Image

ഇംഗ്ലണ്ടിലെ രണ്ടു മലയാളി നഴ്‌സുമാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ബംഗ്ലൂരില്‍ വിരിഞ്ഞത് ചരിത്രമെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി

ടോം ജോസ് തടിയംപാട് Published on 02 December, 2018
ഇംഗ്ലണ്ടിലെ രണ്ടു മലയാളി നഴ്‌സുമാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ബംഗ്ലൂരില്‍ വിരിഞ്ഞത് ചരിത്രമെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി

ഇംഗ്ലണ്ടിലെ ആരോഗ്യ രംഗത്തു ഉണ്ടായ നേട്ടങ്ങള്‍ തന്റെ ജന്മനാട്ടിലെ ആളുകള്‍ക്കും ഉപകരിക്കണമെന്നു ലണ്ടന്‍ നോര്‍ത്ത് മിഡിലെക്സ് യുണിവെഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന ജാസ്മിന്‍ മാത്യുവും ലണ്ടന്‍ സൈന്റ് തോമസ് ഹോസ്പിറ്റലില്‍ വാര്‍ഡ് മാനേജരായി ജോലി ചെയ്യുന്ന റീഗന്‍ പുതുശേരിയും തീരുമാനിച്ചപ്പോള്‍, ബ്രിട്ടനിലെ നഴ്സിംഗ് കൌണ്‍സിലിന്റെയും ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിന്റെയും ഇന്ത്യന്‍ ആര്‍മിയുടെയും കര്‍ണ്ണടക സര്‍ക്കാരിന്റെയും നിര്‍ലോഭമായ സഹകരണമാണ് അവര്‍ക്ക് ലഭിച്ചത് .

ആയിരത്തി നാനൂറില്‍ അധികം നഴ്സുമാരെ ചേര്‍ത്ത് ഒരു അന്തര്‍ദേശിയ കോണ്‍ഫറന്‍സാണ് ഇവര്‍ ബംഗ്ലൂര്‍ ബി എസ് ജിര്‍ജ് ഹാളില്‍ സംഘടിപ്പിച്ചത്.
റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് കൌണ്‍സില്‍ ചീഫ് ജാനിസ് സ്മിത്ത്, ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സില്‍ പ്രസിഡണ്ട് ദീലിപ് കുമാര്‍, ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും രണ്ടു മേജര്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ നഴ്സിംഗ് മേഘലയിലെ ഒട്ടേറെ പ്രമുഖകര്‍ പരിപാടിയില്‍ പങ്കെടുത്തു .

സമ്മേളനം ഉത്ഘാടനം ചെയ്ത കര്‍ണ്ണാടക എഡ്യൂക്കേഷന്‍ മന്ത്രി ബംഗ്ലൂരില്‍ വിരിഞ്ഞത് ഇന്ത്യന്‍ നഴ്സിംഗ് ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണെന്ന് പറഞ്ഞു ഇന്ത്യയുടെ നഴ്സിംഗ് ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആണ് ഇത്രയും വിദേശത്തെയുംസ്വദേശത്തെയും നഴ്സസ്മാരെ ചേര്‍ത്ത് ബൃഹത്തായ ഒരു കോണ്‍ഫറന്‍സ്. ഇതിന്റെ പുറകില്‍ പ്രയത്‌നിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു

അമേരിക്ക ഉള്‍പ്പെടെ പത്തു രാജിങ്ങളില്‍ നിന്നുള്ള നേഴ്സ്മാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു .

ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ സ്വന്തം രാജ്യത്തിന് വേണ്ടി എന്തെങ്കിലും തിരിച്ചുനല്‍കണം എന്ന് ചിന്തിച്ചപ്പോഴാണ് ഞങ്ങളുടെ ഉള്ളില്‍ ഇങ്ങനെ ഒരു ആശയം ഉടലെടുത്തതെന്നു റീഗന്‍ പുതുശേരി പറഞ്ഞു .

ഇംഗ്ലണ്ടില്‍ ഉപയോഗിക്കുന്ന ന്യൂസ് സ്‌കോര്‍ (നാഷണല്‍ ഏര്‍ലി വാണിംഗ് സ്‌കോര്‍) എന്ന ടൂള്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയില്‍ എങ്ങനെ പ്രയോജന പെടുത്താം എന്ന് വിചിന്തനം ചെയ്തപ്പോഴാണു ഇത്തരം ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ ഉള്ള ആശയം ഉരുവായത് . ലോകത്തു എല്ലായിടത്തും ഉപയോഗിക്കുന്ന വൈറ്റല്‍ സൈന്‍സ് മോണിറ്ററിങ് തന്നെ ഉപയോഗിച്ച്കൊണ്ട് പുതുതായ ഒരു സമീപനത്തിലൂടെ ഒരു സ്‌കോറിങ് ടെക്ക്നിക്ക് ഉപയോഗപ്പെടുത്തിയാണ് ഏര്‍ലി വാണിംഗ് സ്‌കോറിങ് (Early warning score) രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ന്യൂസ് സ്‌കോര്‍ 2012 ഇംഗ്ലണ്ടില്‍ ആരംഭിക്കുകയും പിന്നീട് ഓസ്ട്രേലിയ, അമേരിക്ക പോലെ യുള്ള മറ്റു പല രാജ്യങ്ങളും അതിനെ സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഒരു രോഗിയുടെ ശരീര ശാസ്ത്ര പരമായ മാറ്റമാണ് ന്യൂസ് സ്‌കോര്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്നത് . രോഗാവസ്ഥ അപകടകരമായ നിലയിലേക്ക് വളരുന്നതിന് മുന്‍പ് തന്നെ കണ്ടു പിടിക്കുവാനും എത്രയും പെട്ടെന്ന് വിദഗ്ദ്ധ സഹായം ആവശ്യപെടുവാനും വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്സസ് നു ഇത് ഉപകരിക്കും .

ഇന്ത്യയിലെ പഞ്ചനക്ഷത്ര ആശുപത്രികള്‍ ഒഴികെയുള്ള ഒട്ടു മിക്ക ആശുപത്രികളിലും രോഗി, നേഴ്സ്, ഡോക്ടര്‍ അനുപാതം വളരെ പരിമിതം ആണ്. അതുകൊണ്ടു തന്നെ പലപ്പോഴും അടിയന്തിര ചികിത്സ കിട്ടാതെ രോഗികള്‍ മരണമടയാറുണ്ട്.

മിക്കവാറും ഈ രോഗികള്‍ എല്ലാം തന്നെ രോഗലക്ഷണങ്ങള്‍ വളരെ മുന്‍പ് തന്നെ പ്രകടിപ്പിക്കുകയും എന്നാല്‍ അത് കൃതൃസമയത്തു കണ്ടെത്താതെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യാറുണ്ട്.

നിലവില്‍ ഇന്ത്യയിലെ ആശുപത്രികളില്‍ രോഗികളുടെ വൈറ്റല്‍ സൈന്‍സ് നിരീക്ഷിക്കുന്നുതിലൂടെ അവ ഫലപ്രദമായ രീതിയില്‍ രോഗിയുടെ രോഗാവസ്ഥ മൂര്‍ധന്യ അവസ്ഥയില്‍ ആവുന്നതിനു മുന്‍പ് തിരിച്ചറിയുന്നതിനായി മുഴുവനായും ഉപയോഗപെടുത്താറില്ല . ഈ ആശയം ഇന്ത്യയെ പോലെ ഒരു രാജ്യത്തു പരിചയപ്പെടുത്തി കൊടുക്കുന്നതിനു വേണ്ടി ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുവാന്‍ ഞങള്‍ തീരുമാനിച്ചു. അതിനായി RCN ഇംഗ്ലണ്ട് നെ സമീപിച്ചപ്പോള്‍ RCN (Royal College of Nursing , England ) അവര്‍ എല്ലാവിധ സഹായവും ഞങ്ങള്‍ക്കു വാഗ്ദാനം നല്‍കി. RCN chief എക്സിക്യൂട്ടീവ് ഈ കോണ്‍ഫെറന്‍സില്‍ നേരിട്ട് വരികയും ചെയ്തുവെന്നു ജാസ്മിന്‍ പറഞ്ഞു.

ഞങ്ങളുടെ രണ്ടു വര്‍ഷത്തെ കഠിന പരിശ്രമം ആണ് ഈ വിജയത്തിനു പിന്നില്‍ . ഈ പ്രവര്‍ത്തനത്തെ ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സില്‍ പ്രസിഡന്റ് Mr Dileep Kumar , കര്‍ണാടക നഴ്സിംഗ് കൌണ്‍സില്‍ പ്രസിഡന്റ് Shrikant Phulari എന്നിവര്‍ അനുമോദിച്ചു .

ഇന്ത്യയിലെ 10 സ്റ്റേറ്റ്സിനെ പ്രതിധിനിധീകരിച്ചു ആളുകള്‍ വന്നിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും Maj. Gen. Elizabeth John , former ADGMNS എന്നിവര്‍ പങ്കെടുത്തു.

കോണ്‍ഫെറന്‍സിനു ശേഷം ന്യൂസ് ചാര്‍ട്ട് പൈലറ്റ് സ്റ്റഡി ചെയ്യുവാനായി നിരവധി ഇന്ത്യന്‍ ഹോസ്പിറ്റലുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യയിലെ നഴ്സസിനും മെഡിക്കല്‍ ടീംനും ട്രെയിനിങ് നല്‍കുക എന്ന വളരെ വലിയ ഒരു വെല്ലുവിളിയാണ് ആണ് ഇപ്പോള്‍ ഞങളുടെ മുന്‍പില്‍ ഉള്ളത്. അതിനായ് വീണ്ടും RCN ന്റെയും റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ന്റെയും സഹായം നേടാനുള്ള ശ്രമം ആണ് അടുത്തതെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു .

വിദേശത്തുനിന്നും പങ്കെടുത്ത ഓരോ നഴ്സും സ്വന്തം പണവും സമയവും ചെലവഴിച്ചാണ് വന്നതും പ്രപബന്ധങ്ങള്‍ അവതരിപ്പിച്ചതും. വിദേശ രാജ്യങ്ങളില്‍ ഉണ്ടായ നഴ്സിംഗ് പുരോഗതി ഇന്ത്യയിലെ സഹപ്രവര്ത്തകരുമായിപങ്കുവയ്ക്കുക എന്ന ഒരു ഉദ്ദേശവും ഉണ്ടായിരുന്നു ഇതിനു പിന്നില്‍.

ജാസ്മിനെയും റീഗന്‍ പുതുശേരിയെയും കൂടാതെ  Thippeswamy (London) Bilahalli, Prashanth,              (Houston , USA) , Lydia Sharon (Ireland) രാജീവ്‌  മെട്രി , എന്നിവരും ഈ വിജയഗാഥയുടെ പുറകില്‍ പ്രവര്‍ത്തിച്ചു 
ഇംഗ്ലണ്ടിലെ രണ്ടു മലയാളി നഴ്‌സുമാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ബംഗ്ലൂരില്‍ വിരിഞ്ഞത് ചരിത്രമെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക