Image

3 ജി സേവനം പരാജയമെന്നു കപില്‍ സിബല്‍

Published on 10 April, 2012
3 ജി സേവനം പരാജയമെന്നു കപില്‍ സിബല്‍
കോല്‍ക്കത്ത: രാജ്യത്ത് 3 ജി മൊബൈല്‍ സേവനം പരാജയപ്പെട്ടുവെന്ന് കേന്ദ്ര വാര്‍ത്താവിനിമയ, ഐടി മന്ത്രി കപില്‍ സിബല്‍. 3 ജി ബാന്‍ഡ്‌വിഡ്ത്ത് ലഭിക്കാനായി ടെലികോം കമ്പനികള്‍ കോടികള്‍ മുടക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടത്ര പണമില്ലാതെ പ്രയാസപ്പെടുന്ന സ്ഥിതിയാണെന്ന് എയര്‍ടെല്ലിന്റെ 4 ജി എല്‍ടിഇ സര്‍വീസ് ഉത്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 

രണ്ടുവര്‍ഷം മുമ്പാണ് മുന്നാംതലമുറ അല്ലെങ്കില്‍ 3 ജി സര്‍വീസ് ആരംഭിച്ചത്. ഇതുവരെ ഒരുകോടി ഉപയോക്താക്കളെയാണ് 3 ജിക്ക് ലഭിച്ചത്. എന്നാല്‍ ഇന്ത്യയിലെ മൊത്തം മൊബൈല്‍ഫോണ്‍ ഉപയോക്താക്കള്‍ 90 കോടിയാണ്. 3 ജി സര്‍വീസിനെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

മേയില്‍ പുതിയ ടെലികോം നയവും ഐടി, ഇലക്‌ട്രോണിക്‌സ് നയങ്ങള്‍ ഈ മാസവും പ്രഖ്യാപിച്ചേക്കും. എയര്‍ടെല്‍ ആവിഷ്‌കരിച്ചിരിക്കുന്ന 4 ജി അടിസ്ഥാനപരമായി ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് ആക്‌സസിലുള്ളതാണ്. യഥാര്‍ഥ 4 ജി ലഭിക്കണമെങ്കില്‍ ബാന്‍ഡ്‌വിഡ്ത്ത് 700 മെഗാഹെട്‌സില്‍ വരണം. ഈ സാമ്പത്തികവര്‍ഷത്തോടെ ഇതു ലഭിക്കുമെന്നാണു കരുതുന്നതെന്നു മന്ത്രി അറിയിച്ചു. സൈബര്‍ ആക്രമണങ്ങളെ തടയാന്‍ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക