Image

പിഞ്ചുകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍

Published on 16 January, 2019
പിഞ്ചുകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ  യുവതി അറസ്റ്റില്‍
പത്തനാപുരം: രണ്ടര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.രണ്ട്‌ ദിവസത്തെ ദാമ്‌ബത്യത്തിന്‌ ശേഷം കാമുകനും കൈയൊഴിഞ്ഞ്‌ ബന്ധുവീട്ടില്‍ കഴിയുന്നതിനിടെയാണ്‌ ഇരുപത്തിയഞ്ചുകാരി പൊലീസ്‌
പിടിയിലാകുന്നത്‌.

അറസ്റ്റിലായ പത്തനാപുരം മാങ്കോട്‌ സ്വദേശി ഷെഫീക്കിന്റെ ഭാര്യ ബീമയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു കേസിനാസ്‌പദമായ സംഭവം.

രണ്ടരവയസുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത്‌ ഉപേക്ഷിച്ച ശേഷം വാട്‌സ്‌ അപ്പിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോവുകയായിരുന്നു. താന്‍ പ്രണയിക്കുന്ന ആള്‍ക്കൊപ്പം പോവുകയാണെന്ന്‌ വിദേശത്തുള്ള ഭര്‍ത്താവിന്‌ വാട്‌സ്‌ ആപില്‍ സന്ദേശം അയയ്‌ക്കുകയും ചെയ്‌തിരുന്നു.

ഇയാള്‍ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ നടത്തിയ തിരച്ചിലിലാണ്‌ കുട്ടിയെ കണ്ടെത്തിയത്‌.തുടര്‍ന്ന്‌ യുവതിയെ കാണാനില്ലെന്ന്‌ കാട്ടി പത്തനാപുരം പൊലീസില്‍ പരാതിയും നല്‌കി. അടിമാലി സ്വദേശിയായ ഇസോബിന്‍ ഐസക്‌ എന്നയാളുടെ ഒപ്പമാണ്‌ യുവതി പോയത്‌.

പൊലീസ്‌ അന്വേഷിക്കുന്നുണ്ടന്ന്‌ മനസിലാക്കിയ കാമുകന്‍ പിറ്റേ ദിവസം തന്നെ യുവതിയെ ഉപേക്ഷിക്കുകയും ചെയ്‌തു.തിരികെയെത്തിയ യുവതി കാര്യറയിലുള്ള ബന്ധുവീട്ടില്‍ അഭയം തേടുകയായിരുന്നു.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ യുവതി അറസ്റ്റിലാകുന്നത്‌. അമ്മയുടെ സംരക്ഷണം ലഭിക്കേണ്ട പിഞ്ചുകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച കേസിലാണ്‌ അറസ്റ്റ്‌ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക