Image

`കൊല്ലണം അപ്പാ' എന്നായിരുന്നു പ്രതിഷേധക്കാരുടെ ശരണം വിളിയെന്ന്‌ യുവതികള്‍

Published on 16 January, 2019
 `കൊല്ലണം അപ്പാ' എന്നായിരുന്നു പ്രതിഷേധക്കാരുടെ ശരണം വിളിയെന്ന്‌  യുവതികള്‍
ഇന്ന്‌ പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിന്‌ വന്ന യുവതികളെ കനത്ത പ്രതിഷേധം കാരണം  ബലം പ്രയോഗിച്ചാണ്‌ പൊലീസ്‌  തിരിച്ചിറക്കിയത്‌.

ദര്‍ശനം കഴിഞ്ഞ്‌ മടങ്ങി വരുന്നവര്‍ ഇവിടെ സംഘടിക്കാന്‍ തുടങ്ങിയതോടെയാണ്‌ യുവതികളെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ തിരിച്ചിറക്കിയത്‌.പമ്പയിലെത്തിയ കണ്ണൂര്‍ സ്വദേശിയായ രേഷ്‌മ നിഷാന്തിനെയും ഷാനിലയേയും പ്രതിഷേധക്കാര്‍ നീലിമലയില്‍ വെച്ചാണ്‌ തടഞ്ഞത്‌.

ഇരുവരും ഏഴംഗ സംഘത്തിന്‌ ഒപ്പമാണ്‌ ദര്‍ശനത്തിന്‌ വന്നത്‌. മല ഇറങ്ങുന്ന തീര്‍ത്ഥാടകര്‍ ഇവരെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്‌ തടയുകയായിരുന്നു. പ്രതിഷേധക്കാരില്‍ അഞ്ചു പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

തങ്ങള്‍ വ്രതം നോക്കിയാണ്‌ ശബരിമലയില്‍ ദര്‍ശനത്തിന്‌ വന്നതെന്ന്‌ രേഷ്‌മ പറഞ്ഞു. സമാധനപരമായി വരാമെന്നുള്ളത്‌ കൊണ്ടാണ്‌ മകരവിളക്ക്‌ കഴിയാന്‍ കാത്തിരുന്നത്‌. പൊലീസിന്‌  പ്രതിഷേധക്കാരെ മാറ്റി ദര്‍ശനത്തിന്‌ എത്തിക്കാമായിരുന്നു.

പ്രതിഷേധക്കാരുടെ ശരണം വിളി `കൊല്ലണം അപ്പാ' എന്നാണ്‌. വ്രതം നാലു മാസമായി നോക്കുകയാണ്‌. തിരികെ കുടുംബജീവിതത്തിലേക്കു മടങ്ങാന്‍ മാല അഴിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക