Image

ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം തെരുവിലായ തമിഴ്‌നാടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചു.

Published on 17 December, 2018
ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം തെരുവിലായ തമിഴ്‌നാടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചു.
ദമ്മാം: ജോലി ചെയ്തിരുന്ന സ്ഥലത്തെ പ്രയാസങ്ങള്‍ കാരണം വീടുപേക്ഷിച്ചു തെരുവില്‍ കഴിയേണ്ടി വന്ന തമിഴ്‌നാട് സ്വദേശിയെ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.

തമിഴ്‌നാട് മധുരൈ മറവമംഗലം സ്വദേശിയായ അളഗപ്പന്‍ ജയരാമന്‍ എന്ന പ്രവാസിയാണ് നവയുഗത്തിന്റെ സഹായത്തോടെ ദുരിതക്കയങ്ങള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്.

ഒന്നര വര്‍ഷം മുന്‍പാണ് ജയരാമന്‍ ദമ്മാമിലെ ഒരു സൗദിയുടെ വീട്ടില്‍ െ്രെഡവറായി ജോലിയ്ക്ക് എത്തിയത്. ജോലിസ്ഥലത്ത് ആദ്യമൊന്നും യാതൊരു കുഴപ്പവും ഇല്ലായിരുന്നു. എന്നാല്‍ ക്രമേണ െ്രെഡവര്‍ ജോലിയ്ക്ക് പുറമെ വീടിന്റെ പരിസരം തൂത്ത് കഴുകി വൃത്തിയാക്കുക, തോട്ടത്തിലെ  ചെടികള്‍ നനയ്ക്കുക മുതലായ പുറം പണികളും ചെയ്യിയ്ക്കാന്‍ തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആ വീടിലെ ജോലിയ്ക്ക് പുറമെ, അയല്‍പക്കത്തുള്ള സ്‌പോണ്‍സറുടെ സഹോദരിമാരുടെ രണ്ടു വീട്ടിലെ പുറംജോലികളും ജയറാമിനെകൊണ്ട് ചെയ്യിയ്ക്കാന്‍ തുടങ്ങി. സ്‌പോണ്‍സറുടെ വീട്ടിലെ പണിയ്ക്ക് പുറമെ, സഹോദരിയുടെ വീട്ടിലെ െ്രെഡവര്‍ ജോലിയും ചെയ്യേണ്ടി വന്നതോടെ, ജയരാമന് ഭക്ഷണം കഴിയ്ക്കാനോ, വേണ്ടത്ര ഉറങ്ങാനോ സമയം കിട്ടാതെയായി. ഭക്ഷണവും, വിശ്രമവുമില്ലാതെ ജയറാമിന്റെ ആരോഗ്യം മോശമാകാന്‍ തുടങ്ങി. ഒരേ സമയം ഒന്നിലധികം വീടുകളില്‍ ജോലി ചെയ്യുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് സ്‌പോണ്‍സറോട് പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ജയരാമന്റെ ജീവിതം ദുരിതമയമായി മാറി.

സഹികെട്ട അയാള്‍ ഒരു ദിവസം ആ വീട് വിട്ടിറങ്ങി അടുത്തുള്ള പള്ളിയില്‍ അഭയം തേടി. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ ഒരു മലയാളി, അവിടെ ക്ഷീണിച്ചു കിടന്നുറങ്ങുകയായിരുന്ന ജയരാമന്റെ അവസ്ഥ മനസ്സിലാക്കി,നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബു കുമാറിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഷിബുകുമാര്‍ സ്ഥലത്തെത്തി ജയകുമാറിനോട് സംസാരിച്ചു വിവരങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ജയകുമാറിന് താത്ക്കാലികഅഭയം നല്‍കി.

നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ ജയകുമാര്‍ ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. കേസ് പരിഗണിച്ച ആദ്യത്തെ സിറ്റിങ്ങില്‍ സ്‌പോണ്‍സര്‍ ഹാജരായില്ല. തുടര്‍ന്ന് സൗദി അധികാരികള്‍ വഴി സ്‌പോണ്‍സറെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ പിന്നീട് കേസ് വിളിച്ചപ്പോള്‍, അയാള്‍ ഹാജരായി. വാദങ്ങള്‍ക്ക് ഒടുവില്‍ സത്യം മനസ്സിലാക്കിയ കോടതി, ജയരാമന് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സ്‌പോണ്‍സറോട് ഉത്തരവിട്ടു.

എന്നാല്‍ കോടതിവിധി വന്നിട്ടും,സ്‌പോണ്‍സര്‍ എക്‌സിറ്റ് നല്‍കാതെ നീട്ടികൊണ്ടു പോയി. തുടര്‍ന്ന് ഷാജി മതിലകവും, ഷിബുകുമാറും സ്‌പോണ്‍സറെ നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തി. അവരുടെ സമ്മര്‍ദ്ദഫലമായി സ്‌പോണ്‍സര്‍ പിറ്റേന്ന് തന്നെ ഫൈനല്‍ എക്‌സിറ്റും, കുടിശ്ശികയുണ്ടായിരുന്ന ശമ്പളവും ജയരാമന് നല്‍കി.

ഷിബുകുമാറിന്റെ സുഹൃത്തായ തമിഴ്‌നാട് സ്വദേശി സായിഅരുണ്‍ വാസന്‍, ജയരാമന് വിമാനടിക്കറ്റ് നല്‍കി.  എല്ലാവര്‍ക്കും നന്ദി പറഞ്ഞു ജയരാമന്‍ നാട്ടിലേയ്ക്ക് മടങ്ങി.

 

ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം തെരുവിലായ തമിഴ്‌നാടുകാരനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക