ ദൂഷ്യഫലങ്ങളാണ് ഇന്‍ഡ്യയിലും പ്രത്യേകിച്ച് കേരളത്തിലും
കണ്ടുകൊണ്ടിരിക്കുന്നത്. ഇന്‍ഡ്യ പാശ്ചാത്യരാജ്യങ്ങളിലെപോലുള്ള
ജനാധിപത്യത്തിന് പ്രാപ്തമായിട്ടില്ലന്ന് ബ്രിട്ടീഷ്
പ്രധാനമന്ത്രിയായിരുന്നു വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞിരുന്നു.
പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ള ജനങ്ങള്‍ രാജ്യസ്‌നേഹികളും രാജ്യത്തോടുള്ള
തങ്ങളുടെ കടമകളെപ്പറ്റി ബോധവാന്മാരുമാണ്. രാജ്യസ്‌നേഹമുള്ള എത്രപേരുണ്ട്
ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരില്‍? സ്വന്തംകാര്യ സന്ദാബാദ് എന്നതാണ് ഇവരുടെ
മുദ്രാവാക്യം.
റോഡുകള്‍ രാജ്യത്തിന്റെ സിരകളാണ്, ജീവരക്തം ഒഴുകുന്ന നാഡീനരമ്പുകള്‍. അതിനെ
തടയുന്നത് രാജ്യത്തിന്റെ കഴുത്തില്‍ കത്തിവെയ്ക്കുന്നതിനു തുല്യമാണ്. ഓരോ
ഹര്‍ത്താലും അനേകം കോടികളുടെ നഷ്ടമാണ് രാജ്യത്തിന് വരുത്തിവെയ്ക്കുക.
ഇതുകൂടാതെയാണ് വാഹനങ്ങളും പൊതുസ്ഥാപനങ്ങളും നാശിപ്പിക്കുന്നതുമൂലം
ഉണ്ടാകുന്ന നഷ്ടം. സ്വന്തം മൂക്കിന്‍തുമ്പത്തിനപ്പുറത്തേക്ക് നോക്കാന്‍
കഴിവില്ലാത്ത രാഷ്ട്രീയക്കാരുടെ കയ്യില്‍ രാജ്യത്തിന്റെ ഭാവി
ശോഭനമായിരിക്കില്ല.രാജ്യസ്‌നേഹമുള്ള അധ്വാനശിലരായ ചൈനീസ് ജനതയാണ് ആ
രാജ്യത്തിന്റെ സമ്പത്ത്. മടിയന്മാരും കള്ളന്മാരും സ്വാര്‍ത്ഥമതികളുമായ
ഇന്‍ഡ്യക്കാര്‍ രാജ്യത്തെ പിന്നോട്ടടിക്കും. നവകേരളം സൃഷ്ടിക്കാനുള്ള
മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങളെ ഇവന്മാരെല്ലാംകൂടി
ഇല്ലായ്മചെയ്യും. വര്‍ഗീയവിഷം തിന്ന് ഇവന്മാര്‍ വിശപ്പടക്കും.
ശബരിമലയില്‍ ഇക്കൊല്ലം തീര്‍ത്ഥാടകരടെവരവ് കുറവാണെന്നാണ്
പത്രറിപ്പോര്‍ട്ട്. മലയാളികളേക്കാള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള
ഭക്തരായിരുന്നു ഇത്രനാളും ശബരിമലയില്‍ വന്നുകൊണ്ടിരുന്നത്. അവര്‍ നല്‍കുന്ന
കാണിക്കയായിരുന്നു അവിടുത്തെ കോടികളുടെ വരവ്. മലയാളി പത്തുരൂപാ
കാണിക്കയിട്ടാല്‍ അന്യസംസ്ഥാനക്കാരന്‍ ആയിരമോ പതിനായിരമോ
കാണിക്കയിടുമായിരുന്നു. ആ നിധി ഇല്ലാതാക്കാനാണ് ബിജെപിയും കോണ്‍ഗ്രസ്സും
ശ്രമിക്കുന്നത്. ഏതാനും വോട്ടുകള്‍ക്കുവേണ്ടി. ഈയൊരു വസ്തുത വിശ്വാസികള്‍
മനസിലാക്കിയിരുന്നെങ്കില്‍ ഇവന്മാരുടെ പിന്നാലെ പോകുകയില്ലായിരുന്നു. 2019
ലെ പാര്‍ലമെന്റ് ഇലക്ഷന്‍ കഴിഞ്ഞാല്‍ വിശ്വാസികളെ സംരക്ഷിക്കാന്‍ ബിജെപിയും
കോണ്‍ഗ്രസ്സും ഉണ്ടായിരിക്കില്ലെന്ന് അവര്‍ മനസിലാക്കുന്നത് നല്ലത്.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com
ജീര്‍ണ്ണ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉറങ്ങുന്ന നായരാണ് കേരളത്തിലെ ജാതി സംരക്ഷകർ...!
ചരിത്രപരമായി നോക്കുകയാണെങ്കില്‍ ബ്രാഹ്മണ്യത്താല്‍ വിദഗ്ദമായി ഉപയോഗിക്കപ്പെട്ട സമുദായചരിത്രമാണ് നായന്മാരുടേത്. ബ്രാഹ്മണശാപവും ദൈവകോപവും ജാതിഭൃഷ്ടും പറഞ്ഞ് പേടിപ്പിച്ച് നായന്മാരെ വരുതിയില്‍ നിര്‍ത്താന്‍ ബ്രാഹ്മണ്യത്തിനു കഴിഞ്ഞു. അവര്‍ണര്‍ക്ക് മുന്നില്‍ അധികാരി ചമഞ്ഞ് ഞെളിഞ്ഞ് നിന്നിരുന്നെങ്കിലും നമ്പൂതിരിമാര്‍ക്ക് നായന്മാര്‍ അവര്‍ണരെ തല്ലിയൊതുക്കാനുള്ള ഗുണ്ടകളും ബീജദാനം നടത്താനുള്ള ഗര്‍ഭപാത്രങ്ങളും , (പ്രതി)ഫലം ഇഛിക്കാതെ കർമം ചെയ്യിയ്ക്കാനുള്ള വേലക്കാരും മാത്രമായിരുന്നു .
ഈ വിധേയത്തം ഇന്നും സൂക്ഷിയ്ക്കുന്നവരാണ് നായന്മാര്‍ക്കിടയിലെ ജാത്യഭിമാനികളില്‍ ഭൂരിപക്ഷവും. കാരണം നമ്പൂതിരിയ്ക്കു മുന്നില്‍ അവനവനെ നികൃഷ്ടനായി കണക്കാക്കിയാല്‍ മാത്രമേ നായര്‍ക്ക് അവര്‍ണരെ നികൃഷ്ടരായി കണ്ട് ജാത്യഭിമാനപുളകിതനാകാന്‍ കഴിയുകയുള്ളൂ. ബ്രാഹ്മണഹൈന്ദവതയെ രാഷ്ട്രീവത്കരിച്ച് വര്‍ഗീയത വിതയ്ക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രചാരണത്തില്‍ വാലും പൊക്കി മുന്നില്‍ നില്‍ക്കുന്നതും നായര്‍ സമുദായക്കാരാണ് എന്നത് ഈ വിധേയത്തത്തിന്റെ ബാക്കിപത്രമാണ്.
നായരാവാൻ വെമ്പുന്ന ഈഴവനും പുലയനുമൊക്കെ ഇതിന്റെ അനുബന്ധചിത്രങ്ങൾ ആണ്. ‘തിരുമേനി’മാരോടും ‘തമ്പ്രാന്‍’മാരോടുമുള്ള അന്ധമായ ഭക്തിയും വിധേയത്തവും സൂക്ഷിയ്ക്കുന്ന അവര്‍ണര്‍ നമ്മുടെ സമൂഹത്തില്‍ കുറവല്ല. സവർണതയെ മഹത്വവൽക്കരിയ്ക്കുന്ന സാഹിത്യവും സിനിമയും , മാധ്യമങ്ങളിലൂടെയും കലാരൂപങ്ങളിലൂടെയും സവർണതയാണ് മലയാളിത്തം എന്ന് ചിത്രീകരിയ്ക്കുന്നതും ഒക്കെ ഈ ഒരു ‘സവർണനാവാനുള്ള വെമ്പലി’നു കാരണങ്ങളാണ് . ഇതിനൊക്കെ ‘കുടപിടിയ്ക്കാനായി’ ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയും. വിധേയത്തബോധത്തിന്റെ അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് മനുഷ്യര്‍ മാനസികസ്വാതന്ത്ര്യം നേടേണ്ടതുണ്ട്.
fb post- copy by andrew
വിശ്വാസികളായ പലസ്തീൻ ജനതയെ കൊന്നൊടുക്കുന്നത്?
എല്ലാം മത/ദൈവ "വിശ്വാസികൾ" വിശ്വാസികൾക്കെതിരെത്തന്നെ നടത്തിയ കൊടും പാതകങ്ങൾ. അപ്പോൾ ആരാണ് വിശ്വാസികളുടെ ശത്രുക്കൾ? ഇനിയെങ്കിലും യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയുക.....