Image

പ്രശസ്‌ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

Published on 14 January, 2019
 പ്രശസ്‌ത   സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു
പ്രശസ്‌ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കരള്‍മാറ്റ ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ ചികിത്സയില്‍ ആയിരുന്നു.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു.


 വിപണിയുടെ പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന്‌ പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളാണ്‌ അദ്ദേഹം.

തിരുവനന്തപുരത്തെ ഊരൂട്ടമ്‌ബലത്താണ്‌ ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന കാലത്ത്‌ എസ്‌.എഫ്‌.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു.

ശക്തനായ   കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ്‌ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം. 1985 ല്‍ പുറത്തിറങ്ങിയ മീനമാസത്തിലെ സൂര്യന്‍   ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ  കമ്മ്യൂണിസ്റ്റ്‌ കാഴ്‌ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്‌.

1992 ല്‍ സംവിധാനം ചെയ്‌ത 'ദൈവത്തിന്റെ വികൃതികള്‍ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്‌പദമാക്കിയുള്ളതായിരുന്നു.

കമലാ സുരയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ അടിസ്ഥാമമാക്കി സംവിധാനം ചെയ്‌ത ചിത്രമാണ്‌ 2001 പുറത്തിറങ്ങിയ   ചിത്രം മഴ .

1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം- മികച്ച ചിത്രം, സംവിധായകന്‍,നിര്‍മ്മാതാവ്‌(ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രം). 1996 ലെ സംസ്ഥന ചലച്ചിത്രപുരസ്‌കാരം(മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രത്തിനുള്ളത്‌)-കുലം എന്ന ചിത്രത്തിനാണ്‌ പുരസ്‌കാരം ലഭിച്ചത്‌.

ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മക്ക്‌, അന്യര്‍, മഴ എന്നിവയാണ്‌ കൃതികള്‍. ചില്ല്‌, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാല മേഘം, സ്വാതി തിരുന്നാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്‌ എന്നിവയാണ്‌ സംവിധാനം ചെയ്‌ത ചിത്രങ്ങള്‍.

ഭാര്യ ഡോ.രമണി , പാര്‍വതി ,ഗൗതമന്‍ എന്നിവര്‍ മക്കളാണ്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക