Image

ചോര്‍ന്നൊലിയ്ക്കുന്ന കൂര (ജയ് പിള്ള)

Published on 24 November, 2018
ചോര്‍ന്നൊലിയ്ക്കുന്ന കൂര (ജയ് പിള്ള)
ആമുഖമില്ലാതെ കുറഞ്ഞവരികളില്‍ കാര്യത്തിലേയ്ക്ക് കടക്കാം.രാജ്യമെങ്ങും ഇരുളിന്റെ തിരശ്ശീല വീഴുകയാണ്.ജനങ്ങള്‍ ഇന്ന് ജീവിയ്ക്കുന്നത് ചോര്‍ന്നൊലിയ്ക്കുന്ന ഒരു കൂരയ്ക്ക് കീഴിലാണ്.കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളില്‍ മാറി മാറി വന്നു ഇന്ത്യഭരിച്ച കുടപിടുത്തക്കാര്‍ അവര്‍ മേല്‍ക്കൂരയും മോന്തായവും വരെ മാറ്റി നോക്കി.പണിതും നോക്കി.തച്ചന്മാര്‍ മാറി മാറി പണിതിട്ടും, തച്ചന്റെ പണി മാറ്റി പണിതിട്ടും ചോര്‍ച്ച മാറാത്ത രാജ്യമാണ് ഭാരതം.

സിരകളില്‍ ഓടുന്നത് ചോരയാണെന്നും അതിന്റെ നിറം ചുവപ്പാണെന്നും മനുഷ്യവര്‍ഗ്ഗം സ്ത്രീയിലും പുരുഷനിലും ഒതുങ്ങുന്ന മതമാണെന്നും അറിയാത്ത രാഷ്ട്ര പുനഃനിര്‍മ്മാതാക്കള്‍ ആയ രാഷ്ട്രീയക്കാര്‍.കേവലം ഒരു ദശാബ്ദത്തിനു വേണ്ടി മാത്രമായി സ്വതന്ത്ര ഇന്ത്യയില്‍ തുടങ്ങിവച്ച ജാതി സംവരണങ്ങള്‍,വിവിധ മതങ്ങള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍.നാം ജനങ്ങള്‍ ആരെയാണ് ഭയക്കേണ്ടുന്നത്?ഏതു നിയമനാണ് ആണ് പിന്തുടരേണ്ടത്?

ഒരു സാധാരണ പൗരന്‍ അന്നന്ന് പണിയെടുത്തു കുടുംബം പുലര്‍ത്താന്‍ പണിപ്പെടുന്ന രാജ്യത്തു ഏതു നിയമവും,രാഷ്ട്രീയവും,സദാചാരവും ആണ് പാലിയ്ക്കപ്പെടേണ്ടത് എന്ന നഗ്‌ന സത്യം ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ? ഇതൊരു ചോദ്യം മാത്രമല്ല ചോദ്യാവലിയിലേക്കുള്ള ചൂണ്ടു പലക മാത്രമാണ്.

ഞാനിതു എഴുതുമ്പോള്‍ ഇരിക്കുന്നത് സോഷ്യലിസത്തിലും,വ്യക്തി സ്വാതന്ത്രത്തിലും,മാനുഷിക പരിഗണനയിലും ചുക്കാന്‍ പിടിയ്ക്കുന്ന രാജ്യത്തില്‍ നിന്നാണ്. അത് കൊണ്ട് തന്നെ ദൈനം ദിന നിയമങ്ങളില്‍,പ്രക്രിയകളില്‍ ഒതുങ്ങി ഇഴുകി ചേരുന്ന ഇന്ത്യന്‍ ജനതയെ കാണുമ്പോള്‍ ജനാധിപത്യ ഇന്ത്യയുടെ ദയനീയതയും,പരാജയവും അടുത്തറിയുന്നു. എന്നിരിയ്ക്കിലും ഒരു ഭാരതീയന്‍,കേവലം ഒരു മലയാളി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണ വ്യവസ്ഥ പാലിയ്ക്കപ്പെടുവാനും,അനുഭവിക്കുന്നു എന്ന് സ്വയം അവകാശപെടുവാനും നമുക്ക് കഴിയുന്നുണ്ടോ?! ഇല്ല എന്ന് മാത്രമല്ല വര്‍ധിച്ചുവരുന്ന മലയാളി പ്രീണനത്തില്‍,സ്വദേശി വികാരത്തിയില്‍ കുത്തിവയ്ക്കപ്പെട്ട ഒരു മേധാവിത്വ വര്‍ഗ്ഗം ഇവിടെ വളര്‍ന്നു പന്തലിച്ചിരിക്കുന്നു.കനേഡിയന്‍ മലയാളി നേതാക്കളുടെ കാര്യത്തില്‍ അത് പേരെടുക്കാന്‍,പണം പിരിയ്ക്കാന്‍ ആയി മാത്രം ഒതുങ്ങുന്ന കൂട്ടായ്മകളില്‍ ആനന്ദം കണ്ടെത്തുന്ന മലയാളികള്‍ ഇന്ന് "ഗൂഗിള്‍ ഡോക്കിലും"വാട്‌സാപ്പിലും." ,"ഫണ്ട് റൈസിംഗിലും",മറ്റു സോഷ്യല്‍ മീഡിയയിലും ഒതുങ്ങി ബാങ്ക് വായ്പ തിരിച്ചടയ്ക്കലിലും ,നാട്ടിലേയ്ക്ക് യാത്രാ ടിക്കറ്റ് തരപ്പെടുത്തുന്ന തിരക്കില്‍ ആണ്.(അധികം എഴുതി ശത്രുവിനെ കൂട്ടുന്നില്ല ചാവുമ്പോള്‍ ആള്‍ കൂടണ്ടേ ചങ്ങാതീ ...).

ഇന്ന് ശബരിമല എങ്കില്‍ ഇന്നലെ ഫ്രാങ്കോയെ മുളപ്പിച്ചു.നാളെ ഏതു ആടിന്റെ ബലിപ്പെരുന്നാള്‍ എന്ന് നിശ്ചയം ഇല്ലാത്ത മലയാളിയുടെ രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ വിഷം കുത്തിവയ്ക്കുന്നത് ആരാണ്.ചുരുക്കം ചില്ല അക്ഷരങ്ങളില്‍ തീരുന്ന ഉത്തരമാണ് എങ്കില്‍ കൂടി ചോദിയ്ക്കുന്നു .ആരാണ് യഥാര്‍ത്ഥ വര്ഗ്ഗീയ വാദി ഹിന്ദുവോ?മുസ്ലീമോ? അതോ ക്രിസ്ത്യാനോ? അറിയുവാന്‍ നിങ്ങള്‍ സ്വയം ഉണരേണ്ടി ഇരിയ്ക്കുന്നു.

ഓരോ പ്രശ്‌നങ്ങളിലും ജാതിയും,മതവും,പേരും നോക്കി നിയമം നടപ്പിലാക്കുന്ന ഭരണാധികാരികള്‍ ആണ് യഥാര്‍ത്ഥ വര്‍ഗീയ വാദികള്‍.അയ്യപ്പനും ,ഷെയ്ക്കും,പുണ്യാളനും ഒക്കെ മത മേധാവിത്വത്തിന്റെ സൃഷ്ടികള്‍ മാത്രമാണെന്നും സംരക്ഷിയ്ക്ക പെടേണ്ടുന്നത് മാനുഷിക ജന്മങ്ങളെ,അവരുടെ മൂല്യങ്ങളെ,നമ്മുടെ സംസ്കാരത്തെ മാത്രമാണെന്നും ഓര്‍മ്മപ്പെടുത്തുന്നു. കതകിനു പിന്നിലെ,ഇരുട്ടിന്റെ മറവില്‍,ഒഴിവു സമയങ്ങളിലെ പുരുഷന്റെ കളിപ്പാട്ടവും,ഭോഗാവസ്തുവുമല്ല സ്ത്രീ എന്നും ജനം തുറന്നു മനസ്സിലാകുക അല്ല സമ്മതിയ്ക്കുക ആണ് വേണ്ടത്.

ശബരിമലയും,മുസ്‌ലിം,െ്രെക്കസ്തവ ദേവാലയങ്ങളിലും മാനുഷര്‍ക്കായി തുറന്നു കൊടുക്കട്ടെ,ലിംഗ ഭേദ്ദം ഇല്ലാതെ,സമയ,ദിവസ വ്യത്യാസമില്ലാതെ. കാക്കി ഉടുപ്പിലും,കാവിയിലും ഖദറിലും മുക്കി നടത്തുന്ന രാഷ്ട്രീയ വ്യഭിചാരം നമ്മുടെ രാജ്യത്തിന്റെ ചോര്‍ന്നൊലിയ്ക്കുന്ന കൂരയ്ക്ക് കീഴില്‍ ഇനിയും വേണമോ? ഇത് ചിന്തിയ്‌ക്കേണ്ടതും,പ്രവര്‍ത്തിയ്‌ക്കേണ്ടതും സമ്പൂര്‍ണ്ണ സാക്ഷര കേരളത്തിലെ ബഹുഭൂരിപക്ഷം ഉള്ള നിരക്ഷരന്‍ ആണ്.അടിയവരയിടുന്നു കേരളവും,ഭാരതവും ഇന്ന് ചോര്‍ന്നൊലിയ്ക്കുന്ന കൂരയ്ക്ക് കീഴില്‍ മാത്രമാണ്.അത് മാറ്റി മേയേണ്ടത്,മോന്തയ്യവും,ജാതി മത കഴുക്കോലുകള്‍ മാറ്റി സ്ഥാപിയ്‌ക്കേണ്ടതും,വിദ്യാസമ്പന്നര്‍ ആയ ചെറുപ്പക്കാരിലൂടെ മാത്രമാണ്.മതേതര ഇന്ത്യയില്‍ നിന്നും മത മേധാവിത്വ ഇന്ത്യയിലേക്കുള്ള വളര്‍ച്ചയെ കുറിച്ച് ഓരോ പൗരനും ബോധവാന്‍ ആകേണ്ടുന്ന സമയം അതിക്രമിച്ചിരിയ്ക്കുന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക