Image

മോദിയുടെ പ്രസംഗം കേരളത്തില്‍ ചെലവാകില്ലെന്ന് കോടിയേരി

Published on 16 January, 2019
മോദിയുടെ പ്രസംഗം കേരളത്തില്‍ ചെലവാകില്ലെന്ന് കോടിയേരി

 പ്രധാനമന്ത്രി ആര്‍എസ്‌എസ് പ്രചകരന്‍ എന്ന നിലയിലേക്ക് തരംതാഴ്ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഇതൊന്നും കേരളത്തില്‍ ചെലവാകില്ല. ത്രിപുര ആവര്‍ത്തിക്കുമെന്ന് പറയുന്ന മോദി മധ്യപ്രദേശിലെ അനുഭവം ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

ബിജെപിയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ ഇടതുപക്ഷം തയ്യാറാണ്. ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. മോദി ഇനി എത്ര തവണ കേരളത്തില്‍ വന്നാലും കാര്യമില്ല. മോദി വരുന്നതിന് അനുസരിച്ചു ഇടതുപക്ഷത്തിന്റെ സീറ്റ് കൂടും. മോദി പ്രഭാവം അവസാനിച്ചെന്നും കോടിയേരി പറഞ്ഞു.

മുത്തലാഖ് ബില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് എതിരാണ്. മുന്നോക്ക സംവരണം കേരളത്തില്‍ ദേവസ്വം നിയമനങ്ങളില്‍ മുന്നേ നടപ്പാക്കി.വരുമാനം, ഭൂമി പരിധി സംബന്ധിച്ച മുന്നോക്ക സംവരണത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നുംകോടിയേരി കൂട്ടിച്ചേര്‍ത്തു.ശബരിമലയില്‍ ഇന്ന് സ്ത്രീകളെ തടഞ്ഞ സംഭവത്തില്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ മാത്രമേ സര്‍ക്കാരിന് കഴിയൂ എന്നായിരുന്നു കോടിയേരിയുടെ മറുപടി. സാധ്യമാകും വിധം സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നം കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക